ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ബംഗാൾ ഉൾക്കടലിൽ ഇന്ത്യയുടെ മലബാർ നാവികാഭ്യാസം, ഒപ്പം അമേരിക്കയും ജപ്പാനും ആസ്ട്രേലിയയും
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയുടെ നേതൃത്വത്തിൽ മലബാർ നാവിക അഭ്യാസം. ബംഗാൾ ഉൾക്കടലിൽ നടത്തുന്ന അഭ്യാസത്തിൽ ഇന്ത്യക്കൊപ്പം അമേരിക്ക, ജപ്പാൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ നാവിക സേനയും അണിനിരക്കും.. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും സംയുക്ത സേനകളുടെ അഭ്യാസ പ്രകടനം അരങ്ങേറുക.
അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ആസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന.
1992 മുതലാണ് യു.എസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. 2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007-ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ആസ്ട്രേലിയ പങ്കെടുത്തതിനെ ചൈന എതിര്‍ത്തിരുന്നു. 2015-ല്‍ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ചൈന പറഞ്ഞിരുന്നു.