പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: പൗരന്മാരോട് ഉടൻ മടങ്ങാൻ അമേരിക്ക; സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ

Trump

പശ്ചിമേഷ്യയിൽ ഇറാന്റെ ഭാഗത്തുനിന്ന് എപ്പോൾ വേണമെങ്കിലും പ്രത്യാക്രമണമുണ്ടാകാമെന്നമുന്നറിയിപ്പുകൾക്ക് പിന്നാലെ മേഖലയിലെ തങ്ങളുടെ പൗരന്മാർക്ക് കടുത്ത നിർദ്ദേശവുമായിഅമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യുഎഇ, ബഹ്റൈൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ യുഎസ് എംബസികൾ വഴിതങ്ങളുടെ പൗരന്മാർക്കായി പ്രത്യേക യാത്രാ മുന്നറിയിപ്പ് (ട്രാവൽ അഡ്വൈസറി) പുറപ്പെടുവിച്ചു.

നിലവിലെ സാഹചര്യങ്ങൾ അതിവേഗം വഷളാകാൻ സാധ്യതയുള്ളതിനാൽ പശ്ചിമേഷ്യൻരാജ്യങ്ങളിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടാനോ, അല്ലെങ്കിൽപെട്ടെന്ന് മടങ്ങാൻ തക്കവിധം സജ്ജരായിരിക്കാനോ ആണ് വിദേശകാര്യ മന്ത്രാലയംനിർദ്ദേശിച്ചിരിക്കുന്നത്. വ്യോമപാതകൾ അടയ്ക്കാനും വിമാന സർവീസുകൾ പെട്ടെന്ന്റദ്ദാക്കപ്പെടാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി സന്ദേശങ്ങളിൽവ്യക്തമാക്കുന്നു.
ഇറാനുമായുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അപ്രതീക്ഷിത ആക്രമണങ്ങൾഉണ്ടാകാമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ ശക്തമാണ്. യുഎസ് പ്രസിഡന്റിന്റെഭാഗത്തുനിന്നുണ്ടായ കർശനമായ മുന്നറിയിപ്പുകൾക്ക് പിന്നാലെ മേഖലയിലുടനീളംയുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് നടത്തുന്നയാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, മേഖലയിൽ ഇതിനകം ഉള്ളവർ പ്രാദേശികഅധികാരികളുടെയും എംബസികളുടെയും സുരക്ഷാ നിർദ്ദേശങ്ങൾ നിരന്തരംനിരീക്ഷിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ മേഖലയിലേക്കുള്ള പല സർവീസുകളുംതാൽക്കാലികമായി നിർത്തിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. അടിയന്തരസാഹചര്യമുണ്ടായാൽ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള സാധ്യതകളും അമേരിക്കൻ ഭരണകൂടംവിലയിരുത്തി വരികയാണ്. സാഹചര്യം മോശമാകുന്നതോടെ പ്രദേശത്തെ മലയാളി പ്രവാസികൾഉൾപ്പെടെയുള്ള വൻ വിദേശി സമൂഹവും വലിയ ആശങ്കയിലാണ്.

Tags

Share this story