അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ;പ്രതീക്ഷയായി സുപ്രിം കോടതി നിരീക്ഷണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിൽ അയച്ച പ്രത്യേക കോടതി നടപടിയെ ചോദ്യം ചെയ്താണ് ഹർജി. ഇന്നലെ ആംആദ്മി എംപി സഞ്ജയ് സിംഗിന് ജാമ്യം നൽകി സുപ്രീം കോടതി നടത്തിയ നിരീക്ഷണം കെജ്രിവാളിന് പ്രതീക്ഷ നൽകുന്നുണ്ട്

മദ്യനയ അഴിമതിയിൽ ആദ്യം പണം വാങ്ങിയത് സഞ്ജയ് സിംഗ് ആണെന്നായിരുന്നു ഇ ഡിയുടെ വാദം. എന്നാൽ ഇതിന് ഒരു തെളിവും സമർപ്പിക്കാനായിട്ടില്ലെന്ന് സുപ്രീം കോടതി നീരീക്ഷിച്ചിരുന്നു. ജാമ്യം ലഭിച്ച സഞ്ജയ് സിംഗ് ഇന്ന് ജയിൽമോചിതനാകും. മദ്യനയക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിക്കുന്ന ഏക ആംആദ്മി നേതാവാണ് സഞ്ജയ് സിംഗ്

പണമടക്കം സഞ്ജയ് സിംഗിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ വാദം തന്നെയാണ് കെജ്രിവാളും ഹൈക്കോടതിയിൽ ഉന്നയിക്കുക. കേസുമായി തന്നെ ബന്ധിപ്പിക്കാൻ പറ്റിയ തെളിവുകൾ ഇഡിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാൾ പറയുന്നു.
 

Share this story