ദിലീപിന്റെ വാദങ്ങള്‍ എഴുതിനല്‍കണം; നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീളുന്നതില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

Dillep

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ നീളുന്നതില്‍ വിശദീകരണം തേടി സുപ്രീംകോടതി. പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ ലക്ഷ്യമെന്താണെന്ന് ജസ്റ്റ്‌സ് ദിനേശ് മഹേശ്വരിയുടെ ബെഞ്ച് ചോദിച്ചു. ഇതിന്റെ കാരണം സംസ്ഥാനം വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം പതിനേഴിന് വീണ്ടും പരിഗണിക്കും.

കേസില്‍ 24 മാസമായി വിചാരണ നീണ്ടുപോകുകയാണെന്ന് ദീലിപിന്റെ അഭിഭാഷകന്‍ വാദിച്ചു. ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്. വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി വീണ്ടും വിചാരണ നീട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ ദിലീപിന്റെ വാദങ്ങള്‍ എഴുതി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. പിന്നാലെ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിലുള്ള എതിര്‍പ്പ് നാളെ സമര്‍പ്പിക്കാമെന്ന് ദിലീപിന്റ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Share this story