എന്നിലെ നീ: ഭാഗം 7
രചന: ഹനൂന
" വരുണേ... നിനക്കവളെ ശെരിക്കും ഇഷ്ടമാണോ " അപർണ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുക്കൊണ്ട് ചോദിച്ചു. " ആരോട്? " വരുൺ സംശയിച്ചു. " കിച്ചുവിനോട് " അവന്റെ നെഞ്ചിൽ അവളുടെ കൈകൾ തഴുകി. " അവളെന്റെ നെഞ്ചിൽ വേരൂന്നിയിട്ട് വർഷങ്ങൾ ഏറയായി അപർണ " കൃഷ്ണയുടെ ഓർമയിൽ അവന്റെ ചൊടികളിൽ പുഞ്ചിരിയൂറി. " അപ്പൊ ഞാൻ? " അവന്റെ നെഞ്ചിൽ നിന്നും തലപൊക്കി അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. " എന്റെ വികാരങ്ങളെ ശമിപ്പിക്കുന്ന ഒന്ന് " അവൻ പുച്ഛിച്ചു. " അപ്പൊ നിനക്ക് എന്നെ അതിന് മാത്രമേ ആവശ്യം ഒള്ളു... നിനക്കെന്നോട് സ്നേഹമില്ലേ... " " നിന്നോടെനിക്ക് അടങ്ങാത്ത കാമമാണ് " അവൻ അവളെ മറിച്ച് അവളുടെ മേലേക്ക് കിടന്നു. " നീ കിച്ചുവിനെ കല്യാണം കഴിച്ചാലും... you need me? " അവളുടെ ചുണ്ടിൽ വശ്യത നിറഞ്ഞു. " യസ്സ് അതിലെന്താ സംശയം " അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി. ❤️ ________________ ❤️ അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. വയറിൽ നിന്നും എന്തോ പുറത്തേക്ക് ഉരുണ്ട് വരുന്നത് പോലെ അനുഭവപ്പെട്ടു.
അവൻ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു. " നീ... നീ... കള്ളം പറയല്ലേ " ജയ് പരവേഷത്തോടെ ചോദിച്ചു. " ജയ്... " അവൾ ദയനീയമായി വിളിച്ചു. " ഡോണ്ട് കാൾ മീ " അവൻ അറപ്പോടെ തലതിരിച്ചു. അവൻ ശരീരം തളരുന്നത് പോലെ അനുഭവപ്പെട്ടു. അവൻ വേഗം ഷർട്ടും പാന്റും എടുത്തിട്ട് വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് കാറ്റുപോലെ പോയി. അവളുടെ കണ്ണുകളിൽ നീരുറവ സ്ഥാനം പിടിച്ചു. അവ ചാലിട്ട് കവിളിലൂടെ ഒലിച്ചിറങ്ങി. " ജയ്... " അവൾ പുതപ്പ് വാരി ചുറ്റി അവന്റെ പിന്നാലെ വാതിൽ വരെ പോയി. " നശിച്ച ജന്മം നാട്ടുകാരെയും വീട്ടുകാരെയും കൊണ്ട് പറയിപ്പിക്കാനായിട്ടുള്ള ജന്മം നശിച്ചു പൊ " " ഇത് മറ്റേതാടാ ഒൻപത് " " നീ ആണാ അതോ പെണ്ണാ " അവളുടെ കാതുകളിൽ പലവാക്കുകളും അലയടിച്ചു. ❤️ ______________ ❤️ " ജയ് ഇത് നമ്മുടെ ഹോസ്പിറ്റലിലെ പുതിയ ഡോക്ടർ ആണ് ഡോക്ടർ മനീഷ ദിനേശൻ " ഹോസ്പിറ്റൽ മാനേജർ മനീഷയെ ചൂണ്ടി പറഞ്ഞു. " ഓഹ് ഏതാ ഡിപ്പാർട്മെന്റ് " ജയ് " പീഡിയാറ്ററിക്‌സ് "
" നമ്മടെ ഡിപ്പാർട്മെന്റ് " ജയ് " അതെ... പാവം കുട്ടിയാണ് ഒരുപാട് അനുഭവുച്ചാ ഇവിടം വരെ എത്തിയത് " അയാൾ നിശ്വസിച്ചു. ജയ് തലയാട്ടി. " ഫിനാൻഷ്യൽ ആണോ " ജയ് സംശയത്തോടെ ചോദിച്ചു. " അതവളുടെ പ്രൈവസി " ജയിന്റെ കണ്ണുകൾ അവളിലേക്ക് പറന്നു വീണു. പ്രിന്റ്ഡ് ഷിഫോൺ സിമ്പിൾ സാരിയുടുത്ത് ഇടതൂർന്ന പീലികളുള്ള കണ്ണിൽ കറുപ്പിച്ചെഴുതിയ കരിമഷി അവളുടെ മുഖത്തിന് ഭംഗി കൂട്ടി. അവൾ അവനെ കണ്ട് അവനടുത്തേക്ക് നടന്നു. " ഹേയ്... ഡോക്ടർ ജയ്? " അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി. " യസ്സ് എന്നെ അറിയുമോ " അവന്റെ കണ്ണിലെ അത്ഭുതം അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു. " പിന്നെ അറിയാതെ ഇവിടുത്തെ മെയിൻ ഡോക്ടർസിനെ നേരെത്തെ മാനേജർ പറഞ്ഞു തന്നിരുന്നു " അവൾ ചിരിച്ചു. അവളുടെ ചിരിയിൽ അവൻ ലയിച്ചു നിന്നു. " യു ലുക്ക് സൊ ക്യൂട്ട് " അവൻ പോലുമറിയാതെ അവന്റെ നാവും ചുണ്ടുകളും ചലിച്ചു. അവളവനെ സൂക്ഷിച്ചു നോക്കി. " പഞ്ചാരയാണോ ഡോക്ടറെ " അവനെ നോക്കി കുറുമ്പോട് ചോദിച്ചു
. " അത്.. അത്... പോട്ടെ... ഒപിയിൽ തിരക്കുണ്ട് " അവൻ പതർച്ചയോടെ എന്തൊക്കെയോ വളിച്ച ചിരിയോടെ പറഞ്ഞു. " ഹ്മ്മ്മ് " അവൾ അമർത്തി മൂളി. അവൻ നടക്കുന്നതിനിടെ നെറ്റിയിൽ സ്വയമേ അടിച്ചു. " ശ്ശെ അവൾ തന്നെക്കുറിച്ച് എന്ത് കരുതിക്കാണും കോഴിയാണെന്ന് കരുതിയിട്ടുണ്ടാവും " അവൻ പിറുപിറുത്തു. അവൻ വെറുതെ തല ചെരിച്ച് അവളെ നോക്കിയപ്പോൾ താൻ പോവുന്നത് ചിരിയോടെ നോക്കുന്നുണ്ട്. അവനും ചിരിച്ചു കാണിച്ചു. ദിവസങ്ങൾ ആർക്കും കാത്തുനിൽക്കാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മനീഷയ്ക്കും ജയിക്കുമിടയിൽ നല്ലൊരു സൗഹൃദം രൂപം കൊണ്ടു. " പഞ്ചാര ഡോക്ടറെ " അവൾ കുറുമ്പോട് വിളിച്ചുകൊണ്ടു അവന്റെ തലയിൽ കൊട്ടി മുന്നിലേക്ക് വന്ന് ചെയറിൽ ഇരുന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് ചിരിയോടെ നോക്കി. " മ്മ്മ് " അവൾ പുരികം ഉയർത്തി ചോദ്യഭാവത്തിൽ നോക്കി.
" കോഫി പറയട്ടെ " അവൻ ഒന്നുമില്ലെന്ന് തലയാട്ടി ചോദിച്ചു. ശെരിയെന്നവൾ തലയാട്ടി. " ഞാൻ... എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കണം " അവൻ ദീർഘമായി ശ്വാസം വലിച്ചെടുത്തു. അവളവനെ ചുഴുന്ന് നോക്കി. " എനിക്ക് പിന്നാലെ നടന്ന് പ്രേമിക്കാൻ പറ്റിയ വയസ്സൊന്നും അല്ല 30 വയസ്സുണ്ടെനിക്ക്... ഇത്രയും കാലം കല്യാണം കഴിക്കാത്തത് വേറൊന്നും കൊണ്ടല്ല മനസ്സിനിഷ്ടപ്പെട്ട പെണ്ണിനെ കണ്ടുകിട്ടിയില്ല... അതിനിപ്പോ എന്താ എന്നല്ലേ താനാലോചിക്കുന്നെ? " അവൾ തലയാട്ടി. " ഞാൻ എന്റെ മനസനിണങ്ങിയ പെണ്ണിനെ കണ്ടുപിടിച്ചു അത് പറയാനാ " അപ്പോഴാണ് അവിടേക്ക് വൈറ്റെർ കോഫിയുമായി വന്നത് . അവൻ സംസാരം നിർത്തി. അവളുടെ ഹൃദയത്തിൽ ആരോ കത്തികൊണ്ട് കുത്തി കയറ്റുന്നതുപോലെ അനുഭവപ്പെട്ടു. കണ്ണുകൾ നിറയാൻ തുടങ്ങി അത് അവൻ കാണാതെ അവൾ മറച്ചുപിടിക്കാൻ ശ്രമിച്ചു.
കണ്ണുനീർ ഒലിക്കുന്നതിന് മുന്നേ വിരലുകൾ കൊണ്ട് ഒപ്പി. " ആരാ ആൾ? " വിതുമ്പുന്ന ചുണ്ടുകളെ കടിച്ചമർത്തി വേദനയിലും ചിരിച്ചുകൊണ്ട് ചോദിച്ചു. " ആൾ... അവളെന്റെ മുന്നിൽ നിന്ന് കണ്ണുനീർ വാർക്കുന്നുണ്ട് " അവൻ അവളുടെ മുഖത്തേക്ക് കുസൃതിയോടെ നോക്കി. " ഏഹ് " അവൾക്ക് ഒരു നിമിഷം ശ്വാസം വിലങ്ങി. ഹൃദയം ആഞ്ഞു മിടിച്ചു. ഭൂമി ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ അവൾക്ക് തോന്നി. " അതൊന്നും ശെരിയാവില്ല " അവൾ പൊടുന്നനെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. " മനീഷാ " അവൻ അറിയാതെ വിളിച്ചു. " ഞാൻ തനിക്ക് ചേരില്ല ജയ് " നിറകണ്ണുകളോടെ അവൾ അവിടെ നിന്നും പോയി. അവനും അവളുടെ പിന്നാലെ പോയി. " മനീഷ നിൽക്ക് " അവൻ അവളുടെ പിന്നാലെ നടന്നു. അവൾ അവൻ മറുപടി പോലു കൊടുക്കാൻ തയ്യാറാവാതെ വേഗത്തിൽ നടന്നു.....കാത്തിരിക്കൂ.........
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.