ഗുജറാത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക തള്ളിയതിനെ തുടർന്നാണിത്. ബാക്കിയുണ്ടായിരുന്ന ബി എസ് പി സ്ഥാനാർഥിയും ഏഴ് സ്വതന്ത്രരും പത്രിക പിൻവലിക്കുകയും ചെയ്തു. 

മുകേഷ് ദലാലിനെ എംപിയായി അംഗീകരിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് സൂറത്ത് ജില്ലാ കലക്ടർ കൈമാറി. നിലേഷിനെ നിർദേശിച്ച മൂന്ന് പേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് റിട്ടേണിംഗ് ഓഫീസർ നാമനിർദേശ പത്രിക തള്ളിയത്. 

ഡമ്മി സ്ഥാനാർഥി സുരേഷ് പദ്‌ലസയെ നിർദേശിച്ചയാളും പിൻമാറിയതോടെ ഈ പത്രികയും തള്ളി. ഗുജറാത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് മത്സരിക്കുന്നത്. കോൺഗ്രസ് 24 സീറ്റിലും എഎപി രണ്ട് സീറ്റിലുമാണ് മത്സരിക്കുന്നത്. 

Share this story