കുടിവെള്ളം അലക്കാനോ വാഹനം കഴുകാനോ ഉപയോഗിച്ചാൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും

കുടിവെള്ളം അലക്കാനോ വാഹനം കഴുകാനോ ഉപയോഗിച്ചാൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും

കുടിവെള്ളം പാഴാക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി ഗുരുതരമായ കുറ്റമായി കണക്കാക്കും. ഭൂജല സംരക്ഷണവുമായി ബന്ധപ്പെട്ട അതിപ്രധാനമായ ഉത്തരവാണ് കേന്ദ്ര ജൽ ശക്തി വകുപ്പ് പുറത്തിറക്കിയത്.

കുടിവെള്ളം പാഴാക്കിയാൽ 5 വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ദിവസവും 5000 രൂപ വരെ കണക്കാക്കി പിഴ ഈടാക്കും. കേന്ദ്ര ഭൂഗർഭ ജല അതോറിറ്റിയുടേതാണ് ഈ ഉത്തരവ്. 1986 ലെ പരിസ്ഥിതി നിയമം – അഞ്ചാം വകുപ്പ് പ്രകാരമാണ്. കഴിഞ്ഞ ഒക്ടോബറിൽ ദേശിയ ഹരിത ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിർദ്ദേശം. ഇതനുസരിച്ച് സംസ്ഥാന സർക്കാരുകൾ, മുനിസിപ്പൽ കോർപറേഷനുകൾ, ജല ബോർഡുകൾ, അതോറിറ്റികൾ എന്നിവ നിർദേശങ്ങൾ നടപ്പാക്കണം.

ഇനി മുതൽ കുടിവെള്ളം ഉപയോഗിച്ച് അലക്കൽ, വാഹനം കഴുകൽ, നീന്തൽ കുളങ്ങൾ പ്രവർത്തിപ്പിക്കൽ, ജല മോഷണം, ചോർച്ച എന്നിവ ഗുരുതരമായ കുറ്റമാകും. ഇന്ത്യയിൽ 60 കോടി ജനങ്ങളണ് കുടിവെള്ള ക്ഷാമം നേരിടുന്നത്. 4.84 കോടി ക്യൂബിക് മീറ്റർ വെള്ളമാണ് വർഷം തോറും നാം പാഴാകുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്.

Share this story