നിശാഗന്ധി: ഭാഗം 10

nishaganthi

രചന: മഴത്തുള്ളി

വാവച്ചിയെ തോളിൽ ഇട്ട് അച്ചു റൂമിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ശ്രീ ആണെങ്കിൽ ഇതും നോക്കി കട്ടിലിൽ തന്നെ ചാരി ഇരുന്നു. ശ്രീ തന്നെ നോക്കുന്നുണ്ടെന്ന് അച്ചുവിന് മനിസിലായി എങ്കിലും അവൾ അത് ശ്രദ്ധിച്ചില്ല. ശ്രീ ഇങ്ങനെ നോക്കുന്നത് കൊണ്ട് എന്തോ അച്ചു ചോദിക്കാൻ ഇരുന്ന കാര്യം ചോദിക്കണ്ട എന്ന് തീരുമാനിച്ചു. താൻ കാരണം ഇനിയും ഒന്നിനെ കുറിച്ച് ഓർത്തു ശ്രീ സങ്കടപെടരുത് എന്നും. ശ്രീ എന്ന് തന്നോട് വാവച്ചിയുടെ അമ്മയെ കുറിച്ച് സംസാരിക്കുവോ.. അന്ന് മാത്രം താൻ ആ കാര്യം അറിയിഞ്ഞാൽ മതി എന്ന് മനസ്സിൽ ഉറപ്പിച്ചു. "അച്ചു വാവച്ചിയെ ഇവിടെ കിടത്തിക്കോ... ആൾ ഉറങ്ങി.... ശ്രീ കട്ടിലിൽ നിന്ന് എഴുനേറ്റു. അച്ചു നോക്കിയപ്പോൾ വാവച്ചി സുഖ ഉറക്കം. ശ്രീ എഴുനേറ്റു ബെഡ്ഷീറ്റ് ഒന്നുടെ നന്നായി വിരിച്ചു. എന്നിട്ട് അച്ചുവിന്റെ കൈയിൽ നിന്ന് വാവച്ചിയെ എടുത്തു കട്ടിലിന്റെ നടുക്ക് ആയി കിടത്തി.

രണ്ട് പില്ലോ എടുത്ത് വാവച്ചിയുടെ രണ്ട് വശത്തും ഭദ്രരമായി വച്ചു കൊടുത്തു. "അച്ചു തനിക്ക് ഉറക്കം വരുന്നുണ്ടോ... ഇല്ലെങ്കിൽ എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു.... ശ്രീ അതും പറഞ്ഞു ബാൽക്കണിയില്ലേക്ക് പോയി. അച്ചു ഒന്നും മിണ്ടാതെ ശ്രീയുടെ അടുത്തേക്ക് പോയി. ബാൽക്കണിയിൽ രണ്ട് ചൂരൽ കസേര ഉണ്ടായിരുന്നു. ഒന്നിൽ ശ്രീ പോയി ഇരുന്നു അടുത്തതിൽ അച്ചുവും. കുറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം ശ്രീ ചോദിച്ചു. "അച്ചു... താൻ ഒരിക്കൽ പോലും എന്താടോ എന്നോട് വാവച്ചിയുടെ അമ്മയെ കുറിച്ച് ചോതിക്കാത്തത്.... തനിക്കു എന്നോട് ദേഷ്യം ആണോ.....തനിക്കു ഈ വിവാഹത്തിന് സമ്മതം ഇല്ലായിരുന്നോ... ശ്രീ അത് ചോദിച്ചപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. ആ നിറകണ്ണുകൾ അച്ചുവിലും വേദന ജനിപ്പിച്ചു. "അങ്ങനെ ഒന്നും പറയല്ലേ ശ്രീയേട്ടാ... ഏട്ടനും മോളും ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ഇപ്പോൾ ജീവിക്കാൻ പറ്റില്ല...

. വിവാഹത്തിന്റെ കാര്യം ആണെങ്കിൽ ആദ്യ ചെറിയ പേടി ഉണ്ടായിരുന്നു... പക്ഷേ അത് ഞാൻ വാവച്ചിക്ക് നല്ല ഒരു അമ്മ ആകുവോ എന്ന് ആയിരുന്നു.... പിന്നെ ശ്രീയേട്ടൻ എന്റെ അച്ഛൻ ഒരിക്കലും എനിക്ക് മോശമായ ഒന്നും തരില്ല... അച്ഛൻ എന്നെ ശ്രീയേട്ടന്റെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ട് എങ്കിൽ അതിനു തക്കതായ ഒരു കാരണം ഉണ്ടാകും.... അത് ഞാൻ ചോദിക്കാതിരുന്നത് ശ്രീയേട്ടനെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു ആയിരുന്നു..... അച്ചു ഇരുന്നിരുന്ന കസേര കുറച്ചു കൂടി ശ്രീയുടെ അടുത്ത് ചേർത്ത് ഇട്ടു കൊണ്ട് പറഞ്ഞു. "എനിക്ക് തന്നോട് ഒത്ത് നമ്മുടെ മോളോട് ഒത്തു ഒരു പുതിയ ജീവിതം തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്.... അതിനു മുൻപ് താൻ വാവച്ചിയുടെ അമ്മയെ കുറിച്ചും.... എന്റെ കുടുംബത്തിലെ മറ്റുള്ളവരെ കുറിച്ചും അറിയണം..... ശ്രീ അച്ചുവിനോട് പറഞ്ഞു തുടങ്ങി. 💚💚💚💚💚💚💚💚💚💚💚💚💚

ഒരു വലിയ കുടുബത്തിൽ ആണ് ശ്രീയുടെ അച്ഛൻ ജനിച്ചത്. ആ നാട്ടിൽ ഉള്ള പേര് കേട്ട ഒരു തറവാട് തന്നെ ആയിരുന്നു അത്. ശ്രീയുടെ അച്ഛന് താൻ കല്യണം കഴിക്കുവാണെങ്കിൽ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കല്യണം കഴിക്കണം എന്ന് ആയിരുന്നു ആഗ്രഹം. അങ്ങനെയാണ് ശ്രീയുടെ അമ്മയുടെ ആലോചന വീട്ടിൽ എത്തുന്നതും കല്യണം നടത്തുന്നതും. അവർക്ക് മൊത്തമായി മൂന്ന് മക്കൾ ആയിരുന്നു. ശ്രീയുടെ അമ്മ പാവപെട്ട കുടുംബത്തിൽ നിന്ന് ആണ് വന്നതെങ്കിലും വീട്ടിൽ ഉള്ള ആരും ആയും വലിയ ചങ്ങാത്തം ഇല്ലായിരുന്നു. എന്തിനും ഏതിനും കുറ്റം പറയുന്ന സ്വഭാവം. പണത്തിനും സ്വത്തിനും വേണ്ടി ഒരുപാട് വഴക്ക് ഇടുമായിരുന്നു. അവർ ചോതിക്കുന്നതൊക്കെ അച്ഛൻ ഒരു മടിയും കൂടാതെ കൊടുക്കുമായിരുന്നു. ഒരു ദിവസം അമ്മ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നപ്പോൾ വീട് ഭാഗം വയ്ക്കണം എന്ന ആവശ്യം പറഞ്ഞു. എല്ലാവരും അത് എതിർത്തു.

അച്ഛനും അമ്മയെ വഴക്ക് പറഞ്ഞു അങ്ങനെ അന്ന് ഭയങ്കര ബഹളം ആയി. അച്ഛൻ സ്വത്ത്‌ വേണ്ടെന്ന് അച്ചാച്ചനോട് തീർത്തു പറഞ്ഞു. അമ്മയുടെ ഈ സ്വഭാവം മാറാൻ വേണ്ടി അമ്മയെയും ഞങ്ങളെയും കൊണ്ട് വാടക വീട്ടിലിലേക്കു മാറി. ആദ്യമൊക്കെ എന്തെങ്കിലും ഒക്കെ പറയും എങ്കിലും ആരും അത് ശ്രദ്ധിക്കാതായതോടെ അത് തീർന്നു. ശ്രീക്കു സഹോദരങ്ങൾ ആയി ഉള്ളത് മൂത്തത് ഒരു ചേച്ചി ആയിരുന്നു. ചേച്ചിക്ക് അമ്മയുടെ സ്വഭാവം ആയിരുന്നു.ധൂർത്തും പണത്തിന്റെ ചിലവും എല്ലാം കൂടുതൽ ആയിരുന്നു. ചേച്ചിക്ക് കല്യണ പ്രായം ആയപ്പോഴേക്കും അമ്മ ആ നാട്ടിൽ ഉള്ള ഒരു വലിയ പണക്കാരന്റെ മോനെ കൊണ്ട് കല്യണം കഴിപ്പിക്കണം എന്ന് വാശി പിടിച്ചു. ചേച്ചിയും അമ്മയുടെ ഒപ്പം എല്ലാത്തിനും കൂട്ട് നിന്നു. അവസാനം ഒരു ബ്രോക്കർ വഴി അയാളും ആയുള്ള ചേച്ചിയുടെ കല്ല്യണവും നടന്നു. അടുത്തത് ശ്രീ ആയിരുന്നു.

അവനു അച്ഛന്റെ ശാന്ത സ്വഭാവം ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മയുടെ ക്ലബ്ബിലെ ഒരു കൂട്ടുകാരിയുടെ മോളും ആയി എന്റെ കല്യണം അമ്മ പറഞ്ഞു ഉറപ്പിച്ചത്. ഞങ്ങൾ ആരും ഒന്നും അറിയിഞ്ഞില്ല. അവരെല്ലാം കൂടി വീട്ടിൽ വന്നപ്പോൾ ആണ് അമ്മ അവർക്ക് വാക്ക് കൊടുത്ത കാര്യം ഞങ്ങൾ അറിയുന്നത്. ശ്രീയും അച്ഛനും ഒരുപാട് എതിർത്തു എങ്കിലും അമ്മയുടെ മരിക്കും എന്ന ഭിഷണിയിൽ അവർ വീണു. അങ്ങനെ കല്യണം എല്ലാം വളരെ ആഡംബരമായ രീതിയിൽ തന്നെ അവരെല്ലാം നടത്തി. ആഗ്രഹിച്ചിരുന്നതല്ലെങ്കിലും ശ്രീക്കും പതിയെ പതിയെ ഇഷ്ട്ടമായി ദിവ്യയെ. ദിവ്യ കുറച്ചു മോഡേൺ രീതിയിൽ വളർന്നു വന്ന കുട്ടി ആയിരുന്നു. കല്യണം കഴിഞ്ഞു അന്ന് രാത്രി അവൾ എന്നോട് ആവശ്യപ്പെട്ടത് കുട്ടികൾ ഒന്നും ഇപ്പോൾ വേണ്ട എന്ന് ആയിരുന്നു. ഞാനും അതിനു സമ്മതിച്ചു കാരണം കുറച്ചു സമയം കൊടുക്കണം എന്ന് ആയിരുന്നു

എന്റെയും അഭിപ്രായം. വീട്ടിൽ അവൾക്കു അമ്മയെയും ചേച്ചിയെയും മാത്രമേ കണ്ണിന് പിടിക്കായുള്ളയിരുന്നു. മീനുവിനെയും അച്ഛനെയും കാണുന്നതേ അറപ്പ് ആയിരുന്നു.ഞാൻ അവരോടു മിണ്ടിയാൽ പിന്നെ പിണക്കം ആയി പരിഭവം ആയി. ഇതിനെല്ലാം കൂട്ട് നിൽക്കാൻ എന്റെ അമ്മയും ചേച്ചിയും. പലതും കണ്ടില്ലെന്ന് നടിച്ചു ഒരു പൊട്ടനെ പോലെ. പക്ഷേ ഒരു ദിവസം ഞാൻ എന്റെ ഫ്രണ്ടിന്റെ മെഡിക്കൽ സ്റ്റോറിൽ പോയപ്പോൾ ആണ് അറിയുന്നത് ദിവ്യ ഒരു വട്ടം അബോർഷന്റെ പിൽസ് ഇവിടെ നിന്ന് വാങ്ങിക്കൊണ്ടു പോയിട്ടുണ്ടെന്നും അതിന് ശേഷം പലവട്ടം പ്രെഗ്നനൻസി പ്രീവൻഷൻ ഉള്ള പിൽസും വാങ്ങിയിട്ടുണ്ട് എന്ന്. അത് കേട്ടപ്പോൾ ശരിക്കും ചങ്ക് പൊടിയുന്ന പോലെ തോന്നി. "എന്താടാ... ഇനിയും അടിച്ചു പൊളിച്ചു നടക്കാൻ ആണോ തീരുമാനം...

കല്യണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞല്ലോ.... ഇനി ഒരു കുട്ടി ഒക്കെ ആവാം കേട്ടോ.... അയാൾ തമാശ രൂപേണെ ചോദിച്ചു. എന്നാൽ ശ്രീയുടെ ഉള്ളം നീറി പുകയുക ആയിരുന്നു. ദിവ്യ ഒരിക്കൽ പോലും തന്നോട് ഇതൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇതാ പുറത്ത് നിന്ന് ഒരാൾ പറഞ്ഞു താൻ അറിയിഞ്ഞു. ശ്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ശ്രീ ഒന്നും മിണ്ടാതെ കടയിൽ നിന്ന് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. പിന്നിൽ നിന്ന് അവൻ വിളിച്ചെങ്കിലും ശ്രീ കേൾക്കാത്ത പോലെ നടന്നു. തിരിച്ചു വീട്ടിലേക്കു ഉള്ള യാത്രയിൽ ശ്രീയുടെ മനസ്സ് മുഴുവൻ ദിവ്യ തന്നോട് ചെയ്ത ക്രൂരത ആയിരുന്നു. കാർ വീടിന്റെ മുന്നിൽ എത്തിയതും ശ്രീ നിറുത്താതെ ഹോൺ അടിച്ചുകൊണ്ടേയിരുന്നു. ഇതേ സമയം റൂമിൽ തടി കുറയാൻ ഉള്ള വ്യായാമത്തിൽ ആയിരുന്നു ദിവ്യ. തുടരെ ഉള്ള ഹോൺ അടി കേട്ടിട്ടും ദിവ്യ മൈൻഡ് പോലും ചെയ്തില്ല.

പക്ഷേ നിർത്താതെ ഉള്ള ശബ്‌ദം കേട്ട് സഹികെട്ടു ദിവ്യ ഗേറ്റ് തുറക്കാൻ ആയി താഴെക്ക് പോയി. കൂട്ടത്തിൽ എന്തൊക്കെയോ പറയുന്നും ഉണ്ടായിരുന്നു. ദിവ്യ ഗേറ്റ് തുറന്നതും ശ്രീയുടെ കാർ ചീറി പാഞ്ഞു പോർച്ചില്ലേക്ക് പോയി. "ശ്രീക്ക് ഒന്ന് ഗേറ്റ് തുറന്നാൽ എന്താ... ഞാൻ മുകളിൽ നിക്കുവായിരുന്നു... കൈയിൽ ഇരുന്ന ടവൽ കൊണ്ട് കഴുത്തിലെ വിയർപ്പ് തുടച്ചുകൊണ്ട് ദിവ്യ കാറിൽ നിന്ന് ഇറങ്ങുന്ന ശ്രീയോട് ചോദിച്ചു. അതിന് മറുപടി ആയി മുഖമടച്ചു ഒരു അടി ആയിരുന്നു ശ്രീയുടെ മറുപടി. ആ അടിയുടെ ശക്തിയിൽ അവൾ അറിയാതെ തന്നെ താഴെ ഇരുന്നു പോയി. ശ്രീയുടെ മുഖത്തേക്കു നോക്കിയപ്പോൾ ഇതുവരെ കാണാത്ത ഒരു രൗദ്ര ഭാവം ആയിരുന്നു ആ മുഖത്തു. "എന്തിനാ ശ്രീ എന്നെ അടിച്ചത്... എന്നെ ഇതുവരെ ആരും തല്ലിയിട്ടില്ല അറിയുവോ.... അടി കിട്ടിയ കവിളിൽ കൈകൾ വച്ചു കൊണ്ട് ദിവ്യ ചോദിച്ചു. "എന്തിനാണ് എന്ന് നിനക്ക് അറിയണം അല്ലെ..

നിനക്ക് പറഞ്ഞു തരാം... വാടി... അതും പറഞ്ഞു ശ്രീ അവളെയും വിളിച്ചു ഹാളിലേക്കു നടന്നു. പുറത്ത് നടക്കുന്ന ബഹളം കേട്ട് ആ വീട്ടിൽ ഉണ്ടായിരുന്ന എല്ലാരും അവിടെ എത്തിയിരുന്നു. "എന്താ മോനെ പ്രശ്നം.. ശ്രീയുടെ അച്ഛൻ ചോദിച്ചു കൊണ്ട് അവിടേക്കു വന്നു. "എന്താണ് എന്ന് എല്ലാരോടും ഞാൻ പറഞ്ഞു തരാം.... ദാ ഈ നിൽക്കുന്ന എന്റെ ഭാര്യ.... അമ്മ കണ്ടുപിടിച്ചു തന്ന കോടിശ്വരി..... ഇവളുടെ വയറ്റിൽ വളർന്ന എന്റെ കുഞ്ഞിനെ കൊന്നു..... ഒരു വട്ടം അല്ല....രണ്ട് വട്ടം..... അതും പറഞ്ഞു ശ്രീ ഒന്നുടെ കൊടുത്തു ദിവ്യയുടെ കവിളിൽ. "ഡാ... നീ ഇവളെ ഇങ്ങനെ അടിച്ചു കൊല്ലാതെ.... ശ്രീയെ തടഞ്ഞു കൊണ്ട് ശ്രീയുടെ അമ്മ രംഗത്തേക്കു വന്നു. "അമ്മ പിന്നെയും ഇവളെ ന്യായികരിക്കുവാണോ.... ഇവൾ.... ഈ പാപി എന്റെ കുഞ്ഞുങ്ങളെ കൊന്നില്ലേ.... ശ്രീ കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു. "നിങ്ങൾ ഇങ്ങനെ കരയാൻ എന്ത് ഇരിക്കുന്നു.... കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകില്ലേ....

പിന്നെ ഞാൻ മാത്രമല്ല ഇത് ചെയ്തത്.... ഈ നിൽക്കുന്ന തന്റെ അമ്മയും എന്റെ കൂട്ടിന് ഉണ്ടായിരുന്നു... അത് പറയുമ്പോൾ അവളുടെ മുഖത്തു അൽപ്പം പോലും സങ്കടം കണ്ടില്ല. എന്നാൽ ശ്രീയെയും ബാക്കി ഉള്ളവരെയും തളർത്തിയത് ശ്രീയുടെ അമ്മക്കും ഇത് അറിയാം എന്നതിൽ ആയിരുന്നു. "എന്താ... എന്താ നീ പറഞ്ഞത്.... അമ്മക്ക് അറിയാം എന്നോ... ശ്രീ അവളോട്‌ ചോദിച്ചു. "അതെ നിങ്ങളുടെ അമ്മയാണ് എന്റെ കൂടെ മെഡിസിൻ വാങ്ങാൻ വന്നത്..... ശ്രീ ഒരു ഞെട്ടലോടെ അത് കേട്ടിരുന്നു. "നിങ്ങളെ ഞാൻ അമ്മേ എന്ന് അല്ലെ വിളിച്ചത്... ഞാൻ നിങ്ങളുടെ സ്വന്തം മോൻ തന്നെ അല്ലായിരുന്നോ.... എന്നിട്ട് നിങ്ങളും കൂടി ഇതിന് കൂട്ട് നിന്നു അല്ലെ.... ഒന്നുമില്ലെങ്കിലും നിങ്ങളുടെ പേരക്കുട്ടികൾ ആയിരുന്നില്ലേ അത്.... എന്റെ രക്തം ആയിരുന്നില്ലേ.... എന്നിട്ടും എന്തിനാ... എന്തിനാ നിങ്ങൾ.... ശ്രീ വാക്കുകൾ കിട്ടാത്തെ വിതുമ്പി. "ഇനി ഞാനും ഈ നിൽക്കുന്ന ഇവളും ആയി ഒരു ബന്ധവും ഇല്ല.....

നിങ്ങളും ഇനി മുതൽ എന്റെ അമ്മ അല്ല അത് ഓർത്തോ.... ശ്രീ ഒന്നും മിണ്ടാതെ കാറിന്റെ കീയും എടുത്തു ഇറങ്ങി. മാസങ്ങൾ ശരവേഗത്തിൽ പോയികൊണ്ടു ഇരുന്നു. ഇതിന് ഇടയിൽ ശ്രീ അറിയിഞ്ഞു ദിവ്യ പ്രേഗ്നെൻറ്റ് ആണെന്ന്. അത് കേട്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നി എങ്കിലും അവളെ കാണാൻ ഒരു മടി തോന്നി. ഇതിന് ഇടയിൽ ശ്രീയും അച്ഛനും മീനുവും കൂടി വേറെ ഒരു വീട്ടിലിലേക്കു താമസം മാറി. ഡെലിവറി സമയത്തു പ്രശ്നം എല്ലാം പറഞ്ഞു തീർത്തു അവളെ കൂടെ കൂട്ടണം എന്ന് ആയിരുന്നു ശ്രീയുടെ തീരുമാനം. അങ്ങനെ ഇരിക്കുമ്പോൾ ആണ് ശ്രീക്കു ഒരു പോസ്റ്റ്‌ വന്നത്. അത് തുറന്നു വായിച്ചതും ശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ഡിവോഴ്സ് പെറ്റിഷൻ ആയിരുന്നു. കൂടെ ഒരു ലെറ്ററും. "നിങ്ങളെ ഒരിക്കലും ഇനി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... എനിക്ക് ഡിവോഴ്സ് വേണം.... നിങ്ങൾ അതിൽ ഒപ്പിടുന്ന നിമിഷം നിങ്ങളുടെ കുഞ്ഞിനെ ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും....

അല്ലാത്ത പക്ഷം കേസും ആയി ഞാൻ കോടതിയിൽ പോകും... നിങ്ങളുടെ കുഞ്ഞ് ഏതെങ്കിലും ഓർഫനേജിലും.... നിങ്ങളുടേത് ആയി ഒന്നും എനിക്ക് ആവശ്യം ഇല്ല.... നിങ്ങളുടെ കുഞ്ഞിനേയും.... പിന്നെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ഞാൻ ഈ കുഞ്ഞിനെ എന്ത് കൊണ്ട് നശിപ്പിച്ചില്ലെന്ന്.... അതിന് ഉള്ള ഉത്തരം..... ഇതിനെ ഇല്ലാതാക്കിയാൽ അത് എന്റെ ശരീരത്തെ ബാധിക്കും..... എന്റെ സൗന്ദര്യത്തെ ബാധിക്കും.... ഇനിയും നിങ്ങളുടെ ഒന്നിന്റെ പേരിലും എനിക്ക് എന്റെ ജീവിതം നശിപ്പിക്കാൻ വയ്യ..... ഇനി ഒരിക്കലും കണ്ട് മുട്ടാതിരിക്കട്ടെ..... അത് വായിച്ചപ്പോൾ ശ്രീക്കു അവളോട്‌ വെറുപ്പ് തോന്നി. അങ്ങനെ മാസങ്ങൾ കടന്നു പോയി. ഇതിന് ഇടയിൽ ഡിവോഴ്സ് നടന്നു. കുഞ്ഞിന്റെ മേൽ ഇനി ഒരു അധികാരവും ഇല്ലെന്ന് ദിവ്യ കോടതിയിൽ എഴുതി ഒപ്പിട്ട് കൊടുത്തു. ഡെലിവറി ഡേറ്റ് അടുത്തത് കൊണ്ട് ദിവ്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

അവൾക്കു വേദനിക്കാൻ വയ്യ ഓപ്പറേഷൻ നടത്താൻ അവൾ തന്നെ പറഞ്ഞു. അങ്ങനെ ഡെലിവറി കഴിഞ്ഞു ഒരു പെണ്ണ് കുഞ്ഞിന് ജന്മം നൽകി. ഹോസ്പിറ്റലിൽ ഉള്ള നേഴ്സ്മാർ പറഞ്ഞിട്ട് പോലും അവൾ കുഞ്ഞിന് പാലൂട്ടാൻ തയ്യാർ ആയില്ല. കുഞ്ഞിനെ ശ്രീയുടെ കൈയിൽ ഏൽപ്പിച്ചു പിറ്റേ ദിവസം തന്നെ അവൾ ഹോസ്പിറ്റൽ വിട്ടു. എല്ലാത്തിനും കൂടെ ശ്രീയുടെ അമ്മയും ഉണ്ടായിരുന്നു. അതിന് ശേഷം അവർ ഈ നാട്ടിലിലേക്കു വന്നത്. 💚💚💚💚💚💚💚💚💚💚💚💚💚💚💚 ശ്രീ നിറഞ്ഞ മിഴികളോടെ പറഞ്ഞു നിർത്തി. അച്ചുവിന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു. "അച്ചുവിന് അറിയുവോ.... എന്റെ കുഞ്ഞ് അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടില്ല...... അവൾക്കു വേണ്ടി സ്വന്തം അമ്മ മാറ്ചുരത്തിയിട്ടില്ല.... എന്റെ കുഞ്ഞിന്റെ മനസ്സ് എന്ത് മാത്രം വേദനിക്കുന്നു ഉണ്ടാവും.... ശ്രീ അച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story