സ്വപ്‌നക്കൂട്: ഭാഗം 9

swapnakkood

രചന: ഉല്ലാസ് ഒ എസ്‌

 എടീ.... തെല്ല് അധികാരത്തോടു കൂടി തന്നെ വൈശാഖ് അവളെ വിളിച്ചു. അവൾ തിരിഞ്ഞു നിന്നു... ഈ ലോകത്തിൽ നീ മാത്രമല്ല പെണ്ണായിട്ട് ഉള്ളത്, അല്ലെങ്കിലും എനിക്ക് നിന്നെയും അത്ര ഇഷ്ടപ്പെട്ടില്ല, എന്റെ കൂടെ വരാൻ ഉള്ള യോഗ്യത ഒന്നും നിനക്കില്ല,ഇതൊരുമാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് പോലെ അല്ലേ ഇരിക്കുനത്... അതുകൊണ്ട് നീ വലിയ വർത്തമാനം ഒന്നും പറയണ്ട, എന്റെ പെങ്ങൾ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്, കേട്ടോടി.... വൈശാഖൻ വിട്ടുകൊടുക്കാനുള്ള ഭാവത്തിൽ അല്ലായിരുന്നു... വിജി നോക്കിയപ്പോൾ വൈശാഖനും ലക്ഷ്മിയും കൂടി നടന്നു വരുന്നു... അച്ഛാ... ഇതാണ് പെൺകുട്ടി... വിജി ചിരിച്ചു കൊണ്ട് അച്ചനോട് പറഞ്ഞു. ഒറ്റ നോട്ടത്തിൽ തന്നെ ശേഖരന് കുട്ടിയെ ബോധിച്ചു. രണ്ടാളും തമ്മിൽ നല്ല ചേർച്ച ആണല്ലേ... അയാൾ മകളോട് ചോദിച്ചു. അതാ... ഞാൻ പറഞ്ഞത്... ഇപ്പോൾ മനസ്സിലായോ... അവൾ അച്ഛനെ നോക്കി. ലക്ഷ്മി... കാലത്തെ വന്നു അല്ലേ... വിജി അവളുടെ കൈയിൽ കടന്നു പിടിച്ചു. അവൾ തലകുലുക്കി..

ഇത് ഞങ്ങളുടെ അച്ഛൻ... അവൾ അച്ഛനെ പരിചയപ്പെടുത്തി. ലക്ഷ്മി, ശേഖരനെ നോക്കി പുഞ്ചിരിച്ചു. വരൂ നമ്മൾക്ക് അകത്തേക്ക് പോകാം... ലക്ഷ്മി അവരോട് പറഞ്ഞു. റൂമിൽ എത്തിയപ്പോൾ ദീപയും ഭർത്താവും ഉണ്ടായിരുന്നു. അശോകൻ തന്റെ മൂത്ത മരുമകനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടക്കാം... അശോകൻ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട് എല്ലാവരെയും നോക്കി. എന്റെ മകൾക്കും ഞങ്ങൾക്കും വൈശാഖനെ ഇഷ്ടപ്പെട്ടു, ഈ വിവാഹത്തിനു ഞങ്ങൾക്ക് സമ്മതം ആണെന്ന് വിജിയയോട് ഞങ്ങൾ വിളിച്ചു പറഞ്ഞിരുന്നു... അശോകൻ വൈശാഖനെ നോക്കി പറഞ്ഞു ഇനി അറിയേണ്ടത് നിങ്ങളുടെ ഭാഗത്തെ നിലപാട് ആണ്. വൈശാഖന്റെ അച്ഛന്റെ അഭിപ്രായം എന്താണ്... അശോകൻ ചോദിച്ചു. അപ്രതീക്ഷിതമായി ഉള്ള ചോദ്യം ആയത് കൊണ്ട് ശേഖരന് എന്ത് പറയണം എന്നറിയില്ലയിരുന്നു.. ശേഖരൻ വിജിയെ ഒന്നു നോക്കി.. അവൾ സമ്മതം ആണെന്ന് പറയുവാൻ തല കുലുക്കി കാണിച്ചു. എനിക്ക് എതിർപ്പൊന്നും ഇല്ലാ..

പക്ഷെ എന്റെ മോനു സ്വന്തം ആയിട്ട് ഒരു ജോലി ഇല്ലാത്തത്കൊണ്ട്.... അയാൾ ഉള്ള കാര്യം പറഞ്ഞു.. അതോർത്തു വിഷമിക്കേണ്ട കെട്ടോ.. എനിക്ക് ടൗണിൽ ഒരു ടെക്സ്ടൈൽ ഷോപ്പുണ്ട്... ഇനി ഉടനെ എനിക്ക് അതു നോക്കി നടത്താൻ പറ്റില്ല...അതുകൊണ്ട് ഞാൻ അതു വൈശാഖനെ ഏൽപ്പിക്കുക ആണ്.. അയാൾ അതു പറഞ്ഞതും രാജീവന്റെ മുഖം മാറുന്നത് വൈശാഖൻ ശ്രദ്ധിച്ചു. ഏയ്.. അതൊന്നും വേണ്ട.... ഞാൻ കുറച്ചു ടെസ്റ്റുകൾ ഒക്കെ ഏഴു്യിട്ടുണ്ട്... ഏതെങ്കിലും ലിസ്റ്റിൽ ഞാൻ വരും.. വൈശാഖൻ പെട്ടന്ന് പറഞ്ഞു. ഓക്കേ.. അങ്ങനെ എങ്കിൽ അങ്ങനെ... നിങ്ങളുടെ ഇഷ്ട്ടം... അശോകൻ ചിരിച്ചു. അച്ഛന് സമ്മതക്കുറവ് ഉണ്ടോ..... ശേഖരനെ നോക്കികൊണ്ട് അശോകന്റെ ചോദ്യം.. .. ഈ അപകടം ഉണ്ടായി കഴിഞ്ഞപ്പോൾ മനസിന്‌ ആകെ ഒരു പേടി...എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുട്ടി... അയാളുടെ വാക്കുകൾ മുറിഞ്ഞു..കണ്ണുകൾ നിറഞ്ഞൊഴുകി.. ഞങ്ങൾക്ക് ഒരു സമ്മതക്കുറവും ഇല്ലാ...ലക്ഷ്മിയെ എന്റെ മരുമകൾ ആയി അല്ല മകളായി ഞങ്ങൾ നോക്കിക്കോളാം....

ശേഖരൻ കൂടുതലൊന്നും ആലോചിക്കാതെ വാക്ക് കൊടുക്കുക ആണ് ചെയ്തത്.. അശോകൻ പതിയെ വൈശാക്ന്റെ വലത് കൈയിൽ പിടിച്ചു.. മോളേ... ലക്ഷ്മി... അയാൾ വിളിച്ചു. എന്താണ് നടക്കുന്നത് എന്ന് അറിയാതെ നിൽക്കുക ആണ് അവൾ... യാന്തികമായി അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു... അച്ഛനോട് എതിർത്തു സംസാരിക്കാൻ അവൾക്ക് മനസ് വന്നില്ല... മകളുടെ കൈയും വൈശാഖന്റെ കയ്യും കൂടി അയാൾ കൂട്ടി ചേർത്തു എനിക്ക് ഇനി മരിച്ചാലും വേണ്ടില്ല... അയാൾ പറഞ്ഞു.. കുറച്ചു സമയം കൂടി സംസാരിച്ചിരുന്നിട്ട് വിജിയും അച്ഛനും കൂടി എഴുനേറ്റു... നമ്മൾക്ക് ഇനി മടങ്ങാം അല്ലേ... ശേഖരൻ മകളോട് ചോദിച്ചു. അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. വൈശാഖൻ ഒന്നു പാളി നോക്കിയപ്പോൾ ലക്ഷ്‌മി എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഇരിക്കുന്നതാണ് കണ്ടത്.. അവൻ ആരും കാണാതെ ഒന്നു ഊറി ചിരിച്ചു. മടങ്ങാൻ നേരം വൈശാഖൻ ലഷ്മിയെ നോക്കി ചിരിച്ചു.. പന്തിപ്പോൾ എന്റെ കോർട്ടിൽ ആണ്... അവൻ പിറുപിറുത്തു.. ***-***

എന്റെ ദൈവമേ... ഇത് എന്തൊക്കെ ആണ് ഈ കേൾക്കണത്... സുമിത്രക്കും മക്കൾക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല... ഇനി രണ്ട് മാസം കൂടി കഷ്ടി ഒള്ളു വിവാഹത്തിന്... അനുജത്തിമാർ രണ്ടുപേരും കൂടി വല്യേട്ടനെ വളഞ്ഞു.. എന്ത് ഡ്രെസ് ആണ് ഇടേണ്ടത്.. അതാണ് അവരുടെ ചിന്ത.. എന്തായാലും കുഴപ്പമില്ല... അച്ഛനോട് പറഞ്ഞാൽ മതി എന്നായി വൈശാഖൻ.. ഏട്ടന് ഇപ്പോൾ തുണിക്കട സ്വന്തം ആയിട്ട് ഇല്ലേ... പിന്നെന്താ... വീണ ചോദിച്ചു.. ഇരുന്നിട്ട് കാല് നീട്ടാം എന്നു അവൻ മറുപടി നൽകി... എന്നാലും അച്ചന്റെ മനസ് ഇത്ര പെട്ടന്ന് മാറണം എങ്കിൽ ആ പെൺകുട്ടി എത്ര സുന്ദരി ആയിരിക്കും എന്നാണ് ഉണ്ണിമോൾടെ ആലോചന.. മഴ വരുന്നു... വേഗം പൂവാലിക്ക് ഇത്തിരി വൈക്കോൽ ഇട്ടുകൊടുക്കെടി... സുമിത്ര വിളിച്ചു പറഞ്ഞപ്പോൾ ഉണ്ണിമോൾ തൊഴുത്തിലേക്ക് ഓടി. വിജിയുടെ സ്വർണം കൂടി മേടിക്കാതെ പറ്റില്ല... അത്താഴം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ശേഖരൻ അഭിപ്രായപ്പെട്ടു.. **********

ഉറക്കം വരാതെ കിടക്കുകയാണ് വൈശാഖൻ, ലക്ഷ്മിയുടെ കൈകളിൽ തന്റെ കൈ ചേർത്തു വെച്ചതാണ് അവന്റെ മനസ്സുനിറയെ, ഒരു പൂവു പോലെ മൃദുലമാണ് അവളുടെ കൈകൾ എന്ന് അവൻ ഓർത്തു. സോ സ്വീറ്റ് മൈഡിയർ... അവൻ ചിരിച്ചു. എന്തായാലും അവൾക്ക് ഇനി മറുത്തൊരു അഭിപ്രായം പറയുവാൻ സാധിക്കുകയില്ല എന്ന് അവൻ അറിയാമായിരുന്നു, കാരണം അവളുടെ അച്ഛന്റെ സ്റ്റേജ് അതാണ് ഇപ്പോൾ........ അവൻ കട്ടിലിൽ ചെരിഞ്ഞു കിടന്നു. രണ്ടു മാസം കൂടി കഴിഞ്ഞാൽ, തന്റെ അരികെ ലക്ഷ്മി കാണും,, അവൻ ഓർത്തു... ഈ സമയത്ത് ലക്ഷ്മിയുടെ മാനസികാവസ്ഥ വേറൊരു തരത്തിൽ ആയിരുന്നു. അച്ഛനോട് ഇതുവരെ എതിർപ്പ് പറഞ്ഞിട്ടില്ല... അതുകൊണ്ടാണ് അവൾക്ക് ഇന്നും ഒരു കാര്യം പോലും അച്ഛനോട് പറയാൻ സാധികാഞ്ഞത്.. ഇനി എന്ത് ചെയ്യും എന്ന് അവൾ ഓർത്തു.. അച്ഛനെ വിഷമിപ്പിക്കാൻ പറ്റുകയില്ല... അച്ഛൻ വാക്ക് കൊടുത്ത സ്ഥിതിക്ക് ഇനി മാറ്റി പറഞ്ഞാൽ അച്ഛന്റെ അന്തസ്സിന് അത് ദോഷമാകും...അവൾക്ക് തല പെരുത്തു വന്നു..

വിജി ചേച്ചിയും അയാളുടെ അച്ഛനും വളരെ നല്ല മനുഷ്യരാണെന്ന് അവൾക്ക് തോന്നി. അച്ഛന്റെ സംസാരവും രീതിയും അവൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു.. സ്വന്തമായി ഒരു ജോലി പോലുമില്ലാത്ത അവന്റെ കൂടെയാണ് തന്നെ പറഞ്ഞയക്കുന്നത്.... എന്ത് ചെയ്യാനാണ് എല്ലാം തന്റെ വിധി. അവൾ അങ്ങനെ ആശ്വസിച്ചു. ******------*** എന്റെ പൊന്നളിയാ.... ഇത് എന്തൊക്കെയാണ് സംഭവിച്ചത്... നിനക്ക് ഓണം ബമ്പർ ആണല്ലോ അടിച്ചത്... അനൂപ്, കൂട്ടുകാരനെ കളിയാക്കി. എല്ലാ കാര്യങ്ങളും പറഞ്ഞുവെങ്കിലും അവളാണ് തന്നെയെന്ന് അടിച്ചത് എന്ന കാര്യം മാത്രം വൈശാഖൻ കൂട്ടുകാരിൽ നിന്ന് ഒളിപ്പിച്ചുവെച്ചു. വിഷ്ണു കൊണ്ടുവന്നു കൊടുത്ത മധുര വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ് മൂന്നുപേരും. ആ.... ഇനി രണ്ടു മാസം കൂടി നിനക്ക് കള്ള് കുടിക്കാം അതുകഴിഞ്ഞാൽ പിന്നെ ഭാര്യയുടെ കീഴിൽ ആണല്ലോ.... വിഷ്ണു കളിയാക്കി.. ഒന്നു മിണ്ടാതെ പോടാ നീ... ഭാര്യയുടെ കിഴിൽ കിടക്കണമെങ്കിൽ ഈ വൈശാഖൻ വേറെ ഒന്നുകൂടി ജനിക്കണം...അവൻ വിഷ്ണുവിനെ പിടിച്ചു തോട്ടിലേക്ക് തള്ളി വീഴ്ത്താൻ തുടങ്ങി... ***********

രണ്ട് മൂന്നു തവണ കൂടി വൈശാഖൻ ഹോസ്പിറ്റലിൽ പോയിരുന്നു. ഒരു ദിവസം അവൻ ചെന്നപ്പോൾ ലക്ഷ്മിയും അവിടെ ഉണ്ടായിരുന്നു. മഴ ആയത് കൊണ്ട് അവൾ പോകാതെ നിൽക്കുക ആയിരുന്നു. വൈശാഖിനെ കണ്ടതും അശോകനും ശ്യാമളയും സന്തോഷമായി, അശോകനും മൂത്ത മരുമകനെ കാട്ടിലും കൂടുതൽ ഇഷ്ടം വൈശാഖിനോട് ആയിരുന്നു. കാരണം അവൻ ഇങ്ങനെ ഓരോ വർത്തമാനങ്ങളും പറഞ്ഞുകൊണ്ടിരിക്കും, അശോകന് സമയം പോകുന്നത് അറിയില്ല, അതുകൊണ്ട്അയാൾ എന്നും വൈശാഖിനോട് ഫോണിൽ വിളിച്ചു കുറെ നേരം സംസാരിക്കുമായിരുന്നു, രാജീവൻ ആണെങ്കിൽ വൈശാഖൻന്റെ നേരെ എതിരു സ്വഭാവക്കാരനായിരുന്നു. ഞാൻ വിജിയുടെ വീട് വരെ പോകുകയാണ്,,, ലക്ഷ്മി പോകാനായി എഴുന്നേറ്റതും വൈശാഖൻ പറഞ്ഞു.. ആണോ എങ്കിൽ മോള് വൈശാഖന്റെ കൂടെ ബൈക്കിൽ പൊയ്ക്കോ... അശോകൻ പറഞ്ഞു പക്ഷേ അവൾ അതിനു സമ്മതിച്ചില്ല.. വേണ്ട അച്ഛാ ഞാൻ ബസ്സിൽ പൊയ്ക്കോളാം,,

ലക്ഷ്മി പറഞ്ഞു, വൈശാഖൻ ഉള്ളപ്പോൾ നീ ബസ്സിൽ പോകണ്ട ചേച്ചിയുടെ വീട്ടിലേക്ക് അല്ലേ വൈശാഖൻ പോകുന്നത് നിന്നെ അവിടെ വൈശാഖ് ഡ്രോപ്പ് ചെയ്യും...അശോകൻ പറഞ്ഞപ്പോൾ ശ്യാമളയും അതു ശരിയായണെന്നു പറഞ്ഞു. ഒടുവിൽ അവർ രണ്ടാളും കൂടി പോകാനായി എഴുനേറ്റു. ലക്ഷ്‌മി അവന്റെ ദേഹത്തു മുട്ടാതെ ബൈക്കിൽ ഇരുന്നു. അവൻ വണ്ടി മുന്നോട്ടെടുത്തു പോയി. ഇടക്ക് ഒന്നു രണ്ട് തവണ അവൻ അറിഞ്ഞുകൊണ്ട് ബ്രേയ്ക്കിൽ ചവിട്ടി.. താൻ വല്യ അഹങ്കാരം കാണിച്ചാൽ ഉണ്ടല്ലോ, ഞാൻ ഈ ബൈക്കിൽ നിന്നും ചാടും കെട്ടോ.. അവൾ ഭീഷണി പെടുത്തി.. അയ്യോ... ചതിക്കല്ലേ പെങ്ങളെ... സോറി പെണ്ണുമ്പിള്ളേ.... അവൻ ചിരിച്ചു. തനിക്ക് ഐസ്ക്രീo...ജ്യൂസ്‌... അങ്ങനെ എന്തെങ്കിലും വേണോ.. ഇടയ്ക്കു അവൻ ചോദിച്ചു. വേണ്ട.... അവൾ ദേഷ്യത്തിൽ മറുപടി നൽകി.. ഒന്നു രണ്ട് മഴത്തുള്ളികൾ അവരുടെ മുഖത്തേക്ക് വീണു.. എടോ... മഴ പെയ്യും എന്നു തോന്നുന്നു... വൈശാഖൻ പറഞ്ഞു. എവിടെ എങ്കിലും കയറി നിൽക്കണോ... അവൻ ചോദിച്ചു..

താൻ വേഗം വണ്ടി വിടാൻ നോക്ക്... അവൾ പറഞ്ഞു.. അല്ല എനിക്ക് പ്രശ്നം ഒന്നും ഇല്ല.. എന്റെ പെണ്ണിന്റെ കൂടെ മഴ നനഞു വണ്ടി ഓടിച്ചു പോകുന്നത് ഒക്കെ ഞാൻ സ്വപ്നം കാണാറുണ്ട് ഇടക്ക് ഒക്കെ.. ആഹ് താൻ എന്തെങ്കിലും കാണു... എനിക്ക് ഇപ്പോൾ തന്നോട് കിന്നാരിക്കാൻ സമയം ഇല്ല... ഓഹ്.. എന്റെ ലക്ഷ്മി കുട്ടി,,, നീ ഇങ്ങനെ violent ആവാതെ.... ചേട്ടൻ എത്ര സോഫ്റ്റ്‌ ആയിട്ട് ആണ് നിന്നോ പെരുമാറുന്നത്.. നിങ്ങളോട് സംസാരിക്കാൻ ഞാൻ ഇല്ല... എന്നെ വേഗം വിട്ടിൽ എത്തിക്കൂ... അവൾ അതും പറഞ്ഞു ദൃതി കാട്ടി.. ഒരു തരത്തിൽ ലക്ഷ്മിയുടെ വീടെത്തി. അപ്പോളേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. അവൾ വേഗം പോയി വീടിന്റെ വാതിൽ തുറന്നു. വൈശാഖനു ആണെങ്കിൽ അപ്പോൾ പുറത്തേക്ക് പോകാനും പറ്റില്ലായിരുന്നു.. വേനൽ മഴ ആണ്, ശക്തമായ ഇടിയും.. അവൾ ആണെങ്കിൽ ഒന്നു കയറി നില്ക്കാൻ പോലും പറയുന്നില്ല... ഇടി ആണെങ്കിൽ വീണ്ടും വീണ്ടും മുഴങ്ങി.. അതേയ്... ഇങ്ങോട്ട് കയറി നിന്നോളൂ... ഇടക്ക് അവൾ വന്നു പറഞ്ഞു. അവൻ അകത്തെ സ്വീകരണ മുറിയിൽ കയറി. പുറത്ത് നല്ല മഴയും...

ലക്ഷ്മി ആണെങ്കിൽ അവനോട് ഒരക്ഷരം പോലും സംസാരിക്കുന്നില്ല.. വൈശാഖന് ആകെ അസ്വസ്ഥത ആയി. ഒരു കാപ്പി എങ്കിലും താടോ.... അവൻ ഒടുവിൽ അവളോട് പറഞ്ഞു . ഒന്നും പറയാതെ അവൾ അടുക്കളയിലേക്ക് പോയി. ആ തക്കത്തിന് അവൻ അവളുടെ ഫോൺ എടുത്തു തന്റെ ഫോണിലേക്ക് ഒരു മിസ്സ്ഡ് കാൾ അടിപ്പിച്ചു.. എന്നിട്ട് അവന്റെ നമ്പർ അവളുടെ ഫോണിൽ നിന്നും ഡിലീറ്റ് ആക്കി കളഞ്ഞു കാപ്പി എടുത്തുകൊണ്ടു ഇരുന്നപ്പോൾ മുറ്റത്ത് ബൈക്ക് സ്റ്റാർട്ട് ആക്കുന്ന ശബ്ദം ലക്ഷ്മി കേട്ടു അവൾ സ്വീകരണമുറിയിലേക്ക് വന്നപ്പോൾ, വൈശാഖൻ ബൈക്ക് ഓടിച്ചു പോകുന്നതാണ് കണ്ടത്.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story