National

സുപ്രീം കോടതി വിധി: ഗവർണറുടെ ഒപ്പില്ലാതെ തന്നെ ബില്ലുകൾ നിയമമാക്കി തമിഴ്‌നാട് സർക്കാർ

ഗവർണർ തടഞ്ഞുവെച്ച ബില്ലുകൾ നിയമമാക്കി ചരിത്ര നീക്കവുമായി തമിഴ്നാട് സർക്കാർ.സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്റെ സുപ്രധാന നീക്കം. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്.

പത്തുബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. 2020ൽ പാസാക്കിയ ഒരു ബില്ലുൾപ്പെടെ 12 ബില്ലുകൾ ഗവർണർ ആർ എൻ രവി അംഗീകാരം നൽകാതെ മാറ്റി വയ്ക്കുകയായിരുന്നു. ഗവർണർ ബില്ലുകൾ
ഗവർണർ ബില്ലുകൾ പാസാക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാർ 2023ലാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യ്തത്.

രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകൾ മാറ്റിവെച്ചത് നിയമവിരുദ്ധമാണെന്നും ഗവർണർ സർക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. രാഷ്ട്രപതിക്ക് വിട്ട ബില്ലുകൾ റദ്ദാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!