ബിഹാറിൽ തേജസ്വി യാദവ് മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി

tejaswi

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിച്ച് മഹാഗഡ്ബന്ധൻ സഖ്യം. ആർജെഡി നേതാവ് തേജസ്വി യാദവാണ് മുഖ്യമന്ത്രി സ്ഥാനാർഥി. സഖ്യത്തിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സഖ്യം പുറത്തുവിട്ട പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ അടക്കം ഒഴിവാക്കി തേജസ്വി യാദവ് മാത്രമാണുള്ളത്

സ്ഥാനാർഥി നിർണയത്തിലും സീറ്റ് വിഭജനത്തിലും അനിശ്ചിതത്വം തുടരുകയാണെങ്കിലും മഹാഗഡ്ബന്ധൻ യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും എത്തിയിരുന്നു. ഈ യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തത്. അതേസമയം പോസ്റ്ററിൽ കോൺഗ്രസിനെ ഒഴിവാക്കിയതിനെ പരിഹസിച്ച് ബിജെപി രംഗത്തുവന്നു. കോൺഗ്രസിനെ വിശ്വാസമില്ലാത്തത് കൊണ്ടാണ് പോസ്റ്ററിൽ നിന്നൊഴിവാക്കിയത് എന്നായിരുന്നു പരിഹാസം

അശോക് ഗെഹ്ലോട്ട്, ബിഹാറിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൃഷ്ണ അല്ലവാരു എന്നിവർ തേജസ്വിയെയും ലാലു പ്രസാദ് യാദവിനെയും കണ്ട് സഖ്യത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ശക്തമായ ഒരു ശക്തിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഗെഹ്ലോട്ട് യോഗത്തിന് ശേഷം പറഞ്ഞു.
 

Tags

Share this story