അരുണാചലിലെ ടാക്‌സിംഗിൽ ചൈനീസ് കടന്നുകയറ്റമെന്ന റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രി

അരുണാചൽ

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ ടാക്‌സിംഗ് മേഖലയിൽ ചൈനീസ് സേന (PLA) അതിക്രമിച്ചു കയറിയെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി സംസ്ഥാന ആഭ്യന്തര മന്ത്രി മാമാ നടുംഗ്. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളും ഇന്ത്യൻ സുരക്ഷാ സേനയും തമ്മിൽ ശക്തമായ ബന്ധവും പരസ്പര ധാരണയുമാണുള്ളതെന്നും രാജ്യസുരക്ഷയിൽ അരുണാചൽ പ്രദേശ് എന്നും മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

​ടാക്‌സിംഗിൽ ചൈനീസ് സൈന്യം ക്യാമ്പുകൾ സ്ഥാപിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ സൈന്യവും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിർത്തി പ്രദേശങ്ങളിൽ ഇത്തരം കടന്നുകയറ്റങ്ങൾ നടന്നിട്ടില്ലെന്നും മേഖലയിലെ സുരക്ഷ പൂർണ്ണമായും ഭദ്രമാണെന്നും അധികൃതർ അറിയിച്ചു.

Tags

Share this story