നേപ്പാളിലെ പ്രളയദുരന്തം; ചൈനയുടെ കൂറ്റൻ ഭീമൻ അണക്കെട്ട് നിരീക്ഷണത്തിൽ; ആശങ്കയോടെ ഇന്ത്യ
ന്യൂഡൽഹി: ടിബറ്റ്-നേപ്പാൾ അതിർത്തിയിലുണ്ടായ ഹിമപാതത്തെയും ഭൂട്ടെ കോശി നദിയിലെ പെട്ടെന്നുള്ള മിന്നൽ പ്രളയത്തെയും തുടർന്ന് നേപ്പാളിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ഇന്ത്യ-ചൈന അതിർത്തിക്കടുത്ത് ചൈന നിർമ്മിക്കുന്ന ഭീമൻ അണക്കെട്ട് വീണ്ടും വലിയ ആശങ്കയുയർത്തുന്നു. നേപ്പാളിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ചൈനയുടെ 'മെഡോഗ് അണക്കെട്ട്' (Medog Dam) പദ്ധതി സൃഷ്ടിക്കുന്ന ഭീഷണികളിലേക്ക് വീണ്ടും ആഗോള ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്.
അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്നും വെറും 30 കിലോമീറ്റർ മാത്രം അകലെ, യാർലുങ് ത്സാങ്പോ (ഇന്ത്യയിൽ സിയാങ് / ബ്രഹ്മപുത്ര) നദിയിലാണ് ചൈന ഈ കൂറ്റൻ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നത്.
ഇന്ത്യയുടെ ആശങ്കയ്ക്ക് പ്രധാന കാരണങ്ങൾ:
ഭൂകമ്പ സാധ്യതയുള്ള മേഖല (Seismic Hazard): ഹിമാലയൻ പർവ്വതനിരകളിലെ അതീവ ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശത്താണ് ഈ ഭീമൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ശക്തമായ ഒരു ഭൂകമ്പമുണ്ടായാൽ അണക്കെട്ടിന് തകരാർ സംഭവിക്കുകയോ വൻതോതിൽ ഉരുളപോട്ടലുണ്ടായി വൻ പ്രളയത്തിന് കാരണമാകുകയോ ചെയ്യാം. വിദഗ്ധർ ഇതിനെ ഒരു "വാട്ടർ ബോംബ്" എന്നാണ് വിശേഷിപ്പിക്കുന്നത്.
മുന്നറിയിപ്പുകളുടെ അഭാവം: നേപ്പാളിൽ വലിയൊളവിൽ വെള്ളവും ചെളിയും കുത്തിയൊലിച്ചെത്തുന്നതിന് മുമ്പ് തത്സമയ വിവരങ്ങളോ മുന്നറിയിപ്പുകളോ നൽകാൻ ചൈന തയ്യാറായില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സമാനമായി ഇന്ത്യയുമായും കൃത്യമായ ജല വിവരശേഖരണ കരാറുകൾ (Water-sharing treaties) ചൈനയ്ക്കില്ലെന്നത് ഇന്ത്യയ്ക്കും ആശങ്ക വർദ്ധിപ്പിക്കുന്നു.
ജലപ്രവാഹത്തിന്റെ നിയന്ത്രണം: വേനൽക്കാലത്ത് താഴോട്ട് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ, മൺസൂൺ സമയത്ത് പെട്ടെന്ന് വലിയ അളവിൽ വെള്ളം തുറന്നുവിടാനോ ചൈനയ്ക്ക് സാധിക്കും. ഇത് അരുണാചൽ പ്രദേശിലും അസമിലും വലിയ വെള്ളപ്പൊക്കത്തിനും കൃഷിനാശത്തിനും ഇടയാക്കും.
ചൈനയിൽ നിന്നുള്ള ഈ സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കാൻ അരുണാചൽ പ്രദേശിൽ 11,000 മെഗാവാട്ട് ശേഷിയുള്ള 'സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട്' നിർമ്മിച്ച് ജലപ്രവാഹം ക്രമീകരിക്കാനാണ് ഇന്ത്യ നിലവിൽ പദ്ധതിയിടുന്നത്.
