ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിച്ചേക്കും
സാൻഫ്രാൻസിസ്കോ: നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കാൻ സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയാ പരസ്യങ്ങളിലൂടെ വിദേശ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇത്തവണ ആരുടേയും ഭാഗത്ത് നിന്നും അത്തരം ഒരു ഇടപടലുണ്ടാകാതിരിക്കാനും പക്ഷപാതിത്വം കാണിച്ചുവെന്ന പരാതി ഉയരാതിരിക്കാനും രാഷ്ട്രീയ പരസ്യങ്ങൾ പൂർണമായും നിരോധിക്കാനുള്ള ആലോചനകൾ ഫെയ്സ്ബുക്കിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Read Also ‘ചേച്ചിക്ക്’ എല്ലാമറിയാമെന്ന് സരിത്; തിരുവല്ലത്തുള്ള വീട്ടില്‍ എന്‍ ഐ എയുടെ പരിശോധന https://metrojournalonline.com/kerala/2020/07/12/gold-smuggling-case-sarith-swapna.html
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വോട്ടെടുപ്പിന് തയ്യാറെടുക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ചർച്ച നടക്കുന്നത്. എന്നാൽ അത് രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് തടസമാവുമോ എന്നും വാർത്തകളോടും പ്രചരിക്കുന്ന വിവരങ്ങളോടും യഥാസമയം പ്രതികരിക്കാൻ സ്ഥാനാർത്ഥികൾക്ക് സാധിക്കാതെ വരുമോ എന്നുമുള്ള ആശങ്കകൾ ഉയരുന്നുണ്ട്.
രാഷ്ട്രീയക്കാരിൽ നിന്നുള്ള പരസ്യങ്ങളുടെയും അവരുടെ പ്രചാരണങ്ങളുടേയും വസ്തുത ഫെയ്സ്ബുക്ക് പരിശോധിക്കാറില്ല. അമേരിക്കയിലെ പല ജനപ്രതിനിധികളും ഇതിനെതിരാണ്. ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങൾ നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിക്കാനാകുമെന്ന് ഇവർ പറയുന്നു.
Read Also സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി, മുങ്ങി മരിച്ച വൃദ്ധക്കും കൊവിഡ് സ്ഥിരീകരിച്ചു https://metrojournalonline.com/kerala/2020/07/12/one-more-covid-death-in-kerala-9.html
അമേരിക്കയിൽ അടുത്തിടെയുണ്ടായ വംശീയതയ്ക്കെതിരെയുള്ള പ്രതിഷേധ സമരക്കാരിൽ നിന്നും വലിയ വിമർശനം ഫെയ്സ്ബുക്ക് നേരിടേണ്ടി വന്നിരുന്നു. പ്രതിഷേധക്കാർക്കെതിരെയുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകളിൽ നടപടി സ്വീകരിക്കാതിരുന്നതാണ് ഇതിന് കാരണമായത്.
2016 ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയും പരസ്യങ്ങളിലൂടെയും റഷ്യൻ ഏജൻസികൾ സ്വാധീനിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് രാഷ്ട്രീയ പരസ്യ വിതരണത്തിൽ ഫെയ്സ്ബുക്ക് നിരവധി മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.