അമ്പത് ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് തുരത്തുമെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ
വിവാദ പ്രസ്താവനകൾ ആവർത്തിച്ച് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. രാജ്യത്തെ അമ്പതു ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും. ആവശ്യമെങ്കിൽ അവരെ രാജ്യത്ത് നിന്ന് തുരത്തും
അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ആദ്യം നീക്കം ചെയ്യും. പിന്നെ മമതാ ബാനർജിക്ക് ആരെയും പ്രീണിപ്പിക്കാനാകില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. നോർത്ത് 24 പർഗാനയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
#WATCH Dilip Ghosh, West Bengal BJP Chief in North 24 Parganas: 50 lakh Muslim infiltrators will be identified, if needed they will be chased out of the country. Firstly their names will be removed from voters' list then Didi (CM Mamata Banerjee) can't appease anyone. pic.twitter.com/ezY0HTWmB7
— ANI (@ANI) January 19, 2020
പൊതുമുതൽ നശിപ്പിക്കുന്നവരെ പട്ടിയെ പോലെ വെടിവെച്ചു കൊല്ലുമെന്ന് പ്രസ്താവന നടത്തിയ ആളാണ് ദിലീപ് ഘോഷ്. ബിജെപി നേതാക്കൾ തന്നെ ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. കൊൽക്കത്തയിൽ റാലി നടക്കുന്നതിനിടെ രോഗിയുമായി വന്ന ആംബുലൻസ് തടഞ്ഞിട്ടതും ബിജെപിയുടെ ഇതേ നേതാവാണ്