ഇൻഡോറിൽ തീപാറും: ഇന്ത്യ- അഫ്ഗാൻ രണ്ടാം ടി-20 ഇന്ന്

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി-20 പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ഇൻഡോറിൽ രാത്രി രാത്രി ഏഴ് മുതലാണ് പോരാട്ടം. മൊഹാലിയിലെ ആദ്യ പോരാട്ടത്തിലെ ആധികാരിക ജയത്തിന്‍റെ ആത്മവിശ്വാസത്തിലാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. മറുവശത്ത് പരമ്പര സ്വന്തമാക്കാൻ വിജയം അനിവാര്യമായ പോരാട്ടത്തിൽ അഫ്ഗാൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.

മൊഹാലിയിൽ ടീം ഇന്ത്യ ഓൾറൗണ്ട് പ്രകടനവുമായി മികച്ച വിജയം സ്വന്തമാക്കിയത്. എന്നാൽ മാസങ്ങൾക്ക് ശേഷം കുട്ടിക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ നായകൻ രോഹിത് ശർമയുടെ നിർഭാഗ്യ റണ്ണൗട്ട് മാത്രമാണ് ഇന്ത്യൻ ഇന്നിങ്സിൽ നേരിയ പ്രതിസന്ധി സൃഷ്ടിച്ചത്. ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ രോഹിത് ശർമയുടെ ബാറ്റിൽ നിന്ന് മികച്ച ഇന്നിങ്സ് സെലക്റ്റർമാരും ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന മുൻ നായകൻ വിരാട് കോലി ഇന്ന് തിരിച്ചെത്തും. ഇതോടെ കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ തിലക് വർമയുടെ സ്ഥാനം നഷ്ടമാകും. എന്നാൽ രോഹിത് - കോലി ഓപ്പണിങ്ങ് കൂട്ടുകെട്ട് പരീക്ഷിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഗിൽ മൂന്നാം നമ്പറിൽ എത്തുകയും. ആദ്യ ഇലവനിൽ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന യശ്വസി ജയ്സ്വാളിന് സ്ഥാനം നഷ്ടമാകും.

ടി20 ലോകകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്താനുള്ള നീക്കം ശക്തമായതോടെ സെലക്റ്റർമാരുടെ മുന്നിൽ ജിതേഷ് ശർമ്മയ്ക്കും വാഷിംഗ്ടൺ സുന്ദറിനും അക്സർ പട്ടേലിനും അഫ്ഗാനികൾക്കെതിരേ ഒരു നിർണായക ശ്രമം നടത്തേണ്ടതുണ്ട്. ജൂണിൽ നടക്കുന്ന ലോകകപ്പിന് മുൻപ് ഇന്ത്യ മറ്റൊരു ടി20 പരമ്പര കളിക്കില്ല എന്നതും പ്രത്യേകതയാണ്.

കഴിഞ്ഞ വർഷം റായ്‌പൂരിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടി20 ഐയിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ പിന്തള്ളിയാണ് ജിതേഷ് നീലക്കുപ്പായത്തിൽ അവതരിക്കുന്നത്.

മഹാരാഷ്ട്രക്കാരൻ ടി-20 ഇപ്പോൾ രണ്ട് തവണ 30 സ്കോർ മറികടന്നു.

തിലക് വർമ്മയും സമാനമായ പ്രകടനം നടത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം തന്‍റെ ടി20 കരിയറിന് മികച്ച തുടക്കം ഇടംകൈയൻ ബാറ്റർ നടത്തിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരേ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 39, 51, 49* എന്നിങ്ങനെയായിരുന്നു സ്കോറുകൾ. എന്നാൽ ഈ പ്രകടനം തുടരാൻ താരത്തിനായില്ല. അടുത്ത 13 ഇന്നിങ്സുകളിൽ ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് ആ ബാറ്റിൽ നിന്ന് പിറന്നത്. സ്റ്റാർ ബാറ്റർ വിരാട് കോലി ഈ മത്സരത്തിൽ തിരിച്ചെത്തുന്നതിനാൽ വർമ്മയ്ക്ക് ടീമിൽ സ്ഥാനം നിലനിർത്താൻ കഴിയുമോ എന്ന് കണ്ടറിയണം. പരുക്കേറ്റ് 50 ഓവർ ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം, അക്സർ ഇപ്പോൾ ചുവപ്പും വെള്ളയും ബോൾ ഫോർമാറ്റുകളിൽ തിരിച്ചുവരവിന് പൊരുതുകയാണ്. സുന്ദറും ഒരു തിരിച്ചുവിളി നേടിയെങ്കിലും തിരിച്ചുവരവിൽ ഇതുവരെ മാച്ച് വിന്നിങ് പ്രകടനങ്ങൾ നടത്തിയിട്ടില്ല. രവി ബിഷ്ണോയിക്ക് പകരം സ്പിന്നറായി കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതേസമയം മലയാളി താരം സഞ്ജു സാംസണെ മാറ്റിനിര്‍ത്താന്‍ തന്നെയാണ് സാധ്യത. ബാറ്റ്സ്മാന്‍മാരില്‍ ആര്‍ക്കെങ്കിലും പരുക്ക് സംഭവിച്ചാല്‍ മാത്രമേ സഞ്ജുവിന് ടീമില്‍ ഇടം നേടാനാകൂ

മൊഹാലിയിൽ തോൽവി വഴങ്ങിയെങ്കിലും ഈ അഫ്ഗാൻ പക്ഷത്തെ നിസാരമായി കാണുന്നത് അപക്വമായിരിക്കും. അവരുടെ ദിനത്തിൽ ഇന്ത്യയെ വേദനിപ്പിക്കാൻ പറ്റിയ നിര അവർക്കൊപ്പമുണ്ട്.

യുവതാരം റഹ്മാനുള്ള ഗുർബാസ്, അസ്മത്തുള്ള ഒമർസായി, പരിചയസമ്പന്നനായ മുഹമ്മദ് നബി എന്നിവർക്ക് മറ്റേതൊരു ബൗളിങ് യൂണിറ്റിനെയും പോലെ നിഷ്കരുണം തകർക്കാൻ കഴിയും. സ്റ്റാർ സ്പിന്നർ റാഷിദ് ഖാന്‍റെ അഭാവത്തിലും ആദ്യ മത്സരത്തിൽ മികച്ച താളത്തിലായിരുന്ന മുജീബ് ഉർ റഹ്മാൻ, നവീൻ ഉൾ ഹഖ്, ഫസൽഹഖ് ഫാറൂഖി എന്നിവരുടെ സേവനം അഫ്ഗാൻ നിരയിലുണ്ട്. രണ്ടാം മത്സരത്തിൽ റാഷിദ് തിരിച്ചുവരാനും സാധ്യതയുണ്ട്.

Share this story