തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു. തമിഴൻ ടി വി റിപ്പോർട്ടർ ജി മോസസ്(26)ആണ് കൊല്ലപ്പെട്ടത്. സർക്കാർ പുറമ്പോക്ക് ഭൂമിയുടെ അനധികൃത വിൽപ്പന സംബന്ധിച്ച് വാർത്ത നൽകിയതാണ് കൊലപാതകത്തിന് പിന്നിൽ

ശ്രീപെരുംപത്തൂർ റിപ്പോർട്ടറായിരുന്നു മോസസ്. സോമമംഗലത്തിന് സമീപം നല്ലൂരിലാണ് ഇയാൾ താമസിച്ചിരുന്നത്. ഞായരാഴ്ച രാത്രി പത്തരയോടെ ചിലർ വീടിന് പുറത്ത് നിന്ന് വിളിക്കുകയും മോസസ് ഇറങ്ങി ചെല്ലുകയുമായിരുന്നു

മോസസുമായി സമീപത്തെ തടാകത്തിന് അരികിലേക്ക് നീങ്ങിയ സംഘം ഇവിടെ വെച്ചാണ് വെട്ടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വെട്ടിവീഴ്ത്തി. കരച്ചിൽ കേട്ട് വീട്ടുകാരും അയൽവാസികളും എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മോസസിന്റെ ജീവൻ രക്ഷിക്കാനായില്ല

സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടേശ്വരൻ, മനോജ്, വിഘ്‌നേഷ്, നവമണി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ആദ്യ മൂന്ന് പേരും 20 വയസ്സിൽ താളെ പ്രായമുള്ളവരാണ്.

Share this story