ചുമ സിറപ്പ് മരണം 20 ആയി: മരുന്ന് നിർമാതാക്കളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘം തമിഴ്‌നാട്ടിൽ

syrup

ചുമ സിറപ്പ് മരണവുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് മധ്യപ്രദേശ് സർക്കാർ. കോൾഡ്രിഫ് കഫ് സിറപ്പ് നിർമാതാക്കളെ ഉടൻ അറസ്റ്റ് ചെയ്യും. കാഞ്ചിപുരത്തെ കോൾഡ്രിഫ് നിർമാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽ ഉടമകൾക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തിയതായി മധ്യപ്രദേശ് സർക്കാർ അറിയിച്ചു

കമ്പനി ഉടമയെ പിടികൂടാൻ പോലീസ് സംഘം ഇതിനോടകം കാഞ്ചിപുരത്തേക്ക് പോയിട്ടുണ്ട്. സർക്കാർ വിഷയം ഗൗരവമായാണ് എടുക്കുന്നതെന്ന് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശ് സർക്കാർ രണ്ട് ഡ്രഗ് ഇൻസ്‌പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഡെപ്യൂട്ടി ഡയറക്ടറെയും സസ്‌പെൻഡ് ചെയ്തു

അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയിൽ നിന്നുള്ള ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. വിഷാംശം കൂടിയ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികൾ ചികിത്സയിലുണ്ട്.
 

Tags

Share this story