സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എസ് ഐ കൊവിഡ് ബാധിച്ച് മരിച്ചു

സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എസ് ഐ കൊവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി സാത്താൻകുളത്ത് കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ പോലീസുദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ പോൾദുരൈയാണ് മരിച്ചത്. 56 വയസ്സായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

വ്യാപാരികളായിരുന്ന ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവരെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. മധുര സെൻട്രൽ ജയിലിൽ കഴിയവെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജൂലൈ 24നാണ് പോൾദൂരൈക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയോടെ ഇയാളുടെ ആരോഗ്യനില വഷളായി തുടങ്ങിയിരുന്നു

Share this story