സീതാറാം യെച്ചൂരിയും, ഡി. രാജയും ഇരുവരും നാളെ ഹത്രാസിലേക്ക്‌

സീതാറാം യെച്ചൂരിയും, ഡി. രാജയും ഇരുവരും നാളെ ഹത്രാസിലേക്ക്‌

ന്യൂഡല്‍ഹി: സിപിഎം, സിപിഐ നേതാക്കള്‍ നാളെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നാളെ ഹത്രാസിലെത്തുന്നത് .

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ ദേശീയ സെക്രട്ടറി അമര്‍ജീത്ത് കൗര്‍, സി.പി.എം യു.പി സംസ്ഥാന സെക്രട്ടറി ഹിരലാല്‍ യാദവ്, സി.പി.ഐ യു.പി സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടാകും.

നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, സി.ഐ.ടി.യു. ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

Share this story