ചരിത്രം കുറിച്ച് എംബാപ്പെ; റൊണാൾഡോയുടെയും ലിയോണിദാസിന്റെയും റെക്കോർഡ് തകർത്തു

എംപാപ്പെ

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ (റൗണ്ട് ഓഫ് 32) സ്വീഡനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ പുതിയ ചരിത്ര റെക്കോർഡ് സ്ഥാപിച്ചു. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ മാത്രം 10 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായി എംബാപ്പെ മാറി. ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡോ, ലിയോണിദാസ് എന്നിവരുടെ (8 നോക്കൗട്ട് ഗോളുകൾ) റെക്കോർഡാണ് എംബാപ്പെ മറികടന്നത്.

​മത്സരത്തിൽ ഫ്രാൻസ് സ്വീഡനെ 3-0 ന് പരാജയപ്പെടുത്തി പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. നിലവിൽ 2026 ലോകകപ്പിൽ 6 ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ ലയണൽ മെസ്സിക്കൊപ്പം ഒന്നാം സ്ഥാനത്താണ് എംബാപ്പെ. കൂടാതെ, ലോകകപ്പ് ചരിത്രത്തിൽ ആകെ 18 ഗോളുകൾ നേടിയ താരം ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമതെത്തി. 19 ഗോളുകളുള്ള ലയണൽ മെസ്സി മാത്രമാണ് ഇനി എംബാപ്പെയ്ക്ക് മുന്നിലുള്ളത്. ജൂലൈ 5-ന് നടക്കുന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസ് പരാഗ്വെയെ നേരിടും. 

Tags

Share this story