മഴപോൽ: ഭാഗം 29

mazhapol

എഴുത്തുകാരി: മഞ്ചാടി

""ഞാൻ എന്ത് തെറ്റ് ചെയ്തൂന്നാ നിങ്ങളീ പറയുന്നേ.... ന്നെ വേണ്ടാന്ന് പറയല്ലേ.... ഉണ്ണിക്കുട്ടാനില്ലാതെ ഈ അമ്പൂട്ടിക്ക് വയ്യ....അമ്പൂട്ടി പോയാൽ ഒത്തിരി വിഷമാവും ന്നൊക്കെ പറഞ്ഞിട്ട്... ഇപ്പൊ ന്നെ വേണ്ടേ.... ന്നാലും നിക്കി.... നിക്കി വേണം ന്റെ ഉണ്ണിക്കുട്ടനെ...."" മുഖം കൈ വെള്ള കൊണ്ട് പൊത്തിപ്പിടിച്ചവൾ കണ്ണീരിനിടയിലും പുലമ്പി കൊണ്ടിരുന്നു...  ഏറെ നേരം അടഞ്ഞിരുന്ന കൺപോളകൾ വലിച്ചു തുറക്കുമ്പോൾ ഉണ്ണിയേട്ടൻ ആശുപത്രി മുറിയിലായിരുന്നു....കയ്യിൽ ഡ്രിപ്പിട്ടിട്ടുണ്ട്... തലക്കപ്പോഴും വല്ലാത്ത ഭാരമുണ്ടായിരുന്നു ....ഒരു ദീർഘ നിദ്രക്കു ശേഷം ഉണർന്നത് പോലെ തോന്നിയവന്.... ഇന്നേതാ ദിവസം ഏതാ മാസം ഏതാ വർഷം.... ഒന്നും ഓർക്കുന്നില്ല.... ഇത്രയും നാൾ താൻ ഉറക്കത്തിലായിരുന്നു എന്നൊരു തോന്നൽ.... ആ ഉറക്കിൽ എന്തൊക്കെയോ സ്വപ്നം കണ്ടിരുന്നു... ഒരു പെണ്ണ്.... തന്നേ പ്രാണന്നു തുല്യം സ്നേഹിക്കുന്നൊരു പെണ്ണ്.... ""ഉണ്ണിയേട്ടാ....."" കാതിലവളുടെ മധുരമൂറും വിളികൾ അലയടിക്കുന്നു....തന്റെ കൂടെ കുറുമ്പ് കൂടിയും കളിച്ചും നടന്നിരുന്നൊരു കുസൃതിക്കാരി.... പീലികൾ തിങ്ങി നിറഞ്ഞ വിടർന്ന കണ്ണുകളിൽ എന്നും നിറഞ്ഞു നിന്നിരുന്നത് തന്നോടുള്ള പ്രണയമായിരുന്നു.... നാണം കൊണ്ട് മുഖം കുനിയുമ്പോൾ ചുവന്ന് തുടുക്കുന്ന കവിളുകളും ഒരറ്റക്കൽ മൂക്കുത്തിയും....

പിന്നെ ചുണ്ടിൽ ഉറവ വറ്റാതെ നിൽക്കുന്ന ചെറു ചിരിയും.... അവന്റെ ഹൃദയന്തരങ്ങളിൽ തെളിഞ്ഞു നിന്നവളുടെ രൂപമായിരുന്നത്....ആ പെണ്ണിന്റെ പേരോ താനും അവളും തമ്മിലുള്ള ബന്ധമോ ഓർക്കുന്നില്ല.... പക്ഷെ ആ മുഖം മാത്രം വെണ്ണ പോൽ മനസ്സിലങ്ങനെ തെളിഞ്ഞു നിൽക്കുന്നു.... കണ്ണുകൾ വീണ്ടുമവൻ ഇറുകെ മൂടി തുറന്നു... """"ഒത്തിരി ഇഷ്ട്ടാ... ഒത്തിരി ഒത്തിരി ഇഷ്ട്ടാ.... ന്റെ ഉണ്ണികുട്ടനെ.... ന്റെ പ്രാണനാ....."""" ഒരു സ്വാകാര്യം പോലെ ഏറെ നേർത്തൊരു ശബ്ദം വന്ന് കാതിൽ മന്ത്രിക്കുന്നു.... നൂല് പൊട്ടിയ പട്ടം പോലെ അവന്റെ മനസ്സ് എങ്ങോട്ടാ സഞ്ചരിച്ചു....ഓർമ്മകളുടെ വേലിയേറ്റമായിരുന്നു ഉള്ളിൽ.... അവസാനം തന്റെ കുഞ്ഞു പെങ്ങളിലത് തങ്ങി നിന്നു....നിലവിളികൾ.... ഹൃദയത്തിൽ കുത്തുന്ന നിലവിളികൾ.... കൺകോണിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങിയിരുന്നു...എങ്കിലും കൈത്തലം കൊണ്ടവനത് തുടച്ചു നീക്കി... അവിടെ കിടന്നവന് വീർപ്പ് മുട്ടും പോലെ... ആശുപത്രിയിൽ തിരക്ക് കൂടി വരുന്നുണ്ടായിരുന്നു.... മുറിയിൽ തിങ്ങി നിറഞ്ഞ മരുന്നിന്റെ ഗന്ധം അവനെ കൂടുതൽ ആസ്വസ്ഥനാക്കി... ഭൂതകാലമായിരുന്നു മനസ്സ് നിറയെ.... കുഞ്ഞു പെങ്ങളുമൊത്തുള്ള സുവർണ്ണ നിമിഷങ്ങൾ.... പിന്നെ പിന്നെ ഓർമ്മകൾ ആ പെണ്ണിലേക്കെത്തി...

കണ്ണടച്ചവൻ മുന്നിലെ വെളിച്ചത്തെ ഇരുട്ടാക്കി മാറ്റി.... ആ പെണ്ണിന്റെ കുറുമ്പ് നിറഞ്ഞ മുഖം ഓർമ്മകളിൽ വിരിയുന്നുണ്ട്....പിന്നെ കുപ്പിവള കിലുക്കം പോലുള്ള ഒത്തിരി ഒത്തിരി ചേലുള്ള തേനൂറും പൊട്ടിച്ചിരികൾ കാതിൽ അലയടിച്ചു.... വന്നു മൂടിയ അസ്വസ്ഥത വിട്ടകലും പോലെ... പകരം മനസ്സിനെ ഒരു തരം തണുപ്പ് മൂടി പൊതിഞ്ഞു..... ആ കുളിര് ശരീരമാകെ പടർന്നു കയറുന്നതവൻ അറിയുന്നുണ്ടായിരുന്നു.... പത്മാവതിയും കൂട്ടരും ഉണ്ണിയേട്ടനെ ആശുപത്രിയിൽ എത്തിച്ച ഉടനെ തറവാട്ടിലേക്ക് തിരികെ മടങ്ങിയിരുന്നു.... വീണ്ടും ചില കാര്യങ്ങൾ അവർക്ക് ചെയ്ത് തീർക്കാൻ ബാക്കിയുണ്ട്....തറവാട്ടിൽ ചെറിയമ്മയുടെയും ഗായത്രിയുടെയും അഭാവം ശത്രു പക്ഷത്തിന് പദ്ധതികളോരൊന്നും എളുപ്പത്തിൽ നടത്താൻ കൂടുതൽ സാഹയിച്ചു.... അമ്പിളി പെണ്ണിന്റെ വസ്ത്രങ്ങളും കുപ്പിവളകളും കരി വളകളും പൊട്ടും ചാന്തും അങ്ങനെ എല്ലാം അവരാ വീട്ടിൽ നിന്നും ഒഴിച്ചു.... താൻ ഭ്രാന്തനായിരുന്ന സമയത്ത് തനിക്കൊരു ഭാര്യ ഉണ്ടായിരുന്നു എന്ന കാര്യം ഉണ്ണിയേട്ടനിൽ നിന്നും തന്ത്ര പൂർവ്വം മറച്ചു വെക്കാനായിരുന്നു അവരതൊക്കെ ചെയ്തു കൂട്ടിയത്.... അമ്പിളിയെ കുറിച്ചുള്ള ഒരോർമ്മയും അവന്റെ മനസ്സിലേക്ക് തിരികെ എത്തരുത് എന്ന ഗൂഢമായ ലക്ഷ്യത്തോടെ....

ഉച്ചയോടടുത്തതും നിറയെ തട്ടുകളുള്ള തൂക്ക് പാത്രത്തിൽ ഉണ്ണിയേട്ടന് കഴിക്കാനുള്ളതൊക്കെ നിറച്ച് വീണ്ടുമവർ ആശുപത്രിയിലെത്തി... മുറിയിലേക്ക് കയറുമ്പോൾ കട്ടിലിൽ ചായ്ച്ചു വെച്ച തലയിണയിൽ ചാരി ഇരുന്നു ഏതോ പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു ഉണ്ണിയേട്ടൻ.... അവരെ കണ്ടെങ്കിലും അവന്റെ കണ്ണുകൾ പരതിയത് അവൾക്ക് വേണ്ടിയായിരുന്നു.... പേരും ഊരും ഒന്നുമറിയാത്ത ആ മൂക്കുത്തി പെണ്ണിന് വേണ്ടി.... അവൾ തന്റെ ആരായിരിക്കും എന്നറിയാനുള്ള ആകാംഷയായിരുന്നു.... വിടർന്ന കണ്ണുകൾ മെല്ലെ ചുങ്ങി വന്നു...മുഖത്ത് നിരാശ പടർന്നു പിടിച്ചു.... ആ പെണ്ണിനെ ഒന്ന് കാണാൻ വല്ലാത്ത കൊതി തോന്നി....ഹൃദയം എന്തിനോ വേണ്ടി പിടയുന്നുണ്ടായിരുന്നു... ""മോനെ.... ഉണ്ണിക്കുട്ടാ..."" സ്നേഹം ചാലിച്ച വിളിയോടെ പത്മാവതി അവനെ ഇറുകെ പുണർന്നു... വസുധ ഒരു പുഞ്ചിരിയോടെ അവന്റെ നെറുകിൽ തഴുകുന്നുണ്ടായിരുന്നു... ""മോനിപ്പോ ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ...."" ""മുത്തശ്ശി, വല്യമ്മ, വല്യച്ഛൻ, ഭഗീരൻ എന്തേ ഞാൻ പറഞ്ഞത് ശെരിയല്ലേ...."" ഓരോരുത്തരെയും നേരെ ചൂണ്ടി കൊണ്ടവൻ കളിയോടെ പറഞ്ഞതും പത്മാവാതിയിൽ വല്ലാത്ത ആഹ്ലാതമായിരുന്നു....

താൻ ഇത്രയും നാൾ കാത്തിരുന്ന ഉണ്ണിയുടെ തിരോധനത്തിന് ഇനി അധിക നാളുകളിലെന്നതിലുള്ള ഉന്മാദം.... ""നിക്കറിയാം.... മോനൊന്നും അങ്ങോട്ട് മനസ്സിലാവുന്നില്ലെന്ന്.... കുഞ്ഞോൾടെ മരണം ന്റെ കുട്ടീടെ മനസ്സിന്റെ താളം തെറ്റിച്ചു....മൂന്ന് വർഷത്തോളായി.... ആ സമയത്ത് നടന്നതൊന്നും മോൻ ഓർമ്മ ഉണ്ടാവില്ലെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞിരുന്നു.... മോന് വല്ലതും ഓർക്കുന്നുണ്ടോ... അലറി ബഹളം വെച്ചതും അങ്ങനെ എന്തെങ്കിലും...."" അമ്പിളിയെ കുറിച്ചുള്ള ഓർമ്മകൾ അവന്റെ മനസ്സിൽ ഇനിയുണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും ഒന്ന് കൂടി ഉറപ്പു വരുത്താനായിരുന്നു പത്മാവതി അങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്.... കുഞ്ഞോളെ കുറിച്ച് കേട്ടപ്പോഴേക്കും ആ ഏട്ടന്റെ കണ്ണിൽ നീർ തിളക്കം ഉടലെടുത്തിരുന്നു..... തന്റെ കൊച്ചു പെങ്ങൾക്ക് വേണ്ടി രണ്ടിട്ടി കണ്ണുനീർ അവന്റെ പീലികളെ നനയിച്ചു.... മൂകതയോടെ അവൻ ഇല്ലെന്ന് തലയാട്ടി...ഓർമ്മകളിലേക്ക് പ്രേമത്തോടെ ഇടയ്ക്കിടെ നുണഞ്ഞു കയറുന്ന ആ പെണ്ണിനെ കുറിച്ച് ചോദിക്കണമെന്നുണ്ടെകിലും എന്തോ അവൻ മൗനത്തെ കൂട്ടുപിടിച്ചിരുന്നു... അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു അവളെങ്കിൽ ഇന്ന് മുത്തശ്ശിയോടപ്പം തന്നേ കാണാൻ ഓടി എത്തില്ലേ...

തന്നേ ആ മാറോട് ചേർക്കില്ലേ... ചുംബനങ്ങൾ കൊണ്ട് മൂടില്ലേ.... ഇല്ല അങ്ങനെ ഒരുവൾ ഈ ലോകത്തില്ല എല്ലാം തന്റെ തോന്നലുകളാണെന്നവൻ മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു.... എങ്കിലും ഉള്ളിലൊരു ചെറു നോവ് കിടന്നു പുകയുന്നുണ്ടായിരുന്നു.... പാത്മാവാതിയിൽ വീണ്ടുമാ പഴയ പുഞ്ചിരി സ്ഥാനം പിടിച്ചു.. പകയെരിയുന്ന വന്യമായൊരു തിളക്കമുള്ള ചെറു ചിരി.... ഉണ്ണിയേട്ടനെ വീണ്ടുമവർ സ്നേഹം നടിച്ച് ചേർത്ത് പിടിച്ചു... ""മോന് പറയുന്നത് കൊണ്ടൊന്നും തോന്നരുത്.... എന്തിനാ ഇത്രയും പെട്ടന്ന് അങ്ങനെ ഒരു തീരുമാനം എന്നും മോന് വിചാരിക്കും....അതായാലും ഞാൻ പറയാം.... മോന്റെ വിവാഹം നടത്താൻ ഞങ്ങളെല്ലാവരും കൂടി നിശ്ചയിച്ചു വധു... നമ്മുടെ ഗായത്രി കുട്ടി തന്നെയാണ്.... ന്റെ കുട്ടിക്ക് പരിഭവം ഒന്നും തോന്നരുത്.... ഇനി നിനക്ക് ഏറ്റവും കൂടുതൽ വേണ്ടത് ഒരു ഭാര്യയുടെ പരിചരണമാണെന്ന് ഡോക്ടർ പ്രതേകം പറഞ്ഞിട്ടുണ്ട്.... അത് കൊണ്ടാ ഇങ്ങനെ ഒന്ന് പെട്ടന്ന് തന്നേ ഞങ്ങൾ ഉറപ്പിച്ചത്.... ഉണ്ണിക്കുട്ടാ ഈ കല്യാണം വേണ്ടെന്ന് പറയരുത്.... ന്റെ കൂട്ടീടെ ആരോഗ്യല്ലേ ഞങ്ങക്ക് വലുത്...."" ""മുത്തശ്ശി.... ഗായു അതെങ്ങനെ.... ഞാനവളെ എന്റെ സ്വന്തം പെങ്ങളൂട്ടിയെ പോലെ കൊണ്ട് നടന്നതല്ലേ.... പെട്ടന്ന് ഇങ്ങനെ ഒക്കെ പറയുമ്പോ..""

""അതൊക്കെ നിക്കറിയാം... മോന് മാനസിക റോഖം പിടിച്ചൂന്ന് നാട്ടിലാകെ പാട്ടാ... അത് കൊണ്ട് നമ്മുക്ക് ഒത്തൊരു പെണ്ണിനെ കിട്ടാൻ പാടാ അത് കൊണ്ട് നമ്മുടെ കുടംബത്തിലുള്ളവർ തന്നേ അല്ലെ നല്ലത്...."" മറുപടി ഒന്നും പറയാതെ വെറുതെ അവനൊന്ന് തല ചലിപ്പിച്ചു.... മനസ്സ് വീണ്ടും ക്ഷുഭിതമാകുന്നു..ശരീരമാകെ തളരുന്നത് പോലെ...വീണ്ടുമാ അസ്വസ്ഥത അവനെ പിടി മുറുക്കി കൊണ്ടിരുന്നു.... ഹൃദയം എന്തിനോ വേണ്ടി പിടക്കുന്നുണ്ട്... തലയിണ കിടക്കയിലേക്ക് തന്നേ വെച്ചവൻ മലർന്നു കിടന്നു....ഉത്തരത്തിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ ആ പെണ്ണിന്റെ മുഖമായിരുന്നു ഉള്ളം നിറയെ.... തന്നേ പ്രേമത്തോടെ നോക്കുന്നുണ്ടവൾ... ഇടക്കെപ്പഴോ കണ്ണ് നിറച്ച് എങ്ങോട്ടാ ഓടി മറഞ്ഞു..  ചുക്കി ചുളിഞ്ഞ് അലങ്കോലമായി കിടക്കുന്ന കിടക്ക അവൾ കുടഞ്ഞു വിരിച്ചു... പിന്നെയും ചൂലെടുത്ത് ബാക്കി ഭാഗം കൂടി വൃത്തിയാക്കുമ്പോൾ പിറകിലൂടെ ആരോ വന്ന് കെട്ടി പിടിക്കുന്നു... ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അപ്പു മോനാണ്...മുന്നിലെ കുഞ്ഞരി പല്ലുകളിൽ രണ്ടെണ്ണവും പറിഞ്ഞ് മോണ കാട്ടി ചിരിക്കുന്നുണ്ട്...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story