ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യക്ക് മോശം തുടക്കം, രണ്ട് വിക്കറ്റുകൾ വീണു

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യക്ക് മോശം തുടക്കം, രണ്ട് വിക്കറ്റുകൾ വീണു

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. സ്‌കോർ 63ലെത്തിയപ്പോഴേക്കും ഇന്ത്യക്ക് രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടു. ഒന്നാം സെഷൻ അവസാനിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിലാണ്

വിക്കറ്റ് നഷ്ടമില്ലാതെ 62 റൺസ് എന്ന നിലയിൽ നിന്നാണ് ഇന്ത്യ 2ന് 63 റൺസ് എന്ന നിലയിലേക്ക് വീണത്. 68 പന്തിൽ 34 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ 28 റൺസെടുത്ത ശുഭ്മാൻ ഗില്ലും മടങ്ങി. ജമീസണും വാഗ്നറുമാണ് വിക്കറ്റുകളെടുത്തത്

നിലവിൽ ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയുമാണ് ക്രീസിൽ. കോഹ്ലി 6 റൺസെടുത്തിട്ടുണ്ട്. 24 പന്തുകൾ നേരിട്ട പൂജാര അതേസമയം സ്‌കോർ ബോർഡ് തുറന്നിട്ടില്ല. നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

Share this story