ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡൽഹിയിലും പഞ്ചാബിലും സിറ്റ് നൽകും; നിർണായക നീക്കവുമായി എഎപി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡൽഹിയിൽ മൂന്നും പഞ്ചാബിൽ ആറ് സീറ്റുകൾ നൽകാമെന്ന് ആം ആദ്മി പാർട്ടി. ഇതിനു പകരം ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലായി അഞ്ച് സീറ്റ് വേണമെന്നും എഎപി ആവശ്യപ്പെട്ടു.

ഡൽഹിയിൽ കോൺഗ്രസുമായി നടന്ന സഖ്യ ചർച്ചയിലാണ് എഎപിയുടെ സീറ്റ് വിഭജനത്തിനുള്ള ഫോർമുല മുന്നോട്ടുവച്ചത്. വിശാല പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യിൽ അംഗങ്ങളാണ് ഇരുകക്ഷികളും. ഇവർ നടത്തുന്ന ആദ്യ സീറ്റ് വിഭജന ചർച്ചയാണിത്. ഹരിയാനയിൽ മൂന്നും ഗോവയിലും ഗുജറാത്തിലും ഓരോ സീറ്റുവീതമാണ് ആവശ്യപ്പെട്ടത്.

10 ലോക്സഭാ സീറ്റുള്ള ഹരിയാന‍യിൽ കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. കൂടാതെ 13 സീറ്റുള്ള പഞ്ചാബിൽ 6 സീറ്റിൽ മത്സരിക്കണമെന്നാണ് എഎപി ഉന്നയിക്കുന്നത്. സീറ്റ് വിഭജനത്തിന്‍റെ രണ്ടാംഘട്ട ചർച്ചകൾക്കായി വൈകാതെ ഇരു പാർട്ടികളുടെയും നേതാക്കൾ വീണ്ടും യോഗം ചേരും. ചെറിയ മാറ്റങ്ങളോടെ ഈ ഫോർമുല അംഗീകരിക്കാനാണ് സാധ്യത.

Share this story