പ്രണയമഴ: ഭാഗം 22

pranayamazha thamara

രചന: താമര

പിറ്റേന്ന് മുതൽ ഷാനു എല്ലാം മറന്ന് കോളേജിലേക്ക് പോയി തുടങ്ങി.. ജീവനും മനഃപൂർവം അവളുടെ മുന്നിൽ ചെന്നു പെടാതിരിക്കാനായി ശ്രെദ്ധിച്ചു. ജീവനും ഗാങ്ങും വാകമരച്ചുവട്ടിൽ ഇരികുവാർന്നു. റോഷൻ ഇപ്പോഴും ജീവന്റെ കൂടെ തന്നെയുണ്ട്. റോഷനാണ് ബാക്കിയുള്ളോരോട് ജീവന്റെ ഫ്ലാഷ്ബാക്ക് പറഞ്ഞത്... "ഓ അപ്പൊ ഇങ്ങനൊരു സാധനത്തിനെ മനസ്സിൽ ഇട്ടോണ്ട് ആണല്ലേ ഇവിടുള്ള സകല സുന്ദരിമാരും പ്രൊപ്പോസലുമായി വരുമ്പോ നീ വിരട്ടി ഓടിക്കുന്നെ? "...

ശരൺ തമാശയെന്നോണം പറഞ്ഞു.. "എന്റെ പൊന്ന് ജീവാ... ഈ പറഞ്ഞത് വെച്ചു നോക്കുമ്പോ അവളിനി നിന്നെ ഒരുകാലത്തും സ്നേഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല... അവളുടെ മനസ്സിൽ മുഴുവൻ ദേഷ്യമാടാ.." ബൈക്കിന് മുകളിൽ ഇരുന്ന ജീവൻ പെട്ടന്ന് ചാടിയിറങ്ങി.. "സ്നേഹിക്കും അവളെന്നെ സ്നേഹിക്കും.. അവളെ ഞാനാർക്കും വിട്ടുകൊടുക്കില്ല... +2 കഴിഞ്ഞപ്പോഴേ പപ്പാ എന്നെ മുംബൈയിലേക്ക് വരാൻ വിളിച്ചിട്ടും ഞാൻ പോവാത്തതിന് രണ്ടുകാരണങ്ങളാണുള്ളത്.. ഒന്ന് ഷാനുവിനെ ഇവിടെ ഒറ്റക്കാക്കി പോകുന്നത് അപകടമാണെന്ന് അറിയാവുന്നത് കൊണ്ട്.. രണ്ട് മൃദുവിന്റെ കൊലയാളികളെ കണ്ടെത്തി അവന്മാരെ എന്റെ കൈകൊണ്ട് തന്നെ കൊല്ലാൻ വേണ്ടി..."

"നീ എന്താ പറഞ്ഞെ മൃദുവിന്റെ കൊലയാളികളോ? ... മൃദുവിന്റെ ആത്മഹത്യാ ആണെന്നല്ലേ പറഞ്ഞത്? പിന്നെങ്ങനെ അതൊരു കൊലപാതകം ആയി? " വൈഷ്‌ണവ് സംശയത്തോടെ ജീവനെ നോക്കി. "അല്ലാ മൃദുവിന്റെ ആത്മഹത്യാ അല്ലാ... അവളെ കൊന്നതാണ്... പക്ഷെ അതാരാണെന്നറിയാവുന്ന ഒരാളെ ഉള്ളു സന്ധ്യ... അവളെ ഞാൻ തേടിപ്പിടിച്ചു എത്രയൊക്കെ ചോദിച്ചിട്ടും അവളത് പറഞ്ഞില്ല... പക്ഷെ ഒന്ന് പറഞ്ഞു ഇനിയവരുടെ ലക്ഷ്യം ഷാനുവാണെന്ന്... പിന്നീടവൾ ഒരു ആക്‌സിഡന്റിൽ മരിച്ചെന്നു അറിഞ്ഞത്.. ഷാനു എന്റെ കൺമുമ്പിൽ വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.

അതുകൊണ്ടാണ് അജുവിനെ കൊണ്ട് അവളെ ഈ കോളേജിൽ തന്നെ ഞാൻ കൊണ്ടെത്തിച്ചത്... അവനിവിടെ വരണം.." ജീവൻ ജ്വലിക്കുന്ന കണ്ണുകളോടെ ദൂരേക്ക് നോക്കിപ്പറയുമ്പോ എല്ലാവരും കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവനെ തന്നെ നോക്കി നിന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story