ബീഹാറിൽ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് മഹാസഖ്യം; കോടതിയെ സമീപിക്കും

ബീഹാറിൽ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് മഹാസഖ്യം; കോടതിയെ സമീപിക്കും

ബീഹാറിൽ വോട്ടെണ്ണലിൽ അട്ടിമറി നടന്നതായി മഹാസഖ്യം. ആർ ജെ ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ ചൊവ്വാഴ്ച രാത്രി തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണം തള്ളുകയായിരുന്നു

സുപ്രീം കോടതിയെയോ പട്‌ന ഹൈക്കോടതിയെയോ സമീപിക്കാനാണ് ആർ ജെ ഡിയുടെ തീരുമാനം. നിയമവിദഗധരുമായി ചർച്ച നടത്തുകയാണ്. വിജയിച്ചെന്ന് ആദ്യം അറിയിച്ച സ്ഥാനാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തതായി മഹാസഖ്യം ആരോപിക്കുന്നു

119 സീറ്റുകളിൽ വിജയം അവകാശപ്പെട്ട് ഒരു പട്ടികയും ആർ ജെ ഡി പുറത്തിറക്കിയിരുന്നു. മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സിപിഐഎംഎല്ലും രംഗത്തുവന്നു. ഭോരെ, അറ, ദരൗന്ദാ മണ്ഡലങ്ങളിലാണ് റീ കൗണ്ടിംഗ് ആവശ്യപ്പെട്ടത്.

Share this story