ഗുരുതര ആരോപണവുമായി ഹോംങ്കോംഗ്; വൈറസ് വ്യാപനത്തെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു

ഗുരുതര ആരോപണവുമായി ഹോംങ്കോംഗ്; വൈറസ് വ്യാപനത്തെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു

കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചൈനയ്ക്ക് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തി ഹോങ്കോംഗ് ശാസ്ത്രജ്ഞ ലി-മെംഗ് യാന്‍. ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞയാണ് ലി-മെംഗ് യാന്‍.മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അമേരിക്കയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലി-മെംഗ് യാന്റെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.

ലോക ജനതയുടെ ജീവന്‍ കണക്കിലെടുത്ത് ചൈനയ്ക്ക് വൈറസി വ്യാപനത്തെ കുറിച്ച പറയാമായിരുന്നു. എന്നാല്‍ ചൈന അത് മറച്ചുവയ്ക്കുകയാണ് ചെയ്തതെന്നും ലി-മെംഗ് യാന്‍ പറയുന്നു. വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ഈ മേഖലയില്‍ നടത്തിയ പരീക്ഷണങ്ങളെ കുറിച്ച് ചൈനീസ് അധികൃതരോട് പറഞ്ഞു. എന്നാല്‍ അതെല്ലാം അവര്‍ അവഗണിക്കുകയാണ് ചെയ്തതെന്നും ലി- മെംഗ് യാന്‍ വ്യക്തമാക്കുന്നു.

Read Also ഏഷ്യാകപ്പ് ക്രിക്കറ്റ്; മത്സരം അടുത്ത ജൂണിൽ ശ്രീലങ്കയില്‍ https://metrojournalonline.com/sports/2020/07/11/asia-cup-cricket.html

സാര്‍സ് പോലുള്ള വിചിത്രമായ വൈറസിനെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അതും നിരസിക്കുകയാണ് ചെയ്തത്. 2019 അവസാനത്തോടെ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെ കുറിച്ച് ഗവേഷണം നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചില്ല. ചൈനയിലുടനീളം വിചിത്രമായ ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് ജനങ്ങളെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങളെയും ചൈനീസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. പിന്നീട് ചൈനയില്‍ വുഹാനില്‍ വൈറസ് വ്യാപകമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചതെന്നും ലി-മെംഗ് യാന്‍ പറഞ്ഞു.

Share this story