പെനാൽറ്റിക്ക് മുൻപ് റൊണാൾഡോ 'ബിസ്മില്ലാഹ്' എന്ന് പറഞ്ഞോ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ ക്ലിപ്പ്

റൊണാൾഡോ

ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാർട്ടർ (Round of 32) മത്സരത്തിൽ ക്ൊയേഷ്യക്കെതിരെ പെനാൽറ്റി എടുക്കുന്നതിന് തൊട്ടുമുൻപ് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വയം എന്തോ മന്ത്രിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

​മത്സരത്തിൽ റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ നേടിയിരുന്നു. കിക്ക് എടുക്കാൻ പോകുന്നതിന് മുൻപ് റൊണാൾഡോ 'ബിസ്മില്ലാഹ്' (അല്ലാഹുവിന്റെ നാമത്തിൽ) എന്ന് രണ്ട് തവണ പറയുന്നത് വീഡിയോയിൽ വ്യക്തമാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിലെ അദ്ദേഹത്തിന്റെ മൂന്ന് വർഷത്തെ കരിയറും അവിടുത്തെ സംസ്കാരവുമായുള്ള അടുപ്പവുമാണ് ഇതിന് കാരണമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അൽ ജസീറ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

​എന്നാൽ, പോർച്ചുഗീസ് മാധ്യമങ്ങളും ആരാധകരും ഈ വാദത്തെ തള്ളിക്കളയുന്നു. റൊണാൾഡോ അറബിക് ഭാഷയിലല്ല, മറിച്ച് തന്റെ മാതൃഭാഷയായ പോർച്ചുഗീസിൽ "Vais marcar" (നീ ഈ ഗോൾ നേടും) എന്ന് സ്വയം പ്രചോദിപ്പിക്കുകയായിരുന്നു എന്നാണ് അവരുടെ വിശദീകരണം. ഈ ദൃശ്യങ്ങളെക്കുറിച്ച് റൊണാൾഡോയോ പോർച്ചുഗൽ ടീം മാനേജ്‌മെന്റോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share this story