ഗാന്ധി ഘാതകനായ ഗോഡ്‌സെയും സവർക്കറും തമ്മിൽ സ്വവർഗാനുരാഗം ഉണ്ടായിരുന്നുവെന്ന് സേവാദൾ ലഘുലേഖ

ഗാന്ധി ഘാതകനായ ഗോഡ്‌സെയും സവർക്കറും തമ്മിൽ സ്വവർഗാനുരാഗം ഉണ്ടായിരുന്നുവെന്ന് സേവാദൾ ലഘുലേഖ

വി ഡി സവർക്കറും ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയും തമ്മിൽ സ്വവർഗാനുരാഗത്തിലായിരുന്നുവെന്ന് കോൺഗ്രസ് പോഷക സംഘടനയായ സേവാദൾ ലഘുലേഖ. വീർ സവർക്കർ കിതനാ വീർ എന്ന തലക്കെട്ടോടു കൂടിയുള്ള ലഘുലേഖ ഓൾ ഇന്ത്യ കോൺഗ്രസ് സേവാ ദൾ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്

ലഘുലേഖയെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ മേഖലയിൽ കത്തുകയായിരുന്നു. ഗോഡ്‌സെയുമായി സവർക്കർക്ക് സ്വവർഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നാണ് ലഘുലേഖയിൽ പറയുന്നത്. ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ഇവർ പുരുഷൻമാരെ ഉപദേശിച്ചിരുന്നതായും ഇതിൽ പറയുന്നു

1947ലെ രാജ്യ വിഭജനത്തിന് ആർ എസ് എസിനെയും സവർക്കറെയും ലഘുലേഖ കുറ്റപ്പെടുത്തുന്നു. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുമ്പ് രാഷ്ട്രീയ ഉപദേശകനായിരുന്ന സവർക്കറുമായി ഗോഡ്‌സെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നാണ് ആരോപണം. വർഗീയ കലാപത്തിൽ മുസ്ലീങ്ങൾ കൊല്ലപ്പെടുമ്പോൾ സവർക്കറും സുഹൃത്തുക്കളും സന്തോഷ നൃത്തം ചവിട്ടാറുണ്ടായിരുന്നുവെന്നും സേവാദൾ ലഘുലേഖയിൽ പറയുന്നു.

 

Share this story