അമ്മാളു: ഭാഗം 37
രചന: കാശിനാഥൻ
അമ്മാളു നീയ് ഇങ്ങനെ ഒക്കെ എന്നോട് സംസാരിക്കാൻ ഉള്ള കാരണം എന്താണ്ന്നു അറിയാമോ......
അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് വിഷ്ണു ചോദിച്ചു....
എന്താണ് എന്ന് അറിയുവാൻ വേണ്ടി അവൾ അവനെ ഒന്ന് നോക്കി...
"നിന്റെ ഈ കടിച്ചാൽ പൊട്ടാത്ത പ്രായം.... ഓടി കളിച്ചു നടക്കേണ്ട പ്രായത്തിൽ അപ്പനും അമ്മയും പിടിച്ചു മകളെ കെട്ടിച്ചു വിട്ടതിന്റെ ദോഷം ആണ് ഈ കാണുന്നത് ഒക്കെ... നീ ഇപ്പോളും സ്വപ്ന ലോകത്തു തന്നെയാണ്.അതാണ് ഇതുപോലെ ഓരോ ഡയലോഗ് അടിക്കുന്നത്...ഇമ്മാതിരി കൂതറ വാചകം അടിച്ചു നടക്കാതെ ദയവ് ചെയ്തു നാലക്ഷരം വായിച്ചു പഠിച്ചു എന്തെങ്കിലും ജോലി മേടിച്ചു സ്വന്തം കാലിൽ ജീവിക്കാൻ നോക്ക്.. അങ്ങനെ ആയാൽ നിനക്ക് തന്നെയാണ് അതിന്റെ ഗുണവും കിട്ടുന്നത് ."
തന്നെ നോക്കി ഗൗരവത്തിൽ പറയുന്നവനെ അമ്മാളു തുറിച്ചു നോക്കി.
"ഇതൊക്കെ എനിക്ക് മനസിലാകും ഏട്ടാ, പഠിക്കണം, ജോലി മേടിയ്ക്കണമ്, ഇതൊക്ക തന്നെയായിരുന്നു എന്റെയും ആഗ്രഹം, ഏട്ടൻ പറഞ്ഞ ഒരു കാര്യം സത്യമാണ്,കളിച്ചു നടക്കേണ്ട പ്രായത്തിൽ എന്റെ മാതാപിതാക്കൾ ചെയ്ത അവിവേകത്തിന്റെ പരിണിത ഫലം ആയിട്ട് ആണ് ഞാൻ ഇന്ന് ഇവിടെ ഏട്ടന്റെ ഒപ്പം പോലും ഇരിയ്ക്കുന്നത്.... പിന്നെ അതിനേക്കാൾ ഒക്കെ ഉപരിയായിട്ടു ഉള്ള മറ്റൊരു കാര്യം കൂടി ഉണ്ട് കേട്ടോ, പരസ്പരം ഇഷ്ട്ടം..... രണ്ടാളും തമ്മിൽ അങ്ങനെ ഒരു ഇഷ്ട്ടം ഇല്ലെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ലന്നേ .... ആഹ് ഇനി ഇപ്പൊ ഇതൊന്നും പറഞ്ഞു ഏട്ടനെ ബുദ്ധിമുട്ടിയ്ക്കുന്നില്ല കേട്ടോ, എന്നെ സ്നേഹിക്കണം എന്നോ അംഗീകരിക്കണം എന്നോ ഒന്നും ഞാൻ ഒട്ട് പറയുന്നുമില്ല..... വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ നോവിച്ചിട്ടുണ്ടെങ്കിൽ മാപ്പ്..
പതറാതെ, ഇടാറാതെ തന്നെ നോക്കി ഒരു പുഞ്ചിരിയോട് കൂടി പറയുന്നവളെ വിഷ്ണു അല്പം നിമിഷം നോക്കി നിന്നു...
"പോകാം "
അമ്മാളു ചോദിച്ചതും അവൻ മെല്ലെ തല കുലുക്കി.
എന്നിട്ട് വണ്ടി മുന്നോട്ട് എടുത്തു.
പിന്നീട് ഉള്ള യാത്രയിൽ ഉടനീളം അമ്മാളു പുറത്തേക്ക് കണ്ണും നട്ടു ഇരുന്നു.
വിഷ്ണു ഇടയ്ക്കു എല്ലാം നോക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അമ്മാളു അതൊന്നും അറിയുന്നു പോലും ഇല്ലായിരുന്നു
ഇടയ്ക്ക് ഒരു തവണ ഷീലാമ്മ ആണെങ്കിൽ വിഷ്ണുവിനെ ഫോൺ വിളിച്ചു.
അര മണിക്കൂറിനുഉള്ളിൽ എത്തും എന്നു അവൻ അവരെ അറിയിച്ചു
ഒരു ബേക്കറിയിൽ വണ്ടി നിറുത്തിയ ശേഷം വിഷ്ണു ഇറങ്ങി ചെന്ന് കുറേ സ്വീറ്റ്സ് ഒക്കെ മേടിച്ചു, അമ്മ പറഞ്ഞതിന് പ്രകാരം ആയിരുന്നു. ഒപ്പം ഒരു ഡയറി മിൽക്ക് കൂടി വാങ്ങി.
തിരികെ എത്തിയ ശേഷം അവൻ അതെടുത്തു അവളുടെ നേർക്ക് നീട്ടി.
"എനിക്ക് ഇതൊന്നും അത്രയ്ക്ക് ഇഷ്ട്ടം അല്ലന്നേ... അങ്ങനെ കഴിക്കാറും ഇല്ല, പിന്നെ ഏട്ടൻ പിള്ളേർക്ക് ഒക്കെ മേടിച്ചു കൊടുത്തത് കണ്ടപ്പോൾ വെറുതെ കുശുമ്പ് കാണിച്ചു കഴിഞ്ഞ ദിവസം അങ്ങനെ ഒക്കെ പറഞ്ഞത്... ഇനി മേടിച്ചു തരേണ്ട കേട്ടോ..."
തന്റെ ബാഗിലെക്ക് തിരുകി വെച്ച ശേഷം അമ്മാളു, അവനെ നോക്കി പറഞ്ഞു.
"നിനക്ക് പിന്നെ എന്താണ് ഇഷ്ട്ടം ഉള്ളത്.... അത് മേടിയ്ക്കാം...."
ആദ്യം ആയിട്ട് ആയിരുന്നു വിഷ്ണുവിൽ നിന്നു അങ്ങനെ ഒരു ചോദ്യം അമ്മാളുവിന്റെ നേർക്ക് വന്നത്..
ഒരു നിമിഷം അവൾ മൗനം പൂണ്ടിരുന്നു.
"ഏത് ചോക്ലേറ്റ് ആണെന്ന് "
വിഷ്ണു വീണ്ടും ചോദിച്ചു.
"എനിക്ക് അങ്ങനെ പ്രേത്യേകിച്ചു ഇഷ്ടങ്ങൾ ഒന്നും തന്നെയില്ല, എന്റെ വീട്ടിൽ ഉണ്ടാക്കുന്നത് എന്തും കഴിക്കും എന്നല്ലാതെ അതില് വേറൊരു പ്രേത്യേകതയും ഇല്ല "
അവൾ പറഞ്ഞതും പിന്നീട് വിഷ്ണു ഒന്നും ചോദിക്കാനും മുതിർന്നില്ല.
ഒരു വലിയ ഇരു നില മാളികയുടെ മുന്നിൽ വന്നു വിഷ്ണുവിന്റെ കാറ് നിന്നു.
"ഇതാണ് ഷീലാമ്മയുടെ വീട്.,,"
അവൻ പറഞ്ഞതും അമ്മാളു തല കുലുക്കി.
ആഡംബരം വിളിച്ചോതുന്ന ഒരു സൗധം ആയിരുന്നു അത്.
അല്പം എന്നല്ല നന്നായി മടിച്ചാണ് അവൾ വണ്ടിയിൽ നിന്നു ഇറങ്ങിയത്.
ഷീലാമ്മ.... ഒപ്പം ജാനകിഅപ്പച്ചിയും,. രണ്ടാളും കൂടി ഉമ്മറത്തേക്ക് വന്നതും അമ്മാളുവിനെ വിറച്ചു..
ഇനി എന്തൊക്കെ കുത്തു വാക്കുകൾ കേൾക്കണം.....
ഈ കൊച്ചിനോട് ഞാൻ പല തവണ പറഞ്ഞത് ആണ്, ഇങ്ങനെ മുഖം കുനിച്ചു നടക്കരുത് എന്നു... ഇതെന്താ അനുസരിക്കത്തത്...
ജാനകിഅപ്പച്ചി ശബ്ദം ഉയർത്തിയതും അമ്മാളു മുഖം ഉയർത്തി..
വിഷ്ണുവിനെ കെട്ടിപിടിച്ചു കൊണ്ട് ഇരുവരും മാറി മാറി മുത്തം കൊടുക്കുന്നുണ്ട്..
"ജാനകിയപ്പച്ചി എപ്പോ വന്നു..ഇവിടെ ഉണ്ടെന്ന് ഉള്ളത് അറിഞ്ഞില്ലാലോ "
"കുറച്ചു മുന്നേ എത്തിയത്, ഷീല പറഞ്ഞിരുന്നു ഇന്ന് ഇവിടെ, നിങ്ങൾക്ക് രണ്ടാൾക്കും വിരുന്നു കൊടുക്കുന്ന കാര്യം.. കാലത്തെ ഉണർന്നപ്പോൾ തോന്നി, എന്നാൽപ്പിന്നെ ഇന്ന് ഇവിടെ വന്നു മോനേ ഒക്കെ ഒന്ന് കാണാം എന്ന്....'
അതീവ വാത്സല്യം വാരി വിതറി ആയിരുന്നു അപ്പച്ചിമാരുടെ സംസാരം.
വിശേഷങ്ങൾ ഒക്കെ പരസ്പരം പങ്കുവയ്ക്കുകയാണ് എല്ലാവരും ചേർന്ന്.
താനെന്നൊരാൾ അവിടെ ഉണ്ടെന്നുള്ള ഒരു തോന്നൽ പോലും ആർക്കും ഇല്ലെന്ന് അമ്മാളുവിനു തോന്നി.
വിഷ്ണുവിന്റെ അരികിലായി, സെറ്റിയിൽ അമർന്നിരിക്കുകയാണ് അമ്മാളു.
രണ്ടാൾക്കും കുടിക്കുവാനായി ഉള്ള ഇളനീരും ആയിട്ട് അകത്തുനിന്നും ഒരു ചേച്ചി ഇറങ്ങിവന്നു..
സെർവെന്റ് ആണെന്ന് അമ്മാളുവിന് മനസ്സിലായി.
അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അമ്മാളു ഇളനീര് കയ്യിലെടുത്തു.
വല്ലാത്ത ദാഹം ഉണ്ടായിരുന്നതിനാൽ ഒറ്റ വലിക്ക് തന്നെ അവൾ കുടിച്ചു തീർക്കുകയും ചെയ്തു.
ഷീലമ്മയുടെ ഭർത്താവിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ് വിഷ്ണു.
ജാനകിയമ്മയുടെ അടിമുടിയുള്ള നോട്ടം പലതവണ മാളുവിനെ തേടിയെത്തി.
പലപ്പോഴും താൻ ചൂളി പോവുകയാണെന്ന് അവൾക്ക് തോന്നി.
" ലേശം തടി വച്ചു എന്ന് തോന്നുന്നു അല്ലേ ഷീലെ "
ഇടയ്ക്ക് ഒരു തവണ ജാനകിയെപ്പറ്റി മാളുവിനെ നോക്കി പറഞ്ഞു
" ലേശം ഒന്നുമല്ല,,,അത്യാവശ്യം നന്നായിട്ടുണ്ട്... വിവാഹത്തിന് കണ്ടപോലെ അല്ലല്ലോ, ഒന്നും മിനുങ്ങീട്ടൊക്കെ ഉണ്ട് "
അത് കേട്ട് ഷീല മറുപടി പറഞ്ഞത്, തൊട്ടപ്പുറത്തെ റൂമിലിരുന്ന് വിഷ്ണുവും കേട്ടു.
" എന്തായാലും ജാതക ദോഷം കൊണ്ട് ഗുണമായത് ഇയാൾക്കാണ്, ചുളുവിലെ നല്ല ഒന്നാന്തരം ഒരു പയ്യനെയും കിട്ടി, ഒപ്പം ഇട്ടു മൂടുവാൻ ഉള്ള സ്വത്തും "
ജാനകി പുച്ഛിച്ച് ചിരിച്ചത് കണ്ടില്ലെന്നു നടിച്ച് അമ്മാളു അനങ്ങാതെ ഇരുന്നു.
" നിന്റെ ജാതകത്തിൽ ഇങ്ങനെയൊക്കെ ദോഷങ്ങൾ ഉള്ളത് തന്നെ ആയിരുന്നോ, അതോ പ്രഭയും നിന്റെ വീട്ടുകാരും ഇറക്കിയ നാടകം വല്ലതുമാണോ "
എടുത്തടിച്ചത് പോലെ ജാനകി ചോദിച്ചു.
മറുപടിയൊന്നും പറയാതെ കൊണ്ട് അമ്മാളു തലകുനിച്ചു ഇരുന്നു.
" ഇന്നത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കാൻ തന്നെ പ്രയാസമാണ്, പിന്നെ, ഇത്രയും വലിയൊരു ജാതകദോഷം ഗുണമായി വന്നത് ഇവളുടെ യോഗം, ഇല്ലെങ്കിൽ നമ്മുടെ, രവിയേട്ടന്റെ മകൾ വേണി ഇന്നിവിടെ വിഷ്ണുവിന്റെ ഒപ്പം വന്നേനെ അല്ലേ ചേച്ചി. ആ കൊച്ചിന് ആണെങ്കിൽ നല്ല വിഷമo കാണും "
ജാനകിയപ്പച്ചിയെ നോക്കി ഷീലാമ്മ പറഞ്ഞപ്പോൾ അമ്മാളുവിന്റെ ഉള്ളം തേങ്ങി.
പോകാൻ ലേശം ധൃതി ഉണ്ടെന്നും പറഞ്ഞ് വിഷ്ണു, എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു.
ഒരുവേള അമ്മാളുവിന്റെ മിഴികളുമായി അവന്റെ മിഴികൾ കോർത്തു.
നിസ്സഹായയായി തന്നെ നോക്കുന്ന അമ്മാളുവിനെ കണ്ടതും അവന്റെ നെഞ്ചിൽ ഒരു വിങ്ങൽ പോലെ ആയിരുന്നു.
ഊണ് കഴിക്കുവാനായി ഇരുവരെയും ഡൈനിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഷീലാമ്മയും ഹസ്ബന്റും ചേർന്നായിരുന്നു..
നോൺവെജ് വിഭവങ്ങൾ മാത്രമായിരുന്നു മേശമേൽ നിരന്നത്.
അത് കണ്ടതും അമ്മാളുവിന് ഓക്കാനിക്കാൻ തോന്നി.
വെജിറ്റേറിയൻ കറികൾ ആയിട്ട് ആകെ ഉണ്ടായിരുന്നത്, പുളിശ്ശേരിയും കാബേജ് തോരനും ആയിരുന്നു.
അത് രണ്ടും കൂട്ടി അമ്മാളു ഒരു പ്രകാരത്തിൽ കുറച്ചു ചോറ് കഴിച്ചു തീർത്തു.
വേഗം എഴുന്നേറ്റ് കൈ കഴുകിയിട്ട് വീണ്ടും പഴയപടി സെറ്റിയിൽ പോയി ഇരുന്നു.
" പുതിയ കോളേജ് ഒക്കെ എങ്ങനെയുണ്ട് മോൾക്ക് ഇഷ്ടമായോ... "
ഷീലമ്മയുടെ ഭർത്താവ് അവളുടെ അരികിലേക്ക് വന്നു.
"ഉവ്വ് അങ്കിൾ... കുഴപ്പമില്ല "
"ഇനി ഒരു വർഷം കൂടി ഉണ്ടോ, ക്ലാസ് തീരുവാൻ"
"അതേ.... എക്സാം ഒക്കെ കഴിയുമ്പോഴേക്കും ഒരു വർഷം എന്തായാലും എടുക്കും"
"മ്മ്..... മോളുടെ വീട്ടിൽ ഒക്കെ പോയി കാണുമല്ലോ അല്ലേ, എല്ലാവരും സുഖമായിരിക്കുന്നോ"
"ഉവ്വ്....."
അവൾ പുഞ്ചിരിച്ചു..
ഈ വീട്ടിലെ കുറച്ചെങ്കിലും മനുഷ്യപ്പറ്റുള്ളത് ഷീലാമ്മയുടെ ഭർത്താവിന് ആണെന്ന് അമ്മാളു ഓർത്തു....കാത്തിരിക്കൂ...