ഈ യാത്രയിൽ : ഭാഗം 6

ഈ യാത്രയിൽ : ഭാഗം 6

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഇതേ സമയം ശ്രീമംഗലം മുറ്റത്തു ഒരു കാർ വന്നു നിന്നു… സുന്ദരനായ ചെറുപ്പക്കാരൻ ….
വിച്ചു..
വൈകീട്ട് ചായയുമായി ഇരിക്കുകയായിരുന്നു സുഭദ്രയും കാർത്തികേയനും. കുറച്ചു കഴിഞ്ഞു മഹിയും അവരുടെയൊപ്പം കൂടി. അവന്റെ മുഖത്തിനു കുറച്ചൊരു അഴവ് തോന്നിയിരുന്നു. ശാന്തമായി ഇരുന്നു ചായ കുടിക്കുന്നത് കണ്ടു സുഭദ്രക്കും കാർത്തികേയനും ഒരുപാടു സന്തോഷം തോന്നി. എല്ലാം ദേവി മോൾ കാരണമാണ്. മഹിയെ ഇത്രയും ശാന്തനായി കണ്ടിട്ടു കുറെയായെന്നു അവർ ഓർത്തു. കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുള്ളൂ തങ്ങളുടെ പഴയ മഹിയെ തിരിച്ചു കിട്ടാൻ. കളിയും ചിരിയും നിറഞ്ഞ ചെറു കുറുമ്പുകളും വികൃതികളുമായി തങ്ങളുടെ നെഞ്ചിൽ ചേക്കേറുന്ന… സഹോദരങ്ങളെ ജീവനെ കണ്ടു സ്നേഹിക്കുന്ന ആ പഴയ മഹിയെ…. ഒരു പെണ്ണു കൊണ്ട് നശിച്ച അവന്റെ ജീവിതത്തെ ഒരു പെണ്ണിനെ കൊണ്ടു തന്നെ തിരികെ പിടിക്കണം… പെണ്ണിന് സൃഷ്ടിക്കാനും സംഹരിക്കാനും കഴിയും.

ആ സമയം ദേവി സ്റ്റെപ്പുകൾ ഇറങ്ങി താഴേക്കു വരുമ്പോൾ കയ്യിൽ രണ്ടു ബാഗുകൾ പിടിച്ചുകൊണ്ടു പമ്മി പമ്മി വരുന്ന രൂപത്തെ ദേവി മാത്രമേ കണ്ടുള്ളൂ. വിച്ചു അവളെ ശ്രെദ്ധിക്കുന്നുണ്ടായില്ല. തിരിഞ്ഞിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മഹിയുടെയും അടുത്തേക്കായിരുന്നു അവന്റെ ശ്രെദ്ധ മുഴുവൻ. പതിയെ ബാഗുകൾ താഴെയിട്ടു കൊണ്ട് ശബ്ദമുണ്ടാക്കാതെ ഒരുകൈ കൊണ്ടു അച്ഛന്റെ കണ്ണുകളെയും മറു കൈ കൊണ്ടു മഹിയുടെ കണ്ണുകളെയും പൊത്തി പിടിച്ചു.
“നിനക്കൊരു മാറ്റവുമില്ലലോ വിച്ചു… കൈ എടുക്കേടാ” മഹിയുടെ സംസാരത്തിൽ വിച്ചു വിഷണ്ണനായി. ചീറ്റി പോയല്ലോ. എന്നാലും ഈ ചേട്ടന് പുറകിലും കണ്ണുണ്ടോ… എങ്ങനെ ഇത്ര കൃത്യമായി പറയുന്നു.

“നീയടുത്തു വരും മുന്നേ ഏട്ടന് നിന്റെയി ഹൃദയത്തിന്റെ താളം കേൾക്കാം…. നീ ജനിച്ചപ്പോൾ മുതലല്ല അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ തന്നെ എനിക്കാ ഹൃദയതാളം അറിയാം” മഹി അവന്റെ താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു. വിച്ചു അവനെ പുറകിലൂടെ കെട്ടി പിടിച്ചു കൊണ്ട് ചുറ്റി നിന്നു”മിസ് യൂ ഏട്ടാ” മഹിയുടെ കവിളിൽ വിച്ചു സ്വന്തം കവിൾ ചേർത്തു വച്ചു കൊണ്ടു പറഞ്ഞു. ആ കുറച്ചു നിമിഷത്തിൽ തനിക്കു ഒരിക്കൽ നഷ്ടപെട്ട ഏട്ടനെ തിരിച്ചു കിട്ടിയതുപോലെ അവനു തോന്നി. പണ്ടത്തെ പോലെ ഏട്ടനെ ചുറ്റി നടക്കുന്ന വിച്ചുട്ടൻ ആയി താനെന്നു അവനു തോന്നി. അതുപോലൊരു സുഖം അവനെ വന്നു പൊതിഞ്ഞു. സുഭദ്ര എഴുനേറ്റു നിറകണ്ണുകളോടെ രണ്ടു മക്കളെയും പൊതിഞ്ഞു പിടിച്ചിരുന്നു. നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്ന അച്ഛനെ കണ്ടപ്പോൾ ദേവിക്കും മനസിലായി കുറെ നാളുകൾക്കു ശേഷമാണ് ഇതുപോലുള്ള നിമിഷത്തിലൂടെ അവരെല്ലാം കടന്നുപോയിട്ടെന്നു….

“അല്ല അമ്മേ…. എന്റെ ഏടത്തിയമ്മ എന്തേ… നാട്ടിൽ വന്നിട്ട് കാണാമെന്നു കരുതി. ഒരു സർപ്രൈസ് ആകട്ടെന്നു കരുതിയ ഫോട്ടോ പോലും അയക്കേണ്ട പറഞ്ഞതു… അമ്മയുടെ ദേവിമോളെ ഞാൻ കണ്ടില്ല” വിച്ചു കളിയോടെ പറഞ്ഞു മഹിയെ നോക്കി ഒരു കണ്ണടച്ചു കളിയാക്കി… അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.

“കണ്മുന്നിൽ നിന്നിട്ടും നീ കണ്ടില്ലേ… ദേ നിൽക്കുന്നു നിന്റെ ഏടത്തിയമ്മ” സുഭദ്ര ദേവിയുടെ നേർക്കു കൈ ചൂണ്ടി പറഞ്ഞു. സുഭദ്രയുടെ കൈകൾ പോയ ഭാഗത്തേക്ക് മിഴികൾ നീട്ടിയ വിച്ചു ഒരു നിമിഷം സ്തംഭിച്ചു നിന്നു…

“ദേവി…..ദേവി” ഒരു മന്ത്രണം പോലെ വിച്ചു ഉരുവിട്ടുകൊണ്ടിരുന്നു. അവന്റെ കാലുകൾ മുന്നോട്ടു ചലിക്കാൻ ആകാതെ വിധം നിശ്ചലമായി നിന്നിരുന്നു. ദേവിയാണെങ്കിൽ തല കുമ്പിട്ടു തറയിൽ നോക്കി നിൽപ്പാണ്…. ആ നിമിഷം കടന്നുപോകുവാനുള്ള പ്രാര്ഥനയിലാണ്..

വിച്ചു ദേവിയുടെ അടുക്കലേക്കു നടക്കുംതോറും പഴയ കുറെ ഓർമ ചിത്രങ്ങൾ അവന്റെ മനസിലൂടെ ദൃശ്യങ്ങൾ കണക്കെ മാറി മാറി വന്നുകൊണ്ടിരുന്നു. ആ ദൃശ്യങ്ങളിൽ ഒരു ഒന്നാം ക്ലാസ്‌കാരനും അവന്റെ കരചിലടക്കാൻ പാടുപെടുന്ന ഒരു കൂട്ടുകാരിയും മിഴിവോടെ നിറഞ്ഞു നിന്നു. മഹി വിച്ചുവിന്റെ ഭാവങ്ങൾ തെല്ലൊരു സംശയത്തോടെ നോക്കി കാണുകയായിരുന്നു. വിച്ചു ദേവിയുടെ അടുക്കലെത്തി… അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി…. മിഴിനീർ നിറഞ്ഞു നിൽക്കുന്ന അവളുടെ ഉണ്ടക്കണ്ണുകൾ മഹിയുടെ നെഞ്ചിലൊന്നു കുളത്തിവലിച്ച പോലെ… എന്തോ ഒരു വിങ്ങൽ അവന്റെ ഇടനെഞ്ചിൽ തുടിച്ചത് അവനറിഞ്ഞു. അവനറിയാതെ തന്നെ തന്റെ കൈകൾ നെഞ്ചിൽ തടവി ദേവിയെ മിഴിവോടെ നോക്കി….

ദേവി കണ്ണുകൾ ഇറുക്കെയടച്ചു വിച്ചുവിനെ നോക്കാൻ മടിച്ചു നിന്നു. വിച്ചുവിന്റെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു. “നീയെന്താ ഇവിടെ” അവന്റെയ ചോദ്യം കൊണ്ടു തന്നെ അവൾ കണ്ണുകൾ വലിച്ചു തുറന്നു അവനെ നിസ്സംഗതയോടെ നോക്കി. ചിരിക്കാൻ ശ്രമിക്കുന്നുണ്ട്… പക്ഷെ വരുന്നില്ല..
“പറ… നീയെന്താ ഇവിടെ…എവിടെയായിരുന്നു ഇത്ര നാളുകൾ…. പറ… ഇപ്പൊ… ഇവിടെ… ” അവൻ ശ്വാസം വിടാതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഒപ്പം അവളുടെ തോളിൽ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അവൾ പുറകോട്ടു കാലുവയ്ക്കും തോറും വിച്ചു മുന്നോട്ടു അവളുടെ അടുക്കലേക്കു വന്നു കൊണ്ടിരുന്നു. അവരുടെ ആ ഭാവങ്ങൾ കണ്ടു സുഭദ്രക്കും കാർത്തികേയനും ഒന്നും മനസിലായില്ലെങ്കിലും മഹിക്കു ഒരു ധാരണയുണ്ടായി. കാരണം വിച്ചുവിന് അവന്റെ ആത്മാർത്ഥ കൂട്ടുകാരിയെ… അവന്റെ കളികൂട്ടുകരിയെ നഷ്ടമായ ദിവസം അവന്റെ മനസിലെ കരച്ചിലിന് കൂടെ നിന്നതു താൻ മാത്രമായിരുന്നല്ലോ… അന്നൊക്കെ അവന്റെ സ്കൂളിലെ വിശേഷങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്ന ഒരേയൊരു പേരു ‘ദേവി’ എന്നുമാത്രമായിരുന്നു…. മഹി ദേവിയേയും വിച്ചുവിനെയും മാറി മാറി നോക്കി.

വിച്ചു അവന്റെ സങ്കടം മുഴുവൻ അവളെ ഇടിച്ചും അടിച്ചും തീർക്കുകയാണ്.
അവന്റെ അടികിട്ടി അവൾക്കു നന്നായി വേദനിക്കാൻ തുടങ്ങിയിരുന്നു. മനസിന്റെ വേദനയും അടികിട്ടുന്ന വേദനയും എല്ലാം കൂടി അവളുടെ കണ്ണുകൾ നിറച്ചു. “എനിക്ക് വേദനിക്കുനേട വിച്ചു… ഇനിയും അടിക്കല്ലേ പ്ളീസ്…” അവളുടെ ദയനീയമായ പറച്ചിൽ കേട്ടു അവനും സങ്കടം വന്നു. വിച്ചു ദേവിയെ ചേർത്തു പിടിച്ചു രണ്ടുപേരും നിന്നു കരയുകയായിരുന്നു. സുഭദ്ര അവരുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയപ്പോൾ മഹി അവരെ കണ്ണുകൾ കൊണ്ടു തടഞ്ഞു. അവരുടെ പരിഭവങ്ങളും പരാതികളും അവർ തന്നെ തീർക്കട്ടെയെന്നു കരുതി. മഹി അച്ഛനെയും അമ്മയെയും കൊണ്ടു പുറത്തേക്കു ഇറങ്ങി. സുഭദ്രക്കും കാർത്തികേയനും അധികമൊന്നും മനസിലായില്ലെന്നു മഹിക്കു തോന്നി. മഹി തന്നെ പറഞ്ഞു തുടങ്ങി. “അമ്മക്ക് ഓർമയുണ്ടോ… പണ്ട് വിച്ചു സ്കൂളിൽ പഠിച്ചിരുന്ന കാലത്തു അവന്റെ സ്കൂൾ വിശേഷങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്ന ഒരു കളികൂട്ടുകാരിയെ കുറിച്ചു…. ഓർമയുണ്ടോ” സുഭദ്ര കുറച്ചു നേരം ഓർമകളിലേക്ക് ഒന്നു ഊളിയിട്ടു. “ഉവ്വ…. ഒരു ദേവി അല്ലെ… അവന്റെ അടുത്ത കൂട്ടു…” സുഭദ്ര പറയാൻ വന്നത് മുഴുമിക്കാതെ മഹിയെ ‘സത്യമാണോ’ എന്നു കണ്ണുകൾ കൊണ്ട് ചോദിച്ചു.

“അതേ ദേവി തന്നെയാണ് ഇവിടുത്തെ മരുമകൾ. അവന്റെ ഉറ്റ മിത്രം. അവന്റെ തന്നെ മനസാക്ഷി. അവരുടെ ബന്ധം നിന്നപ്പോൾ അല്ലെ അമ്മേ അവൻ നമ്മളോടും പോലും കൂടുതൽ അടുത്തതു. ആ കൂട്ടു വിട്ടുപോയപ്പോൾ അവൻ എത്രയേറെ വിഷമിച്ചതാ… അവർക്കൊരുപാടു പറയാനുണ്ടാകും. സങ്കടങ്ങൾ പറഞ്ഞു തീർക്കട്ടെ” മഹി അച്ഛനോടും അമ്മയോടുമായി പറഞ്ഞു നിർത്തി.

“എന്നാലും ഇതു വലിയ അതിശയമാണ് മോനെ… അവൻ എപ്പോഴും പറയാറുണ്ട് അവന്റെ കൂട്ടുകാരി ദേവിയെ കുറിച്ചു. ആ കൂട്ടു വിട്ടുപോകാതെയിരിക്കാൻ നിന്നെകൊണ്ടു കല്യാണം കഴിപ്പിക്കണമെന്നു അവൻ എപ്പോഴും പറയാറുണ്ട്. അതു അന്നത്തെ അവന്റെ നിഷ്കളങ്ക പ്രാർത്ഥന കൂടിയായിരുന്നു. അതുകൊണ്ടായിരിക്കാം കൃത്യമായി ദേവി ഇവിടെത്തന്നെ എത്തിയത്” മഹിയെ നോക്കി അമ്മയതു പറയുമ്പോൾ അവനും ഓർമകളിലെ സഞ്ചാരപദത്തിലായിരുന്നു. ശരിയാണ്. അവന്റെയ കൂട്ടു വിട്ടുപോകാതെയിരിക്കാൻ തന്നോട് എപ്പോഴും പറയും ദേവിയെ ഏട്ടൻ കല്യാണം കഴിക്കുവോ… അവളെ സ്നേഹിക്കുവോ എന്നൊക്കെ… അന്നൊക്കെ അവന്റെ വിശേഷങ്ങൾ മുഴുവൻ ദേവിയെ ചുറ്റി പറ്റിയായിരിക്കും. നന്നായി പഠിക്കുന്ന പാട്ടു പാടുന്ന നൃത്തം ചെയുന്ന അവന്റെ അടുത്ത സുഹൃത്തു. ഒന്നാം ക്ലാസ് മുതൽ തുടങ്ങിയ കൂട്ടു… സുഹൃത്തായി സഹോദരിയായി അവന്റെ മനസ്സിൽ കൂടിയതാണ്. പലപ്പൊഴും ഭക്ഷണം പോലും അവൾ വാരി കൊടുക്കുമെന്നു പറയാറുണ്ട് അവളുടെ പൊതിച്ചോറിൽ നിന്നും. അവനു വേണ്ടി അവളുടെ പങ്കും മാറ്റി വയ്ക്കാറുണ്ട്. പെട്ടന്ന് ഒരുദിവസം ആ കൂട്ടുകെട്ട് ഉപേക്ഷിച്ചു അവനെ ഒറ്റക്കാക്കി പോയതാണ് അവൾ. അവൻ പറഞ്ഞറിയാം. അഭിമാനിയാണ് അവൾ… സഹായങ്ങളൊന്നും അവൾ സ്വീകരിക്കില്ല… ബുദ്ധിമുട്ടു കൂടുതലായതുകൊണ്ടു അവൾ പഠിപ്പു നിർത്തിയതാണെന്നറിഞ്ഞു. അവന്റെ സങ്കടം സഹിക്കാൻ കഴിയാതെ അവളുടെ നാട്ടിൽ അവളെക്കുറിച്ചു അന്വേഷിച്ചപ്പോൾ അറിഞ്ഞതായിരുന്നു. പിന്നെ പിന്നെ കുറച്ചു കഷ്ടപെട്ടിട്ടാണെങ്കിലും താൻ അവനെ മാറ്റിയെടുത്തിരുന്നു. പക്ഷെ ദേവി അവന്റെയുള്ളിൽ ഒരു വിങ്ങലായി ഓരോ നിമിഷത്തിലുമുണ്ടായിരുന്നുവെന്നു അവന്റെ അവളോടുള്ള സങ്കടം പറച്ചിലിൽ നിന്നും മനസിലായി.

“നിനക്കും അപ്പോൾ മുന്നേ അറിയാമായിരുന്നു അല്ലെ ആ ദേവി തന്നെയാണെന്നു” അമ്മയുടെ ചോദ്യമാണ് മഹിയെ ചിന്തകളിൽ നിന്നുമുണർത്തിയത്.

“അറിയില്ലായിരുന്നു. പക്ഷെ ഇവിടെ വിച്ചുവിന്റെ ഫോട്ടോക്ക് മുന്നിൽ അവൾ നിൽക്കുന്നതും നോക്കി നിന്നു കണ്ണു നിറയ്ക്കുന്നതൊക്കെ കാണാറുണ്ടായിരുന്നു. അങ്ങനെ ഒരു സംശയം തോന്നിയിരുന്നു. പിന്നെ അവൻ വന്നപ്പോൾ അവളുടെ നിൽപ്പും കരച്ചിലും വിതുമ്പലുമൊക്കെ കണ്ടപ്പോൾ എനിക്ക് ഉറപ്പായി” മഹി ഒരു ചിരിയോടെ പറഞ്ഞു നിർത്തി. അവന്റെ വിഷമ ചിന്തകൾ അച്ഛനുമമ്മയും അറിയാതിരിക്കാൻ അവൻ തിരിഞ്ഞു നിന്നു വേഗം. അവളെ ഇവിടെ നിന്നും പറഞ്ഞു വിടാൻ വിച്ചു ഇനി ഒരിക്കലും സമ്മതിക്കില്ല. ഇനിയെന്താ ചെയ്യാ… അവൻ കൈകൾ കൂട്ടി തിരുമി നിന്നു വിഷണ്ണനായി.

അകത്തു അവർ തമ്മിൽ പരിഭവകെട്ടു അഴിക്കുകയായിരുന്നു.”നല്ല ഭംഗി വച്ചു നീയി. കുറ്റി താടിയും… മുടിയൊക്കെ നന്നായി സെറ്റ് ചെയ്തു… തടിച്ചിരുന്ന നീയെങ്ങാനെ ഇങ്ങനെ ബോഡി മൈന്റൈൻ ചെയ്തെ” ദേവി അവന്റെ വയറ്റിൽ പതിയെ ഇടിച്ചുകൊണ്ടു ചോദിച്ചു. “ഭംഗി വച്ചോ….ഹി ഹി ഹി… പിന്നെ തടി… ” അവനൊന്നു നിർത്തി അവളുടെ വലതുകൈ പിടിച്ചു വിരലുകളിൽ തലോടി കൊണ്ടു പതിയെ പറഞ്ഞു നീ പോയതിൽ പിന്നെ നല്ല രുചിയുള്ള ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല… എന്റെ അമ്മയുടെ പാചകം പോലും നിന്റെയത്ര രുചികരമായി തോന്നിയിട്ടില്ല. ഇനി ഞാൻ തടിക്കും… നീ ഇവിടെത്തന്നെ ഉണ്ടല്ലോ” അവളെ കണ്ട സന്തോഷം അവൻ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. “നമ്മൾ പഠിക്കുന്ന സമയത്തെ ഞാൻ പറയാറില്ലേ… നീന്നെ എന്റെ വീട്ടിലേക്കു കൊണ്ടുവരുമെന്ന്…. അന്നത്തെ ആ വാക്കു വെറും വാക്കായില്ല… കണ്ടോ… നീഎന്താ അന്ന് അങ്ങനെയൊക്കെ പെട്ടന്ന് കൂട്ടു വിട്ടു പോയത്” അതും കൂടി വിച്ചുവിന് അറിയണമായിരുന്നു.
ദേവി ഒരു ചിരിയോടെ നിറ കണ്ണുകളോടെ അവനെ നോക്കി. പതിയെ കണ്ണുകൾ തുടച്ചുകൊണ്ടു അവൾ പറഞ്ഞു തുടങ്ങി.

“പ്ലസ് 2 റിസൾട്ട് വന്നതിനു ശേഷമാണ്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story