കോടതികൾ രാഷ്ട്രീയത്തിനുള്ള ഇടമല്ല; രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ് രാഷ്ട്രീയവൽക്കരിക്കരുത്: സുപ്രീം കോടതി

Ra Co

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടത്തിയെന്ന കേസ് രാഷ്ട്രീയവൽക്കരിക്കരുതെന്ന് സുപ്രീം കോടതി. ഇത് കേവലം ഒരു കുറ്റകൃത്യം മാത്രമാണെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുക മാത്രമാണ് കോടതിയുടെ ചുമതലയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാർക്ക് കർശന മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം.

​"കോടതികൾ രാഷ്ട്രീയത്തിനുള്ള വേദിയല്ല. ഇതൊരു സാധാരണ കുറ്റകൃത്യമായി മാത്രം കാണുക. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുത്," എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

​രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണമോ പ്രത്യേക ഓഡിറ്റോ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ഉത്തർപ്രദേശ് സർക്കാർ നിലവിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിക്കുമെന്നും, കൂടുതൽ നിർദ്ദേശങ്ങൾക്കായി കേസ് ജൂലൈ 27-ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു.

Tags

Share this story