മുസ്സീങ്ങളെ 1947ൽ തന്നെ പാക്കിസ്ഥാനിലേക്ക് അയക്കണമായിരുന്നു; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

മുസ്സീങ്ങളെ 1947ൽ തന്നെ പാക്കിസ്ഥാനിലേക്ക് അയക്കണമായിരുന്നു; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

മുസ്ലിം വിരുദ്ധ പരാമർശങ്ങൾ തുടർന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുസ്ലീങ്ങളെ 1947ൽ തന്നെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതായിരുന്നുവെന്നാണ് ഗിരിരാജ് സിംഗിന്റെ പരാമർശം

ബിഹാറിലെ പൂർണിയയിൽ സംസാരിക്കുമ്പോഴാണ് ഗിരിരാജ് സിംഗ് തന്റെ വർഗീയത പുറത്തെടുത്തത്. രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിക്കേണ്ട സമയമാണിത്. പൂർവികരുടെ തെറ്റിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്. 1947ൽ തന്നെ മുസ്ലീം സഹോദരൻമാരെ പാക്കിസ്ഥാനിലേക്കും അവിടെ നിന്ന് ഹിന്ദുക്കളെ ഇങ്ങോട്ടും കൊണ്ടുവരികയായിരുന്നുവെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടാകില്ലായിരുന്നു

ഭാരത വംശജർക്ക് ഇവിടെ അഭയം നൽകിയില്ലെങ്കിൽ അവർ പിന്നെ എവിടെ പോകുമെന്നും ഇയാൾ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഗിരിരാജ് സിംഗിന്റെ മുസ്ലീം വിരുദ്ധ പരാമർശം

Share this story