ജാമിയ വെടിവെപ്പ് പ്രതി ഗോഡ്‌സെയെ പോലെ യഥാർഥ രാജ്യസ്‌നേഹിയെന്ന് ഹിന്ദുമഹാസഭ; ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കും

ജാമിയ വെടിവെപ്പ് പ്രതി ഗോഡ്‌സെയെ പോലെ യഥാർഥ രാജ്യസ്‌നേഹിയെന്ന് ഹിന്ദുമഹാസഭ; ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ മിലിയ സർവകലാശാലാ വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്ത ആൾ യഥാർഥ രാജ്യസ്‌നേഹിയെന്ന് ഹിന്ദുമഹാസഭ. ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ പോലെ യഥാർഥ രാജ്യസ്‌നേഹിയാണ് ഇയാൾ എന്നായിരുന്നു ഹിന്ദു മഹാസഭയുടെ പ്രതികരണം

ഗോഡ്‌സെയെ പോലെ യഥാർഥ രാജ്യസ്‌നേഹിയാണ് സമരക്കാർക്ക് നേരെ വെടിയുതിർത്ത വിദ്യാർഥി. അവനെയോർത്ത് അഭിമാനിക്കുന്നു. രാജ്യവിരുദ്ധരെ നിശബ്ദമാക്കാനാണ് അവൻ ശ്രമിച്ചത്. കൊലപാതകവും രാജ്യതാത്പര്യം സംരക്ഷിക്കാനുള്ള കൊലപാതകവും നിയമപരമായി വ്യത്യാസമുണ്ട്. വെടിവെച്ച പ്രതിക്ക് നിയമസഹായം നൽകും. അവരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കുമെനന്നും ഹിന്ദു മഹാസഭ അറിയിച്ചു

ഷർജീൽ ഇമാമിനെ പോലെയുള്ളവരെയും ജാമിയ, അലിഗഢ്, ജെ എൻ യു സർവകലാശാലകളിലെ രാജ്യദ്രോഹികളെയും വെടിവെച്ച് കൊല്ലണമെന്നും ഹിന്ദു തീവ്രവാദ സംഘടനയായ ഹിന്ദുമഹാസഭ പറയുന്നു. വ്യാഴാഴ്ചയാണ് ജാമിയ പ്രക്ഷോഭകർക്ക് നേരെ വിദ്യാർഥി വെടിയുതിർത്തത്. ഉത്തർപ്രദേശിലെ ജെവാറിലെ പ്ലസ് ടു വിദ്യാർഥിയാണ് വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്. ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വാദമുയരുന്നുണ്ട്‌

Share this story