പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ഹർജികളിൽ ഈ മാസം 19ന് വാദം കേൾക്കും

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജികളിൽ സുപ്രിം കോടതി 19ന് വാദം കേൾക്കും. പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് 250ഓളം ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. 

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് മുസ്ലിം ലീഗ് കോടതിയിൽ ആരോപിച്ചു. നിയമത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകിയാൽ അത് തിരികെ എടുക്കാൻ കഴിയില്ലെന്നും ലീഗ് പറഞ്ഞു

2019ൽ നിയമം ചോദ്യം ചെയ്ത് കോടതിയിൽ എത്തിയതാണ്. അന്ന് കോടതി നോട്ടീസ് അയച്ചെങ്കിലും ചടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ സ്റ്റേ ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് എത്തിയപ്പോഴാണ് കേന്ദ്രം ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതെന്ന് ലീഗിന്റെ അഭിഭാഷകൻ പറഞ്ഞു

എന്നാൽ പൗരത്വ നിയമഭേദഗതിയിൽ തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് സോളിസിറ്റൽ ജനറൽ തുഷാർ മേത്ത പറഞ്ഞു. കേസിൽ വാദം കേൾക്കുന്നതിന് തെിരല്ല. എന്നാൽ സുപ്രീം കോടതിയിലെ ഹർജിക്കാർക്ക് ഈ വിഷയത്തിൽ കേസ് നൽകാൻ അവകാശമില്ലെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. തുടർന്നാണ് ഹർജികളിൽ വാദം കേൾക്കാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
 

Share this story