സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; മൂന്നാം മോദി സർക്കാരിൽ 2 മലയാളികൾ
ന്യൂഡൽഹി: കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് പുറമേ ജോർജ് കുര്യൻ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. കേരളത്തിൽ നിന്നും 2 കേന്ദ്ര മന്ത്രിമാരുണ്ടാവുമെന്ന ചർച്ച ഉയർന്നപ്പോഴും ഒരിക്കലും ലിസ്റ്റിലുണ്ടായിരുന്ന ആളല്ല മലയാളിയായ ജോർജ് കുര്യൻ. മുൻപ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനായിരുന്നു. മാത്രമല്ല ബിജെപിയുടെ സംസ്ഥാന ജന. സെക്രട്ടറി എന്ന പദവിയും വഹിച്ചിട്ടുണ്ട്.
ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യൻ മന്ത്രിസഭയിൽ അഗത്വം ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ജോർജ് കുര്യൻ കോട്ടയം സ്വദേശിയാണ്. സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുകയാണ്. ഇന്ന് 7.15 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ.
ബിജെപി പട്ടികയില്‍ 36 മന്ത്രിമാര്‍
രാജ്നാഥ് സിങ്
നിതില്‍ ഗഡ്കരി
അമിത് ഷാ
നിര്‍മല സീതാരാമന്‍
അശ്വിനി വൈഷ്ണവ്
പിയൂഷ് ഗോയല്‍
മന്‍സുഖ് മാണ്ഡവ്യ
അര്‍ജുന്‍ മേഖ്വാള്‍
ശിവ്രാജ് സിങ് ചൗഹാന്‍
കെ അണ്ണാമലൈ
സുരേഷ് ഗോപി
മനോഹര്‍ ഖട്ടര്‍
സര്‍വാനന്ദ സോനോവാള്‍
കിരണ്‍ റിജിജു
റാവു ഇന്ദര്‍ജീത്
ജിതേന്ദ്ര സിങ്
കമല്‍ജീത് ഷെറാവത്ത്
രക്ഷ ഖദ്‌സെ
ജി കിഷന്‍ റെഡ്ഡി
ഹര്‍ദീപ് പുരി
ഗിരിരാജ് സിങ്
നിത്യാനന്ദ റായ്
ബണ്ടി സഞ്ജയ് കുമാര്‍
പങ്കജ് ചൗധരി
ബിഎല്‍ വര്‍മ
അന്നപൂര്‍ണ ദേവി
രവ്നീത് സിങ് ബിട്ടു
ശോഭ കരന്തലജെ
ഹര്‍ഷ് മല്‍ഹോത്ര
ജിതിന്‍ പ്രസാദ
ഭഗീരത് ചൗധരി
സിആര്‍ പാട്ടീല്‍
അജയ് തംത
ധര്‍മേന്ദ്ര പ്രധാന്‍
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ജ്യോതിരാദിത്യ സിന്ധ്യ
എന്‍ഡിഎയിലെ സഖ്യകക്ഷി മന്ത്രിമാര്‍
റാംമോഹന്‍ നായിഡു
ചന്ദ്രശേഖര്‍ പെമ്മസാനി
ലല്ലന്‍ സിങ്
രാം നാഥ് താക്കൂര്‍
ജയന്ത് ചൗധരി
ചിരാഗ് പാസ്വാന്‍
എച്ച് ഡി കുമാരസ്വാമി
പ്രതാപ് റാവു ജാഥവ്
ജിതിന്‍ റാം മാഞ്ചി
ചന്ദ്ര പ്രകാശ് ചൗധരി
രാംദാസ് അത്താ