വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾക്ക് 'ഫാസ്റ്റ്-ഡിഎസ്' പദ്ധതി; 60% നികുതി അടച്ച് ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകാം

CBDT

ന്യൂഡൽഹി: വിദേശത്തുള്ള വെളിപ്പെടുത്താത്ത സ്വത്തുക്കളും ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളും നിയമാനുസൃതമാക്കാൻ ആദായനികുതി വകുപ്പ് 'FAST-DS' (Foreign Assets of Small Taxpayers Disclosure Scheme) എന്ന പുതിയ ഒറ്റത്തവണ പദ്ധതി അവതരിപ്പിച്ചു.

​ഇതുപ്രകാരം വിദേശത്ത് ബാങ്ക് അക്കൗണ്ടുകളോ ഓഹരികളോ മറ്റ് നിക്ഷേപങ്ങളോ ഉള്ള വ്യക്തികൾക്ക് തങ്ങളുടെ സ്വത്ത് വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്താം. ബ്ലാക്ക് മണി ആക്ട് (Black Money Act) പ്രകാരം സാധാരണ നേരിടേണ്ടി വരുന്ന 120% ഭീമമായ നികുതിക്കും പിഴയ്ക്കും നിയമനടപടികൾക്കും പകരം, സ്വത്തിന്റെ വിപണി മൂല്യത്തിന്മേൽ ആകെ 60% നികുതിയും ലെവിയും അടച്ച് കേസ് പൂർണ്ണമായും അവസാനിപ്പിക്കാൻ പദ്ധതി അവസരമൊരുക്കുന്നു.

ആർക്കൊക്കെ പ്രയോജനപ്പെടും: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ (NRIs), വിദേശ കമ്പനികളുടെ ESOP/RSU ഓഹരികൾ ലഭിച്ച ജീവനക്കാർ, വിദേശത്ത് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ.

നികുതി ഘടന: 30% അടിസ്ഥാന നികുതി + 30% അഡിഷണൽ ലെവി = ആകെ 60% തുക.

പരമാവധി പരിധി: 1 കോടി രൂപ വരെയുള്ള വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾക്കോ വരുമാനത്തിനോ ആണ് ഈ ആനുകൂല്യം ലഭിക്കുക.

സാങ്കേതിക തെറ്റുകൾക്ക് ആശ്വാസം: തുക കൃത്യമായി നികുതി അടച്ചതാണെങ്കിലും ITR Schedule FA-യിൽ കാണിക്കാൻ വിട്ടുപോയവർക്ക് (₹5 കോടി വരെയുള്ള കേസിൽ) നിശ്ചിത കമ്പോണ്ടിംഗ് ഫീസ് അടച്ച് ശിക്ഷയിൽ നിന്ന് ഒഴിവാകാം.

​ബ്ലാക്ക് മണി ആക്ട് പ്രകാരമുള്ള ജയിൽ ശിക്ഷയിൽ നിന്നും പിഴയിൽ നിന്നും ഒഴിവാകാൻ നികുതിദായകർക്ക് ലഭിക്കുന്ന അവസാന അവസരമാണിത്. 

Tags

Share this story