കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകിയില്ല; യുവാവ് അമ്മയെ അടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി

കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകിയില്ല; യുവാവ് അമ്മയെ അടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി

കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകിയില്ലെന്ന കാരണത്താൽ അമ്മയെ തല്ലിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ബീഹാറിലാണ് ഞെട്ടിക്കുന്ന സംഭവം. 23കാരനായ നയീം പവാറിയാണ് അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനായി പോലീസ് തെരച്ചിൽ ശക്തമാക്കി

ബിഹാറിലെ കൈമൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. മയക്കുമരുന്നിന് അടിമയായ നയീം പവാറിയയാണ് അമ്മയെ കൊലപ്പെടുത്തിയത്.കഞ്ചാവ് വാങ്ങാൻ നയീം അമ്മയോട് 50 രൂപ ആവശ്യപ്പെട്ടു. എന്നാൽ അമ്മ ബീവി മകന്റെ ആവശ്യം നിരസിച്ചു. ഇതിൽ പ്രകോപിതനായ 23കാരൻ ഇരുന്വു വടി കൊണ്ട് തുടർച്ചയായി അടിച്ചു.

ആക്രമണത്തിന്റെ ആഘാതത്തിൽ ബീവിയുടെ രണ്ടു കൈയും ഒടിഞ്ഞു. തുടർന്നും അരിശം മാറാതിരുന്ന യുവാവ് അമ്മയെ തളളി താഴെയിട്ടു. തുടർന്ന് തുണി വായിൽ തിരുകി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം കണ്ടുവന്ന ഇളയ സഹോദരനാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

Share this story