മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച ചിത്രമായി വാസന്തി
സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് ഉണ്ടായത്.
119 സിനിമകളാണ് ഇത്തവണ പരിഗണിച്ചത്. ഇതിൽ അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. വന്ന എൻട്രികളിൽ 71 സിനിമകൾ നവാഗത സംവിധായകരുടേതാണ്.
മികച്ച ചിത്രമായി വാസന്തി തിരെഞ്ഞെടുത്തു. ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവരാണ് സംവിധായകർ. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിറ. മനോജ് കാനയാണ് സംവിധായകൻ
വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറുമ്മൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി
സുഷിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ. നജീം അർഷാദ് മികച്ച ഗായകനും മധുശ്രീ നാരായണൻ മികച്ച ഗായികയുമായി. മികച്ച കലാമൂല്യമുള്ള ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് തെരഞ്ഞെടുത്തു.
ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനാണ്. മികച്ച സ്വഭാവ നടി സ്വാസിക. വാസുദേവ് സജേഷ് മാരാർ മികച്ച ബാലതാരമായി. മികച്ച നടനുള്ള പ്രത്യേക പരാമർശം നിവിൻ പോളിക്കും മികച്ച നടിക്കുള്ള പ്രത്യേക പരാമർശം അന്ന ബെന്നിനും ലഭിച്ചു