ദുല്‍ഖറിനോട് മാപ്പ് പറഞ്ഞ നടന്‍ പ്രസന്നയ്ക്കും കുടുംബത്തിനും എതിരെയും അധിക്ഷേപ പ്രചരണം

ദുല്‍ഖറിനോട് മാപ്പ് പറഞ്ഞ നടന്‍ പ്രസന്നയ്ക്കും കുടുംബത്തിനും എതിരെയും അധിക്ഷേപ പ്രചരണം

അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം വരനെ ആവശ്യമുണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച നടന്‍ പ്രസന്നയ്ക്കും കുടുംബത്തിനും എതിരെയും അധിക്ഷേപ പ്രചരണം.

തമിഴ് നേതാവ് വേലുപ്പിള്ള പ്രഭാകരനെ കളിയാക്കുന്നു എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന് ഒരു നായയുണ്ട്, ഇതിന് പ്രഭാകരന്‍ എന്നാണ് പേര്. ഇത് തമിഴരെ അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ രംഗത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി സിനിമയിലെ നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. ‘പട്ടണ പ്രവേശം’ എന്ന ചിത്രത്തിലെ ഏറെ പ്രസിദ്ധമായ ‘പ്രഭാകരാ’ വിളിയാണ് പ്രചോദനമായതെന്നും ഏതെങ്കിലും തരത്തില്‍ ഇത് പ്രയാസകരമായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. സംവിധായകന്‍ അനൂപ് സത്യനും സോഷ്യല്‍ മീഡിയയില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. അതേസമയം ദുല്‍ഖറിനോട് മാപ്പ് പറഞ്ഞ് നടന്‍ പ്രസന്ന രംഗത്തെത്തിയിരുന്നു. തമിഴ് ജനതയുടെ പേരില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് പ്രസന്ന പറഞ്ഞു. മലയാള സിനിമകള്‍ കാണുന്ന ഒരു തമിഴന്‍ എന്ന നിലയില്‍ തനിക് ഇത് മനസിലായെന്നും നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്ക് താന്‍ ആത്മാര്‍ത്ഥമായി ഖേദം അറിയിക്കുകയാണെന്നും പ്രസന്ന ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടന്‍ പ്രസന്നയ്ക്കും കുടുംബത്തിനും എതിരെയും അധിക്ഷേപ പ്രചരണം.

തനിക്കെതിരെ അധിക്ഷേപ പ്രചരണം ശക്തമായതിനെ തുടര്‍ന്ന് പ്രസന്ന സോഷ്യല്‍ മീഡിയ വിടാന്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസന്ന ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Share this story