ജർമ്മനിയുമായി 70,000 കോടിയുടെ പ്രതിരോധ കരാർ: ആറ് അത്യാധുനിക അന്തർവാഹിനികൾ ഇന്ത്യയിൽ നിർമിക്കാൻ നീക്കം
ന്യൂഡല്‍ഹി: അത്യാധുനിക അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിച്ച് അന്തര്‍വാഹിനി സേന വിപുലീകരിക്കാനൊരുങ്ങി ഇന്ത്യ. ‘അരിഹന്ത്’ ക്ലാസില്‍പ്പെട്ട ആണവ-ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളുടെ (SSBNs) തദ്ദേശീയ നിര്‍മാണം തുടരുന്നതിനൊപ്പം, ജര്‍മന്‍ സഹകരണത്തോടെ ‘പ്രോജക്റ്റ് 75(I)’-ന് കീഴില്‍ ആറ് മുതല്‍ ഒമ്പത് വരെ അത്യാധുനിക പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് പദ്ധതി. 70,000 കോടിയുടെ കരാറാണ് ജര്‍മനിയുമായി ഒപ്പുവെക്കുക.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സും (MDL) ജര്‍മനിയുടെ തൈസെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റംസും (TKMS) സ്റ്റെല്‍ത്ത് ബോട്ടുകള്‍ സഹകരിച്ച് നിര്‍മിക്കുന്നതിനുള്ള നിബന്ധനകള്‍ക്ക് അന്തിമരൂപം നല്‍കും. പുതിയ ഡീസല്‍-ഇലക്ട്രിക് കപ്പലുകളില്‍ എയര്‍-ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ (AIP) സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. എ ഐ പി സാങ്കേതികവിദ്യ അന്തര്‍വാഹിനികളെ കുറച്ച് ദിവസങ്ങള്‍ക്ക് പകരം മൂന്നാഴ്ച വരെ വെള്ളത്തില്‍ മുക്കിവെക്കാന്‍ സഹായകമാകും.
ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്ത ആണവ-ശക്തിയുള്ള ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ (SSBNs) നിര്‍മിക്കുന്നത് തുടരും. നാഴികക്കല്ലുകള്‍: ഐ എന്‍ എസ് അരിഹന്ത്, അരിഘട്ട്, ഐ എന്‍ എസ് അരിധമന്‍ തുടങ്ങിയ കപ്പലുകള്‍ രാജ്യത്തിന്റെ ആണവ സൈനിക മേഖലയെ ശക്തിപ്പെടുത്തുന്നു.
