എൻ കാതലെ: ഭാഗം 80

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ശിലു എണീറ്റേ. സമയം എത്രയായി എന്നാ . ഇന്ന് ക്ലാസിൽ പോവണ്ടതല്ലേ " ദത്തൻ ശിലുവിനെ തട്ടി വിളിച്ചു. അവൾ കണ്ണു തിരുമ്മി നോക്കുമ്പോൾ ദത്തൻ മുന്നിൽ കൈ കെട്ടി നിൽക്കായിരുന്നു. "ഇന്ന് ക്ലാസ് ഇല്ലാ എട്ടാ . പ്രൊജക്റ്റ് സബ്മിറ്റ് ചെയ്തിട്ട് വരേണ്ട കാര്യമേ ഉള്ളൂ " " എങ്ങനെ ആയാലും കോളേജിൽ പോവണ്ടേ. അപ്പോ പോയി റെഡിയാവാൻ നോക്ക്" ദത്തൻ അത് പറഞ്ഞ് ബാത്ത് റൂമിലേക്ക് നടന്നു. കുളി കഴിഞ്ഞ് ഇറങ്ങിയ ദത്തൻ കാണുന്നത് ബെഡിൽ ഇരുന്ന് സംസാരിക്കുന്ന വർണയേയും ശിലുവിനേയും ഭദ്രയേയും ആണ്. അവരുടെ ഭാവം കണ്ടാൽ ഇന്നലെ ഒരു വഴക്ക് കഴിഞ്ഞതാണ് എന്ന് പറയുകയേ ഇല്ലാ. മൂന്നും കൂടി സീരിയൽ കഥയാണ് പറയുന്നത് എന്ന് മനസിലായതും ദത്തൻ അത് ശ്രദ്ധിക്കാതെ കണ്ണാടിക്ക് മുന്നിലേക്ക് നടന്നു. " എന്നാ ഞങ്ങൾ റെഡിയാവട്ടെ . കോളേജിൽ പോവാണം. ഉച്ചക്ക് മുൻപ് ഞങ്ങൾ തിരികെ വരും" ശിലുവും ഭദ്രയും നേരെ താഴേക്ക് നടന്നു. വർണ ബെഡിൽ നിന്നും ഇറങ്ങി. കബാേഡിൽ ഷർട്ട് തിരയുന്ന ദത്തനെ പിന്നിൽ നിന്നും ചുറ്റി പിടിച്ച് അവന്റെ നഗ്നമായ പുറത്തേക്ക് മുഖം ചേർത്തു. " അധികം സ്നേഹ പ്രകടനമൊന്നും വേണ്ടാ. ഇന്നലെ എവിടെയായിരുന്നു ഈ സ്നേഹം. ശിലുവിനെ കിട്ടിയപ്പോ എന്നേ വേണ്ടാ " ദത്തൻ പരിഭവത്തോടെ പറഞ്ഞ് അവന്റെ മേലെയുള്ള പിടി വിടുവിപ്പിച്ചു.

"ഇല്ല ദത്താ. അങ്ങനെ ഞാൻ ചെയ്യാേ " "എന്നിട്ട് ആണോ ഇന്നലെ അവളെ മാത്രം കെട്ടിപിടിച്ച് കിടന്നത്. ഞാൻ പുറംപോക്കും " " ദത്താ" അവൾ ചിണുങ്ങി കൊണ്ട് അവന്റെ കയ്യിൽ ചുറ്റി പിടിച്ചു. "കൈയ്യിൽ നിന്നും വിട്ടേ വർണാ . എനിക്ക് ഓഫീസിൽ പോവാൻ സമയം ആയി " ദത്തൻ അവളുടെ കൈ എടുത്ത് മാറ്റിയതും വർണ ഒന്നും മിണ്ടാതെ പിൻ തിരിഞ്ഞ് നടന്നു. അത് കണ്ട് ദത്തൻ ചിരിച്ചു കൊണ്ട് അവളുടെ വയറിലൂടെ ചുറ്റിപിടിച്ച് വട്ടം കറക്കി. ശേഷം മിററിനു മുന്നിലുള്ള ടേബിളിലേക്ക് അവളെ കയറ്റി ഇരുത്തി അവളുടെ കാലുകൾ പിന്നിലേക്ക് പിണച്ചു വച്ചു. " ഞാൻ വെറുതെ പറഞ്ഞതല്ലേടാ . എനിക്ക് അറിഞ്ഞുടെ എന്റെ കുഞ്ഞിനെ " ദത്തൻ അവളുടെ നിറഞ്ഞ മിഴികളിൽ ഉമ്മ വച്ചു. കുളി കഴിഞ്ഞതു കൊണ്ട് അവന്റെ മുടിയിലെ വെള്ളം അവളുടെ മുഖത്ത് തങ്ങി നിന്നു. ദത്തൻ അത് തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു. "ശരിക്കും ഞാൻ അറിഞ്ഞില്ല ദത്താ. സോറി . നിനക്ക് സങ്കടം ആയോ " " ഞാൻ ഇത്ര റൊമന്റിക്ക് ആയി നിൽക്കുമ്പോൾ നീ ഇപ്പോഴും അത് ആലോചിച്ച് ഇരിക്കാണോ പെണ്ണേ "

ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും വർണയുടെ നഖം അവന്റെ പിൻ കഴുത്തിൽ ആഴ്ന്നിറങ്ങി. ദത്തന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലും കൈകൾ അവളുടെ അണിവയറിലും ഒഴുകി നടന്നു കൊണ്ടിരുന്നു. പെട്ടെന്ന് ദത്തന്റെ ഫോൺ റിങ്ങ് ചെയ്തതും ഇരുവരും ഒന്ന് ഞെട്ടി. " ദത്താ ഫോൺ" അവൻ വീണ്ടും അവളെ ചേർത്തു പിടിച്ചതും വർണ പറഞ്ഞു. "ശ്ശൂ..." ദത്തൻ അവളുടെ ചുണ്ടിനു മീതെ വിരൽ വച്ച് തടഞ്ഞു. ശേഷം കൈകൾ മാറ്റി കൊണ്ട് അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി. അവന്റെ ചുംബനത്തിന്റെ ലഹരിയിൽ അവളും സ്വയം മറന്നിരുന്നു. " എന്നും ഇങ്ങനെയൊക്കെ മതിയോ . എനിക്ക് എന്റെ മാത്രം സ്വന്തമായി വേണം ഈ കുഞ്ഞി പെണ്ണിനെ . ഇനി അതിന് ഒരു പാട് കാലം വേണ്ടി വരില്ല.." അവൻ അവളുടെ കാതിൽ ആർദ്രമായി പറഞ്ഞു. "എന്റെയാ . എന്റെ മാത്രമാ. വേറെ ആർക്കും ഞാൻ കൊടുക്കില്ല. " ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. വർണയും അവനെ ചുറ്റി പിടിച്ച് അങ്ങനെ ഇരുന്നു. * ദത്തൻ പോയി കഴിഞ്ഞതും വർണ ശീലുവിന്റെ റൂമിലേക്ക് നടന്നു.

അവിടെ അവർ രണ്ടു പേരും കോളജിൽ പോവാൻ റെഡിയാവുകയായിരുന്നു. ആമി നാളെ പോകുന്നതിന്റെ സങ്കടം അവർക്ക് മൂന്നുപേർക്കും ഉണ്ടായിരുന്നു. ആമിയോട് കുറച്ച് ദിവസം കൂടി നിൽക്കാൻ നിർബന്ധിച്ചു എങ്കിലും അവൾക്ക് ക്ലാസ് ഉള്ള കാരണം അതിന് കഴിയില്ല. ശിലുവും ഭദ്രയും ക്ലാസിൽ പോയതും വർണ ആമിയുടെ കൂടെ തന്നെയായിരുന്നു. ആമി പോകുന്നതിൽ അവൾക്കായിരുന്നു കൂടുതൽ സങ്കടം. ഉച്ചക്ക് ശേഷം ശിലുവും ഭദ്രയും വരുന്ന സമയം വർണ പഠിക്കുയായിരുന്നു. അതുകൊണ്ട് അവർ വന്നത് അവളും അറിഞ്ഞില്ല. രാവിലെ ഒന്നും പഠിക്കാത്തത് കൊണ്ട് ഉച്ചക്ക് ശേഷം എന്തായാലും പഠിക്കണം എന്ന് ആമി നിർബന്ധം പറഞ്ഞിരുന്നു. ഇത്രയും കാലം പഠിക്കാതെ നടന്നതു കൊണ്ട് തന്നെ ടോപ്പിക്കുകൾ വേഗത്തിൽ പഠിച്ചെടുക്കാൻ വർണക്ക് കഴിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല നല്ല ബുദ്ധിമുട്ടും ആയിരുന്നു. ചെറിയ പോഷൻസ് പോലും പഠിച്ചെടുക്കാൻ ഒരുപാട് സമയം ആവശ്യമായിരുന്നു. നാല് മണിക്ക് ചെറിയമ്മ ചായ കുടിക്കാൻ വിളിച്ചപ്പോഴാണ് വർണ താഴേക്ക് വന്നിരുന്നത്. അവൾ വരുമ്പോൾ ഭദ്രയും ശിലുവും അഭിയും നിമ്മിയും കാര്യമായ ചർച്ചയിലായിരുന്നു. "ദേ വർണ കൂടി വന്നല്ലോ " അവൾ വരുന്നത് കണ്ട് നിമ്മി പറഞ്ഞു.

അഭിയെ കണ്ടതു വർണയുടെ മുഖം മങ്ങി എങ്കിലും അത് അവൾ പുറത്ത് കാണിച്ചില്ല. അവൾ ശിലുവിന്റെ അടുത്ത് വന്ന് ഇരുന്നു. "നാളെ ആമി ചേച്ചി പോവുകയല്ലേ . അതുകൊണ്ട് നമ്മുക്ക് എല്ലാവർക്കും കൂടി വൈകുന്നേരം പാർക്കിൽ പോയാലോ എന്ന് ആലോചിക്കായിരുന്നു. " ശിലു പറഞ്ഞു. അത് കേട്ട് വർണ നേരെ നോക്കിയത് അഭിയുടെ മുഖത്ത് ആണ്. അവന്റെ മുഖത്ത് ഒരു പുഛ ചിരി വിരിഞ്ഞിരുന്നു. "ഇനി ഞാൻ കൂടെ വരും എന്ന് കരുതി വർണ എതിർപ്പ് പറയണ്ടാ. വർണക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ വരില്ല. നിങ്ങൾ പോയി എൻ ജോയ് ചെയ്തിട്ട് വാ" അഭി പറഞ്ഞതും വർണയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. "അതെന്താ ജിത്തു അങ്ങനെ പറഞ്ഞത്. വർണക്ക് എന്ത് പ്രോബ്ലം . വർണയും കൂടെ വരും അല്ലേ വർണാ . " നിമ്മി അവളെ നോക്കി ചോദിച്ചു. താൻ വരുന്നില്ല എന്ന് പറയണമെന്ന് ഉണ്ടായിരുന്നു എങ്കിലും ശിലുവിനേയും ഭദ്രയേയും അവരുടെ കൂടെ ഒറ്റക്ക് വിടാൻ വർണയുടെ മനസ് അനുവദിച്ചില്ല. " ഞാൻ വരാം " വർണ അത് പറഞ്ഞതും ശിലുവും ഭദ്രയും സന്തോഷം കൊണ്ട് തുള്ളി ചാടി. "ഞങ്ങൾ ഇത് ആമി ചേച്ചിയോട് പറയട്ടെ . വർണാ നീ പോയി വേഗം റെഡിയാവ് " അത് പറഞ്ഞ് രണ്ടു പേരും റൂമിലേക്ക് ഓടി. " എന്നാ ഞാനും റെഡിയായിട്ട് വരാം "

നിമ്മിയും റൂമിലേക്ക് പോയി. "എന്താ മുറപെണ്ണേ . കാര്യങ്ങളൊന്നും നീ വിചാരിച്ച സ്ഥലത്ത് നിൽക്കുന്നില്ലാ അല്ലേ " അവൻ പരിഹാസത്തോടെ ചോദിച്ചു. എന്നാൽ വർണ മറുപടി പറയാതെ എഴുന്നേറ്റ് റൂമിലേക്ക് പോയി. * "ഇവൾ എന്താ ഇത്ര നേരമായിട്ടും വരാത്തത്. എന്ത് ഒരുക്കമാണോ എന്തോ " കാറിൽ എല്ലാവരും വർണയെ കാത്തിരിക്കുകയാണ്. സമയം കുറേ ആയിട്ടും വർണയെ കാണാനില്ല. " വർണാ ... വർണാ .. " ശിലു നീട്ടി വിളിച്ചു. "ദാ വരുന്നു. " മുടി ശരിയാക്കി കൊണ്ട് വർണ പുറത്തേക്ക് വന്നു. എന്നാൽ അവളുടെ പിന്നിൽ റെഡിയായി വരുന്ന ശ്രീരാഗിനെ കണ്ടതും അഭിജിത്തിന്റെ മുഖം മങ്ങി. "ശ്രീയേട്ടനും വരുന്നുണ്ടോ " ഭദ്ര അത്ഭുതത്തോടെ ചോദിച്ചു. " ഞാൻ വരുന്നില്ലാ എന്ന് പല വട്ടം പറഞ്ഞതാ. പക്ഷേ ഇവൾ സമ്മതിക്കുന്നില്ല. അവസാനം കരയാൻ തുടങ്ങിയപ്പോൾ വേറെ ഗതിയില്ലാത്തതു കൊണ്ട് വന്നതാ" ശ്രീ പറഞ്ഞു. "വർണയുടെ കണ്ണീരിനു മുന്നിൽ വീഴാത്ത ഒരാളു പോലും ഈ പഞ്ചായത്തിൽ ഉണ്ടാവില്ല. അഭിനയ സിംഹമാണ് " ആമി കളിയാക്കി കൊണ്ട് പറഞ്ഞു. " അത് എന്തായാലും നന്നായി. ശ്രീയേട്ടൻ ആണെങ്കിൽ ഏത് സമയവും ഇപ്പോ റൂമിൽ അടച്ച് ഇരിക്കുകയാണല്ലോ. ഒരു ചെയ്ഞ്ച് ആവും " നിമ്മി പറഞ്ഞതും ശ്രീ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.

"എന്താടോ മുഖം നട്സ് പോയ അണ്ണാനെ പോലെ ഇരിക്കുന്നേ . കാര്യങ്ങളൊന്നും നീ വിചാരിച്ച സ്ഥലത്ത് നിൽക്കുന്നില്ലാ അല്ലേ " വർണ അഭിയോട് പതിയെ പരിഹാസത്തോടെ പറഞ്ഞ് കാറിൽ കയറി. മുന്നിൽ അഭിയും ശ്രീയും ബാക്കിയുള്ളവർ ബാക്ക് സീറ്റിലും ആയി കയറി. * ബീച്ചിൽ എത്തിയതും ശിലുവും ഭദ്രയും വെള്ളത്തിൽ ഇറങ്ങാൻ ധ്യതി കൂട്ടി. ശ്രീ അവരുടെ കയ്യിൽ പിടിച്ച് വെള്ളത്തിലേക്ക് ഇറങ്ങി. കുറച്ച് അപ്പുറത്ത് ആയി അഭിയും നിമ്മിയും വെള്ളത്തിൽ കളിക്കുന്നുണ്ട് വർണ ആമിയുടെ കൂടെ മണലിൽ ഇരിക്കുകയാണ്. "നീ ഇറങ്ങുന്നില്ലേ വർണ മോളേ" " ഇല്ല ചേച്ചി ഒരു മൂഡ് തോന്നുന്നില്ല " ആമിയുടെ തോളിലേക്ക് തല വച്ച് വർണ പറഞ്ഞു. " നാളെ പോവണോ ചേച്ചി. കുറച്ച് ദിവസം കൂടി നിന്നുടെ " " പറ്റില്ലട .അവിടെ അമ്മ ഒറ്റക്ക് അല്ലെ . പിന്നെ ക്ലാസ്സും ഉണ്ട്. നിങ്ങളെയൊക്കെ വിട്ട് പോവുന്നതിൽ എനിക്കും നല്ല സങ്കടം ഉണ്ട് " " ഞങ്ങളെ വിട്ട് പോവുന്നതിന് ആണോ . അതോ പാർത്ഥിയേട്ടനെ വിട്ട് പോവുന്നതിന് ആണോ " വർണ അവളെ കളിയാക്കി. "അങ്ങനെയും പറയാം" നാണത്താൽ ആമിയുo പറഞ്ഞു.

"ശരിക്കും നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം. എങ്ങനാ നിങ്ങളുടെ ലൗ സ്റ്റോറി" വർണ ആകാംഷയോടെ ചോദിച്ചു. "എട്ടനെ ഞാൻ ആദ്യമായി കാണുന്നത് നമ്മുടെ നാട്ടിൽ വച്ചാ . ദത്തേട്ടനെ അന്വേഷിച്ച് വന്നപ്പോൾ എന്നോട് ആണ് വീട് അന്വോഷിച്ചത്. ആദ്യം ഒരു തല്ലു കൂട്ടത്തിലാണ് ഞങ്ങൾ കണ്ടത്. പിന്നെ അതൊക്കെ കഴിഞ്ഞ് ആ വഴിയിലൂടെ നടന്നു പോകുമ്പോൾ ഞാൻ എട്ടനെ ഓർക്കാറുണ്ട്. ആൾ കൂട്ടത്തിൽ ആ മുഖം തിരയാറുണ്ട്. പക്ഷേ കാണാറില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അന്ന് നീ പാർത്ഥി എട്ടന്റെ ഫോട്ടോ എനിക്ക് അയച്ച് തന്നത്. എനിക്ക് എന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ ആയില്ല. ഞാൻ അന്വോഷിച്ച് നടന്ന ആണ് നിന്റെ തൊട്ട് അടുത്ത് ഉണ്ടായിരുന്നു എന്ന് നിന്നോട് ആണെങ്കിൽ ഞാൻ എനിക്ക് ഒരാളെ ഇഷ്ട്ടം ആണെന്ന് പറയുകയും ചെയ്തു. പിന്നെ എങ്ങനെ പാർത്ഥിയേട്ടനെ കുറിച്ച് അന്വോഷിക്കും. അതുകൊണ്ട് നിന്റെ ഇൻസ്റ്റയിലെ ഫോളോവേഴ്സിൽ നിന്നും ഞാൻ ആളുടെ ഐഡി തപ്പിയെടുത്തു ഫേക്ക് അകൗണ്ടിൽ നിന്നും മെസ്സേജ് അയച്ചു. എനിക്ക് അറിയില്ലായിരുന്നു ആള് പോലീസാണ് എന്ന് . ആദ്യമൊന്നും മെസേജിന് റിപ്ലേ തന്നില്ല. ഞാൻ ആരാ മോള് റിപ്ലേ തരുന്ന വരെ മെസേജ് അയച്ച് വെറുപ്പിച്ചു. ആദ്യമൊക്കെ ആള് കട്ട കലിപ്പ് ആയിരുന്നു. പിന്നെ പതിയെ ഓക്കെ ആയി .

ഫ്രണ്ടിനെ പോലെ ആയപ്പോൾ ഞാൻ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. അതാേടെ ആള് എന്നേ ബ്ലോക്ക് ചെയ്തു. ഞാനും ആകെ അങ്ങ് വല്ലാതെ ആയി പോയി. പിന്നെ വേറെ അകൗണ്ടിൽ നിന്നൊക്കെ മെസേജ് അയച്ചു എങ്കിലും റിപ്ലേ ഒന്നും ഇല്ല. ഇനിയാണ് ട്വിസ്റ്റ് . ഒരു ദിവസം ഞാൻ ക്ലാസിലേക്ക് പോകുമ്പോൾ അന്ന് ഞങ്ങൾ കണ്ട അതേ സ്ഥലത്ത് ആള് നിൽക്കുന്നു. അതും പോലീസ് യൂണിഫോമിൽ . ഞാൻ പേടിച്ച് പണ്ടാരമടങ്ങി പോയി. ഫേക്ക് ഐഡിയിൽ നിന്നും മെസേജ് അയച്ചു എന്ന് പറഞ്ഞ് എന്നേ പിടിച്ച് ജയിലിൽ ഇടും എന്നു ഭീഷണിപ്പെടുത്തി " ആമി പറയുന്നത് കേട്ട് വർണ ഉറക്കെ ചിരിക്കാൻ തുടങ്ങി. " ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ചേച്ചി . എന്നോട് ഒരു വാക്ക് പറഞ്ഞാ മതിയായിരുന്നു. " " അന്ന് എനിക്ക് അങ്ങനെ തോന്നിയില്ല. ഒരു നാണകേട് " " അല്ലാ എന്നിട്ട് എന്തായി " "എന്താവാൻ . എട്ടന് ഞാൻ മെസേജ് അയച്ച ആദ്യത്തെ ദിവസം തന്നെ കണ്ടുപിടിച്ചതാണ് ഞാൻ ആണ് മെസേജ് അയക്കുന്നത് എന്ന്. എന്നിട്ട് അറിയാത്ത പോലെ അഭിനയിച്ചു. ശരിക്കും എട്ടനും എന്നേ ഇഷ്ടമായിരുന്നു.

പിന്നെ ഞങ്ങൾ ഫോൺ വിളിക്കാൻ തുടങ്ങി എട്ടൻ ആഴ്ച്ചയിൽ ഒരു ദിവസം എന്നേ കാണാൻ വരും. അങ്ങനെ ഇപ്പോ ഇവിടെ എത്തി നിൽക്കുന്നു. പക്ഷേ എനിക്ക് പേടിയുണ്ട്. തറവാട്ടിൽ ഉള്ളവർ ഇതാെക്കെ അറിയുമ്പോൾ ഞാൻ നിന്റെ കൂടെ വന്ന് നിന്ന് എട്ടനെ കറക്കി എടുത്തു എന്നല്ലേ വിചാരിക്കൂ. "എയ് അതൊന്നും ആലോചിച്ച് ചേച്ചി ടെൻഷൻ ആവണ്ടാ . പാർത്ഥയേട്ടന് ചേച്ചിയെ ഇഷ്ടമാണല്ലോ. പിന്നെ ദത്തനും എല്ലാം അറിയാം. അവൻ എല്ലാം നോക്കി കൊള്ളും" "മ്മ്. എന്നാലും നീ ഞങ്ങളെ കയ്യാേടെ പൊക്കിയില്ലേ. ഈ ബുദ്ധി എന്റെ മോള് പഠിക്കുന്ന കാര്യത്തിൽ കാണിച്ചിരുന്നങ്കിൽ എവിടെ എത്തിയേനേ..." "നിങ്ങൾക്ക് എല്ലാവർക്കും ഈ പഠിക്കുന്ന കാര്യം മാത്രമാണോ പറയാൻ ഉള്ളൂ " വർണ പരാതിയോടെ പറഞ്ഞ് മുന്നോട്ട് നോക്കിയതും അവിടെ കണ്ട കാഴ്ചയിൽ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story