കിഴക്കൻ നൈജീരിയയിലെ നൈജർ നദിയിൽ ദുരന്തം; അപകടത്തിൽപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും

MJ നൈജീരിയ

കിഴക്കൻ നൈജീരിയയിലെ നൈജർ നദിയിൽ ബോട്ട് മറിഞ്ഞ് 50-ലധികം പേർ മരിച്ചതായി റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നൈജീരിയയിലെ അനംബ്ര സംസ്ഥാനത്ത് നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. അമിതഭാരമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

​നൈജർ നദിയിലെ കലവിയായിരുന്ന ബോട്ട് കല്ലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം നടന്നയുടൻ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനായി എത്തി. അതേസമയം, പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി പ്രാദേശിക അധികൃതർ അറിയിച്ചു.

​മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. എങ്കിലും 50-ലധികം ആളുകൾ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിൽ നൈജീരിയൻ പ്രസിഡന്റ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

​മഴക്കാലത്ത് നൈജീരിയൻ നദികളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും ദുർബലമായ ബോട്ടുകളും കാരണം ഇത്തരം അപകടങ്ങൾ പതിവാണ്. 

Tags

Share this story