ഗാസയില്‍ വെടിനിര്‍ത്തല്‍
Nov 14, 2019, 23:29 IST
ഗാസ: ഫലസ്തീനിലെ ഗാസയില്‍ ഇസ്രയേലും ഇസ്ലാമിക് ജിഹാദ് സംഘടനയും വെടിനിര്‍ത്തല്‍ കരാറിലെത്തി. ഈജിപ്തിന്റെ മധ്യസ്ഥതയെ തുടര്‍ന്നാണ് ഇത്.
രണ്ട് ദിവസമായുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്നുള്ള ആക്രമണത്തില്‍ 63 ഇസ്രയേലി സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്ലാമിക് ജിഹാദ് കമാണ്ടറെയും ഭാര്യയെയും വധിച്ച് ഇസ്രയേലാണ് ആക്രമണത്തിന് തുടക്കമിട്ടത്.