എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎ മുന്നണിക്ക് അനുകൂലം; ബിഹാറിൽ ഇന്ത്യ മുന്നണിക്ക് നിരാശ

bihar

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ബിജെപി-ജെഡിയു നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് പീപ്പിൾസ് പൾസിന്റെ പ്രവചനം. 133 മുതൽ 159 സീറ്റുകൾ വരെ എൻഡിഎ നേടാം. ഇന്ത്യ സഖ്യം 75 മുതൽ 101 സീറ്റുകൾ വരെ നേടുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു

മറ്റുള്ളവർ  രണ്ട് മുതൽ 5 സീറ്റ് വരെ നേടും. ജൻസുരാജ് പാർട്ടിക്ക് പരമാവധി 5 സീറ്റ് വരെ ലഭിക്കും. പീപ്പിൾസ് എൻസൈറ്റ് എക്‌സിറ്റ് പോൾ എൻഡിഎ 133 മുതൽ 148 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിച്ചത്. ഇന്ത്യ സഖ്യത്തിന് 87 മുതൽ പരമാവധി 102 സീറ്റ് വരെ ലഭിക്കും. ജൻ സുരാജ് പാർട്ടിക്ക് രണ്ട് സീറ്റുകളും മറ്റുള്ളവർക്ക് 3 മുതൽ 6 സീറ്റുമാണ് പ്രവചിക്കുന്നത്

ചാണക്യ സ്ട്രാറ്റർജീസ് സർവേ പ്രകാരം എൻഡിഎ സഖ്യം 130-138 സീറ്റുകൾ നേടും. ഇന്ത്യ സഖ്യം 100-108 സീറ്റുകൾ നേടും. പി മാർക്യൂ സർവേ പ്രകാരം എൻഡിഎ 142-162 സീറ്റുകളും ഇന്ത്യ സഖ്യം 80-98 സീറ്റുകളും നേടും

അതേസമയം ബിഹാറിൽ അഞ്ച് മണി വരെ 67.14 ശതമാനം പോളിംഗാണ് രണ്ടാംഘട്ടത്തിൽ രേഖപ്പെടുത്തിയത്. ആദ്യഘട്ട പോളിംഗിനെ ഇതോടെ രണ്ടാം ഘട്ടം മറികടന്നു. ആദ്യഘട്ടത്തിൽ 64.66 ശതമാനമായിരുന്നു പോളിംഗ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട പോളിംഗ് നടന്നത്.

45,339 പോളിംഗ് സ്‌റ്റേഷനുകളിലാണ് പോളിംഗ് നടന്നത്. 1302 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ് നടന്നത്. ഉച്ച വരെ 60.40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 

ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ വിവിധ ചാനലുകൾ പുറത്തുവിടുകയാണ്‌
 

Tags

Share this story