കൃഷ്ണകിരീടം: ഭാഗം 63

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"മോനേ സൂരജേ... നീയെത്ര കഷ്ടപ്പെട്ടാലും ഞങ്ങളുടെ നാവിൽനിന്നും ഒന്നും കിട്ടില്ല.... പിന്നെ നീയൊക്കെ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾക്കെതിരെ വാദിക്കുക... ആ വീഡിയോയുടെ അടിസ്ഥാനത്തിലോ... അതിൽ എന്താണ് ഇത്ര വലിയ തെളിവ്... തെളിവ് ഉണ്ടെന്നിരിക്കട്ടെ അത് വ്യാജമാണെന്ന് സ്ഥാപിക്കാൻ അധികം പ്രയാസമുള്ള കാര്യമല്ല... കാരണം ഞങ്ങൾരണ്ടുപേരുംകൂടി സംസാരിക്കുന്നത് മാത്രമേ ഒറിജിനലായിട്ടുള്ളൂ... അതിലെ സംഭാഷണം പിന്നീട് റെക്കോർഡ് ചെയ്തതാണെന്ന് സ്ഥീപിച്ചെടുത്താൽ ആ വീഡിയോസ് കൊണ്ട് പിന്നെ എന്തു പ്രയോജനം... പിന്നെ ഒരാഴ്ചയാണ് ഞാൻ വീട്ടിൽ പറഞ്ഞ് പോന്നത്... അതുകഴിഞ്ഞ് എന്നെ കണ്ടില്ലെങ്കിൽ എന്റെ അച്ഛനും മകനും വിളിക്കും... അന്നേരം എന്നെ കിട്ടാതിരുന്നാൽ അവർക്ക് സംശയമാകും... അവസാനം നിങ്ങളുടെ അടുത്തുതന്നെ അവരെത്തും... പിന്നെ നിന്റെ കാര്യമൊന്നും പറയേണ്ടല്ലോ സൂരജേ... " സുധാകരൻ പുച്ഛത്തോടെ പറഞ്ഞു... "അതു മാത്രമോ... ഞങ്ങളുടെ വിളി കാണാതിരുന്നാൽ ഞങ്ങൾക്ക് വേണ്ടപ്പെട്ടവർ ഇപ്പോൾ തന്നെ ഞങ്ങളെയും അന്വേഷിച്ചിറങ്ങിയിട്ടുണ്ടാവും... എങ്ങനെയായാലും നിങ്ങൾതന്നെയാണ് കുടുങ്ങുക... " ഭാസ്കരമേനോനും പറഞ്ഞു...

"അതി മോഹങ്ങൾ തല്ലതാണ്... അത് കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞതിനുശേഷം മാത്രം മതി... ആ വീഡിയോ കോടതിയിൽ ഹാജരായി കഴിഞ്ഞു... അത് വ്യാജമാണോ അതോ ഒറിജിനലാലാണോ എന്നന്വേഷിച്ചു അവർ... അവർക്ക് അതിന്റെ റിസൽറ്റുംകിട്ടി... അതോടെ അത് ഒറിജിനലാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടു... അതോടെ ഒളിവിൽ കഴിയുന്ന നിങ്ങൾ പിടികിട്ടാപുള്ളികളായി മാറി സുധാകരാ... പോലീസ് കേരളത്തിൽ മാത്രമല്ല കേരളത്തിനു പുറത്തും നിങ്ങൾക്കുവേണ്ടി വലവിരിച്ചുകഴിഞ്ഞു... ഇനി എന്തുചെയ്തിട്ടും രക്ഷയില്ല ഇവിടുന്ന് പുറത്തിറങ്ങിയാൽ നിങ്ങൾ അകത്താണ്... പിന്നെ നിങ്ങളുടെ ഏമാന്മാർ... അവരെ ഞങ്ങൾ ആ വീഡിയോയുമായി കാണുംപോലെ കണ്ടു... അവർ ഇനി നിങ്ങളെ രക്ഷിക്കാനിറങ്ങില്ല... കാരണം അവർക്ക് അവരുടെ രക്ഷയാണ് വലുത്... " സൂരജ് പറഞ്ഞു.. അതുകേട്ട് സുധാകരനും ഭാസ്കരമേനോനും ഞെട്ടി "നന്ദിയില്ലാത്ത നായിന്റെ മക്കൾ... അവസരത്തിനൊത്ത് കാലു മാറിയിരിക്കുന്നു... ശവങ്ങൾ... " സുധാകരൻ പിറുപിറുത്തു... "തീർന്നില്ല സുധാകരാ... നീ പറഞ്ഞല്ലോ നിന്റെ മകനും അച്ഛനും രക്ഷിക്കാൻ ഇറങ്ങുമെന്ന്...

ഇല്ല സുധാകരാ... നിന്റെ വീട്ടിലെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് നിനക്കറിയോ... നകുലൻ... അവൻ നിന്റെ മകനായി ജനിച്ചു എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ... നിനക്ക് ചെറുപ്പത്തിൽ നഷ്ടപ്പെട്ട ഒരു മകളുണ്ടല്ലോ... നന്ദിത... അവളുടെ മരണം നടന്നപ്പോൾ നീ നിന്റെ മകന്റെ അവസ്ഥ മനസ്സിലാക്കിയില്ല... സ്വന്തം അനിയത്തിയുടെ മരണം അവനെയാകെ തളർത്തിയിരുന്നു... കൃഷ്ണയെ ആദ്യമായി കണ്ടപ്പോൾ അവന് അവന്റെ അനിയത്തിയെ ഓർമ്മവന്നു... അന്നുമുതലവൻ അവളെ സ്വന്തം കൂടപ്പിറപ്പായി കണ്ടു... അന്നുമുതൽ അവൻ നിങ്ങളിൽ നിന്ന് അവളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു... അതോടെ അവൻ നിങ്ങളുടെ മുന്നിൽ അഭിനയിക്കുകയായിരുന്നു... അവസാനം അവളെ ഇല്ലാതാക്കി അവളുടെ സ്വത്ത് കൈക്കലാക്കാൻ മുതിർന്നപ്പോൾ അവൻ കളിച്ച നാടകമാണ് ആർ കെ ഗ്രൂപ്പിൽ കയറിക്കൂടുക എന്നത്... അവളെ രക്ഷിച്ച് അവളുടെ സ്വത്ത് നിങ്ങൾക്ക് തരുക... അതിന് ഒരു നിമിത്തമായി എന്നേയുള്ളൂ സുധാകരാ നീ...

നീ ഉപദേശിച്ചുകൊടുത്ത അതേ പാതയിൽ അവൻ അവളെ രക്ഷിക്കാനിറങ്ങി... എന്നാൽ ചില സമയത്തെ ദോഷഫലങ്ങളുടെ കാരണത്താൽ അവന് കൃഷ്ണയിൽനിന്നുതന്നെ പ്രഹരമേറ്റു... കൂടെയുണ്ടായിരുന്ന രാമചന്ദ്രനെ രക്ഷിക്കാൻ അവൾ കണ്ട മാർഗ്ഗം അത് അവന്റെ ശരീരം എഴുന്നേൽക്കാൻ പോലും കഴിയാത്ത രീതിയിൽ തളർത്തി.... " സൂരജ് നടന്ന കാര്യങ്ങളും അതിനുശേഷം അവൻ ആദിയോട് പറഞ്ഞ കാര്യങ്ങളും ആ ഡയറിയുടെ കാര്യവും സുധാകരന്റെ പറഞ്ഞു... "ഇപ്പോൾ അവിടെ ഹോസ്പിറ്റലിലാവൻ... ആറുമാസമെങ്കിലുമാകും അവനൊന്നു എഴുന്നേറ്റ് നടക്കാൻ... ഇന്ന് അവൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് സ്വന്തം അമ്മയെ ഇല്ലാതാക്കിയ നിന്നെയാണ്... പിന്നെ നിന്റെ അച്ഛൻ... നിന്നെ രക്ഷിക്കാൻ അയാൾ പരലോകത്തുനിന്നും ഇറങ്ങിവരില്ലല്ലോ... രണ്ടുമുന്ന് ദിവസം മുന്നേ മകന്റെ വീരഗാഥ കേട്ട് നെഞ്ചു പൊട്ടി അയാൾ മരണപ്പെട്ടു... മരിക്കുന്നതിനു മുന്നേ പണ്ട് ഗോവിന്ദമേനോനെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ സ്വത്ത് അദ്ദേഹത്തിനു തന്നെ തിരിച്ചെഴുതിക്കൊടുത്തു... മുത്തശ്ശന്റെ ശവം കാണാൻ നീ വന്നാൽ ആ വീട്ടിലേക്ക് കാലെടുത്തുവക്കാൻ സമ്മതിക്കരുതെന്നായിരുന്നു നിന്റെ മകന്റെ കല്പന...

അത്രയേറെ നിന്നെ വെറുത്തു അവൻ... അവസാനമായിട്ട് ആദിയും കൃഷ്ണയുമാണ് പൂവും നീരും കൊടുത്തത്... ചിതക്ക് തീ കൊടുത്തത് ആദിയായിരുന്നു... നീ ചെയ്തുകൂട്ടിയതിന് ദൈവം ബാക്കി വച്ച് ശിക്ഷയാണ് സുധാകരാ ഇതെല്ലാം... " സൂരജ് പറഞ്ഞതെല്ലാം സുധാകരൻ കേട്ടത് ഞെട്ടലോടെയായിരുന്നു... തന്റെ അച്ഛൻ തന്റെ കാരണത്താൽ... തന്റെ കാരണംകൊണ്ടുതന്നെ തന്റെ മകനും... സുധാകരൻ നിലത്ത് തളർന്നിരുന്നു... പിന്നെ അയാൾ പൊട്ടിക്കരഞ്ഞു... "സുധാകരാ... ഇയാളുടെ വാക്കു കേട്ടാണ് നീ ഇതെല്ലാം ചെയ്തത്... പിന്നെ നിന്റെ അച്ഛന്റെ അതി മോഹവും... ഇപ്പോഴും നിനക്ക് സമയമുണ്ട്... ഞാൻ നിന്നെ മാപ്പുസാക്ഷിയാക്കാം... എല്ലാ തെറ്റുകളും നീ ഏറ്റുപറയണം... ഇയാളുടെ ഭീഷണി മൂലമാണ് എല്ലാറ്റിനും നീ കൂട്ടുനിന്നത് എന്ന് നീ പറയണം... എന്നിട്ട് ഇനിയെങ്കിലും ചെയ്തുപോയ തെറ്റുകൾകൾക്ക് ദൈവത്തോട് മാപ്പിരന്ന് ഒരു നല്ല മനുഷ്യനായി ജീവിക്കാൻ സമ്മതമാണെങ്കിൽ നിന്നെ ഞാൻ മാപ്പുസാക്ഷിയാക്കാം... ഏറി വന്നാൽ രണ്ടോ മുന്നോ വർഷം മാത്രമേ നിനക്ക് ശിക്ഷയനുഭവിക്കേണ്ടി വരൂ... എന്തു പറയുന്നു... "വേണ്ട... എനിക്ക് രക്ഷപ്പെടേണ്ട...

ഞാൻ ചെയ്ത എല്ലാ തെറ്റുകളും ഏറ്റു പറയാൻ ഞാൻ ഒരുക്കമാണ്... ഈ ഭാസ്കരനുമായിട്ട് പതിനേഴാം വയസ്സുമുതൽ കാണാൻ തുടങ്ങിയതാണ് ഞാൻ... ഞാനാണ് ഇവനെവരെ ഈ നശിച്ച ജീവിതത്തിലേക്ക് തള്ളി വിട്ടത്... പണത്തോട് അവനുള്ള ആർത്തി ഞാൻ മൂലം ഉണ്ടായതാണ്... അങ്ങനെയെനിക്ക് രക്ഷപ്പെടേണ്ട... ഞാൻ മൂലം ആദ്യം എന്റെ ഭാര്യ... ഒരു നിമിഷത്തെ ദേഷ്യത്തിൽ ഞാൻ അവളെ... എന്നിട്ട് ആ കുറ്റം മുകുന്ദന്റെ തലയിൽ വച്ചുകെട്ടി... അതന്വേഷിച്ച സേതുമാധവൻ കേസ് എന്റെ നേരെത്തന്നെ വരുന്നതെന്നറിഞ്ഞപ്പോൾ മുകളിലുള്ള പിടിപാടുമൂലം അയാളെ അന്വേഷണത്തിൽ നിന്ന് മാറ്റി... അന്നേവും എനിക്ക് പേടിയായിരുന്നു... കറങ്ങിത്തിരിഞ്ഞ് കേസ് എന്റെ അടുത്തുതന്നെ വരുമെന്നതിൽ... അവസാനം ഞാൻ കണ്ട മാർഗ്ഗമായിരുന്നു മുകുന്ദന്റെ ഇല്ലാതാക്കുക എന്നത്... അതിലൂടെ ആ കേസ് നിലക്കുമെന്ന് ഞാൻ കരുതി... അതിനുവേണ്ടി ഒരു തമിഴനെ ഏർപ്പാടു ചെയ്തു... ഒരാക്സിഡന്റിൽ മുകുന്ദന്റെ തീർക്കുക...

പക്ഷേ അവന്റെ ഭാര്യയേയും മകളേയും ഇല്ലാതാക്കണമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചതല്ല... നിർഭാഗ്യവശാൽ അവരും മുകുന്ദൻ സഞ്ചരിച്ച കാറിലുണ്ടായിരുന്നു... അതുകഴിഞ്ഞ് പലപല കൊലപാതകങ്ങൾ... നീയന്വേഷിക്കുന്ന കേസു വരെ... അങ്ങനെ പലതും ചെയ്തത് എന്റെ മനസ്സിലുദിച്ച കാര്യങ്ങളായിരുന്നു... ഇവന്റെ ഭാര്യ സാവിത്രിയെ ഇല്ലാതാക്കി എല്ലാ സ്വത്തുക്കളും ഇവന് അനുഭവിക്കണമെന്ന മോഹം കൊടുത്തതും എന്റെ തലയിൽ വന്ന ബുദ്ധിയായിരുന്നു.. അവളെ ഇല്ലാതാക്കാൻ സഹായിച്ചതും ഞാനായിരുന്നു... അവസാനം അവന്റെ മകനെ ഇല്ലാതാക്കാൻവരെ ഞങ്ങൾ പ്ലാനിട്ടതായിരുന്നു... അവനെ മാത്രമല്ല... ഇവന്റെ ഇപ്പോഴത്തെ ഭാര്യയേയും... എല്ലാം എന്റെ പ്ലാനിംഗായിരുന്നു... ഇതെല്ലാം മൂലം എനിക്ക് എന്നെ എല്ലാമെല്ലാമായവരെ നഷ്ടപ്പെടുത്തി... എവിടെ വേണമെങ്കിലും എല്ലാം ഏറ്റുപറയാം ഞാൻ... " സുധാകരൻ പറഞ്ഞു... "ഇനിയതിന്റെ അവിശ്യമില്ല സുധാകരാ... നീ പറഞ്ഞതത്രയും റെക്കോർഡ് ചെയ്തു കഴിഞ്ഞു... ഇത്രയും മതി... ഇനി നമുക്ക് ഈ ഒളിവു ജീവിതം അവസാനിപ്പിക്കാം... ഇനിയുള്ള നിന്റെയൊക്കെ ജീവിതം അഴിക്കുള്ളിലാകാം...

ഞാൻ നേരത്തെ പറഞ്ഞതുപോലെ നിന്നെ മാപ്പുസാക്ഷിയാക്കാമായിരുന്നു... എന്നാൽ കൂടുതൽ നിന്നിൽനിന്നു കേട്ടപ്പോൾ നിനക്ക് ലഭിക്കാൻ പോകുന്ന ശിക്ഷവരെ കുറഞ്ഞു പോവുകയാണ്... തൂക്കുകയർവരെ നിനക്ക് ഒന്നുമല്ല... " സൂരജ് ഫോണെടുത്ത് ആരെയോ വിളിച്ചു... എന്നാൽ റഡിയായി നിന്നോ... നിന്നെയൊക്കെ കൊണ്ടുപോകുവാനുള്ള വണ്ടി ഇപ്പോൾ വരും..." അതുപറഞ്ഞ് സൂരജ് പുറത്തേക്ക് നടന്നു... സുധാകരൻ തളർന്ന് ചുമരിൽ ചാരിയിരുന്നു... ഭാസ്കരമേനോൻ അയാളുടെ തൊളിൽകൈവച്ചുകൊണ്ട് ആശ്വസിപ്പിച്ചു ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "കുറച്ചുദിവസമായല്ലോ ഒന്നു കാണുകയോ വിളിക്കുകയോ ചെയ്യാതെ എവിടെ പോയിരിക്കുകയായിരുന്നു... ഞാൻ കരുതി എന്നെ മറന്നു കാണുമെന്ന്... അന്ന പരിഭവത്തോടെ ദത്തനോട് പറഞ്ഞു.... "അങ്ങനെ നിന്നെ മറക്കാനല്ലല്ലോ നിന്നെ ഇഷ്ടപ്പെട്ടതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും... ഞാൻ ആ ഭാസ്കരമേനോനാണെന്ന് കരുതിയോ നീ... " ദത്തൻ ചോദിച്ചു...

"പറയാൻ പറ്റില്ല... ഇത്രയുംകാലം അയാൾ വളർത്തിയവനല്ലേ... കുറച്ചൊക്കെ ആ സ്വഭാവം കിട്ടാതിരിക്കുമോ... " "അതുശരി അപ്പോൾ എന്നെ അങ്ങനെയാണ് കണ്ടതല്ലേ... " "അയ്യോ ഞാൻ വെറുതേ കളിപ്പിക്കാൻ പറഞ്ഞതാണ്... അതിത്രക്ക് സീരയസ്സായി എടുക്കേണ്ട... അതു പോട്ടെ എവിടെയായിരുന്നു ഇത്രയും നാൾ... ഒരു വിവരവുമില്ലായിരുന്നല്ലോ... അന്ന് പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തിയോ.. " "പിന്നല്ലാതെ... ദത്തൻ ഒന്നിറങ്ങിയാൽ അത് നടത്തിയിട്ടേ മടക്കമുണ്ടാകൂ... ദൈവം സഹായിച്ച് എല്ലാം ഭംഗിയായി തീർന്നു... സൂരജ് കുറച്ചു മുന്നേ വിളിച്ചിരുന്നു... എല്ലാറ്റിന്റെയും പിന്നിൽ എന്റെ പഴയ തന്തയെന്നു പറയുന്നവനും കൃഷ്ണയെ ഇല്ലാതാക്കാൻ ശ്രമിച്ചവനുമാണ്... " ദത്തൻ എല്ലാം കാര്യവും അവളോട് പറഞ്ഞു... "ഈശ്വരാ അവരായിരുന്നോ ഇതിനുപിന്നിൽ... ദുഷ്ടന്മാർ... " "അതുമാത്രമല്ല... എനിക്ക് എന്റെ യഥാർത്ഥ തന്ത ആരാണെന്ന് മനസ്സിലാവുകയും ചെയ്തു ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story