ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകം; പാകിസ്താനില്‍ പരിശീലനം നേടിയ ഐഎസ് ഭീകരൻ
ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ സുരക്ഷ സേന തിരിച്ചറിഞ്ഞതായി സൂചന. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐഎസ് ഭീകരനായ ആബിദ് ഹകാനിയാണ് സലീം ബാരിയേയും കുടുംബത്തെയും കൊലപ്പെടുത്തിയതെന്നാണ് സുരക്ഷ സേന കണ്ടെത്തിയിരിക്കുന്നത്. ബന്ദിപ്പൊര പോലീസ് സ്‌റ്റേഷനിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 9 മണിയോടെയാണ് സലീം ബാരിക്ക് നേരെ ആക്രമണമുണ്ടായത്. 8.40നാണ് ആബിദ് ഹകാനിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്. ഇയാള്‍ ഭീകര പരിശീലനം നേടാനായി പാകിസ്താനില്‍ പോയിരുന്നു എന്നും സുരക്ഷ സേന വ്യക്തമാക്കി.
വാഗ അതിര്‍ത്തിയിലൂടെ പാകിസ്താനിലെത്തിയ ഇയാള്‍ പരിശീലനം നേടിയ ശേഷം തിരിച്ചെത്തുകയായിരുന്നു. സംഭവം നടക്കുന്നതിന് മുന്‍പായി വസീം ബാരി മരുമകനെ കാണാനായി പോയിരുന്നു. ശേഷം വീട്ടിലെത്തിയ അദ്ദേഹം പിതാവിനെയും സഹോദരനെയും കാണാനായാണ് കടയിലേക്ക് എത്തിയത്. വസീം ബാരിയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച ശേഷമാണ് ആബിദ് ഹകാനി വെടിയുതിര്‍ത്തത്.