പത്ത് വർഷം പീഡിപ്പിച്ചു; പാക് ക്രിക്കറ്റ് നായകൻ ബാബർ അസമിനെതിരെ ആരോപണവുമായി യുവതി
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ അസം പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തതായി യുവതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു
സ്‌കൂളിൽ ബാബറിന്റെ സഹപാഠിയായിരുന്നു താൻ. 2010ൽ തന്നെ വിവാഹം കഴിക്കാമെന്ന് ബാബർ സമ്മതിച്ചിരുന്നതാണ്. പത്ത് വർഷത്തോളം തന്നെ ലൈംഗികമായി ചൂഷണം ചെയ്തു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് ബാബർ പിൻമാറി.
തങ്ങളുടെ ബന്ധത്തെ കുറിച്ച് വീട്ടുകാർക്കും അറിവുണ്ടായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ബാബറിനെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയത് ചോദിച്ചപ്പോൾ തന്നെ മർദിച്ചതായും യുവതി ആരോപിക്കുന്നു. അതേസമയം യുവതിയുടെ ആരോപണങ്ങളോട് ബാബറോ പാക് ക്രിക്കറ്റ് ബോർഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ന്യൂസിലാൻഡ് പരമ്പരയുടെ ഭാഗമായി ന്യൂസിലാൻഡിൽ ക്വാറന്റൈനിലാണ് ബാബർ ഇപ്പോൾ
So this lady has made accusations against Babar Azam "he promised to marry me, he got me pregnant, he beat me up, he threatened me and he used me"
Video courtesy 24NewsHD pic.twitter.com/PTkvdM4WW2— Saj Sadiq (@Saj_PakPassion) November 28, 2020