മൊൻത ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു; വ്യാപക നാശനഷ്ടം, ആറ് മരണം
കനത്ത നാശം വിതച്ച് മൊൻത ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു. ചുഴലിക്കാറ്റിന് മുന്നോടിയായി പതിനായിരത്തോളം ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ആറ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാക്കിനടയക്കും മച്ചിലിപ്പട്ടണത്തിനും ഇടയിൽ അർധരാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്
43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയിൽ 2200 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. സബ് സ്‌റ്റേഷനുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവ വ്യാപകമായി തകർന്നു. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങി നിരവധി ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്.
20 ട്രെയിനുകളും വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി. കാക്കിനടയിൽ റോഡുകൾ തകരുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു.
