കാർഷിക നിയമത്തിൽ നിന്ന് പിൻമാറില്ല; എതിർക്കുന്നവർ ഇടനിലക്കാരെന്ന് മോദി

കാർഷിക നിയമത്തിൽ നിന്ന് പിൻമാറില്ല; എതിർക്കുന്നവർ ഇടനിലക്കാരെന്ന് മോദി

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്ലാളുമാർക്കും ഇടനിലക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നവരാണ് കാർഷിക നിയമ പരിഷ്‌കരണത്തിനെതിരെ നുണകൾ പ്രചരിപ്പിക്കുന്നത്. എന്തുവന്നാലും സർക്കാർ ഇതിൽ നിന്ന് പിൻമാറില്ല

ചരിത്രപരമായ നിയമ പരിഷ്‌കരണത്തെ എതിർക്കുന്നവർക്കൊപ്പം കർഷകർ നിൽക്കില്ല. കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ കൊണ്ട് ഗ്രാമങ്ങൾക്കും ഗ്രാമീണർക്കുമായി വിവിധ സർക്കാരുകൾ ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ തന്റെ സർക്കാർ കഴിഞ്ഞ ആറ് വർഷം കൊണ്ട് ചെയ്തിട്ടുണ്ട്

ഗ്രാമീണരെയും പാവപ്പെട്ടവരെയും കർഷകരെയും സ്വയംപര്യാപ്തരാക്കുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതാണ് പ്രതിപക്ഷം സർക്കാരിനെ എതിർക്കുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നത്. രാജ്യത്തിന്റെ വികസന ജൈത്ര യാത്രയെ തടയാനാണ് അവരുടെ ശ്രമമെന്നും മോദി പറഞ്ഞു.

Share this story